കൊറോണ മഹാമാരിക്ക് കാരണം സ്വവർഗ്ഗ വിവാഹം നിയമവിധേയമാക്കിയത്: വിവാദ പരാമര്‍ശവുമായി ഇറാഖിലെ ഷിയ നേതാവ്
- Published by:Asha Sulfiker
- news18-malayalam
Last Updated:
സ്വവർഗ്ഗ വിവാഹം പിന്തുണയ്ക്കുന്ന നിയമം റദ്ദാക്കണമെന്നും ഇയാൾ ആവശ്യപ്പെടുന്നുണ്ട്.
ബാഗ്ദാദ്: കൊറോണ എന്ന മഹാമാരി ലോകത്തിൽ വ്യാപിക്കാനുള്ള ഒരു മുഖ്യകാരണം സ്വവർഗ്ഗ വിവാഹം നിയമവിധേയമാക്കിയതാണെന്ന് സാമുദായിക നേതാവ്. ഇറാനിലെ ഷിയ നേതാവ് മുഖ്തദ അൽ സദർ ആണ് വിവാദ പരാമർശവുമായി എത്തിയിരിക്കുന്നത്. ലോകം മുഴുവൻ ഭീതി പടർത്തി കൊറോണ വൈറസ് ആഗോളതലത്തില്‍ വ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ട്വീറ്റിലൂടെ മുഖ്തദയുടെ ഇത്തരമൊരു പരാമർശം. സ്വവർഗ്ഗ വിവാഹം പിന്തുണയ്ക്കുന്ന നിയമം റദ്ദാക്കണമെന്നും ഇയാൾ ആവശ്യപ്പെടുന്നുണ്ട്.
സ്വവർഗ്ഗ വിവാഹം നിയമവിധേയമാക്കിയതിൽ ഞങ്ങളുടെ രാജ്യം അഭിമാനിക്കുന്നുണ്ടെന്നും നിയമം ഒരിക്കലും പിൻവലിക്കില്ലെന്നുമാണ് മുഖ്തദയ്ക്ക് മറുപടിയായു ഇറാഖിലെ ബ്രിട്ടീഷ് അംബാസിഡർ സ്റ്റീഫന്‍ ഹിക്കി ട്വീറ്റ് ചെയ്തത്. ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതിന് പകരം കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ഫലപ്രദമായ ഒരു മെഡിക്കൽ-ശാസ്ത്രീയ മാർഗം കണ്ടെത്താൻ ഒന്നിച്ച് പ്രയത്നിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
You may also Read:മദ്യം ഡോക്ടറുടെ നിര്‍ദേശപ്രകാരം ലഭ്യമാക്കും: മദ്യാസക്തിയുള്ളവർക്ക് ആശ്വാസമായി മുഖ്യമന്ത്രി [NEWS]കൊറോണ; ശബരിമല;ഗെയിൽ; പ്രശ്‍നം എന്തുമാകട്ടെ; യതീഷ് ചന്ദ്രയുടെ വിവാദം; അത് നിർബന്ധം [NEWS]'നമ്മുടെ നാടിന് ചേരാത്ത പ്രവൃത്തി'; യതീഷ് ചന്ദ്രയ്ക്കെതിരെ മുഖ്യമന്ത്രി [NEWS]
LGBTസംഘടനകളും മുഖ്തദയ്ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഇത്തരം പ്രസ്താവനകൾ ജനങ്ങളെ ശാസ്ത്രീയമായി തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്നാണിവരുടെ വിമർശനം. ഇതിന് പുറമെ നിലവിലെ ഭയത്തിന്റെ സാഹചര്യം ആയുധമാക്കിയെടുത്തുള്ള പ്രസ്താവനകള്‍ LGBTQ ആളുകൾക്ക് നേരെയുള്ള അതിക്രമം വർധിക്കാൻ ഇടയാക്കുമെന്നും ഇവർ ആരോപിക്കുന്നു.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 29, 2020 6:31 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
കൊറോണ മഹാമാരിക്ക് കാരണം സ്വവർഗ്ഗ വിവാഹം നിയമവിധേയമാക്കിയത്: വിവാദ പരാമര്‍ശവുമായി ഇറാഖിലെ ഷിയ നേതാവ്