advertisement

'ട്രംപിനെ വെറുതെ വിടില്ല': യുഎസ് പ്രസിഡന്റിന് ഖമനയിയുടെ മുതിർന്ന സഹായിയുടെ മുന്നറിയിപ്പ്; തിരിച്ചടിച്ച് ട്രംപ് 

Last Updated:

തങ്ങളുടെ നേതാവിന്റെയും ജനങ്ങളുടെയും രക്തത്തിന് പകരം ചോദിക്കുമെന്നും അതിന് ട്രംപ് വലിയ വില നൽകേണ്ടി വരുമെന്നും ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി

News18
News18
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഇറാൻ വെറുതെവിടില്ലെന്നും പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ വധത്തിന് പ്രതികാരം ചെയ്യുമന്നും സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനിയുടെ മുന്നറിയിപ്പ്. തങ്ങളുടെ നേതാവിന്റെയും ജനങ്ങളുടെയും രക്തത്തിന് പകരം ചോദിക്കുമെന്നും അതിന് ട്രംപ് വലിയ വില നൽകേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ട ഖമനയിയുടെ ഏറ്റവും അടുത്ത സഹായികളിൽ ഒരാളാണ് അലി ലാരിജാനി.
മേഖലയിലെ അമേരിക്കൻ, ഇസ്രായേൽ താവളങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങൾ തുടരുകയാണെന്നും അവർക്ക് വലിയ നാശനഷ്ടങ്ങൾ വരുത്തിയിട്ടുണ്ടെന്നും ലാരിജാനി അവകാശപ്പെട്ടു. ട്രംപിനെ ഇറാൻ വെറുതെ വിടില്ലെന്നും തങ്ങളുടെ നേതാവിനെ വധിച്ചതിനും ആയിരത്തിലധികം പേരെ കൊലപ്പെടുത്തിയതിനും അദ്ദേഹം മറുപടി പറയേണ്ടി വരുമെന്നും ഔദ്യോഗിക ടെലിവിഷന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. വെനിസ്വേലയിൽ നിക്കോളാസ് മഡുറോയെ പിടികൂടിയതുപോലെ ചുരുങ്ങിയ കാലയളവിൽ യുദ്ധം അവസാനിപ്പിക്കാമെന്നാണ് അമേരിക്ക കരുതിയതെന്നും എന്നാൽ അവർ പരാജയപ്പെട്ടുവെന്നും ലാരിജാനി കൂട്ടിച്ചേർത്തു.
advertisement
എന്നാൽ അലി ലാരിജാനിയുടെ ഭീഷണികളെ ഡൊണാൾഡ് ട്രംപ് തള്ളിക്കളഞ്ഞു. ലാരിജാനി ആരാണെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പറയുന്ന കാര്യങ്ങൾ താൻ ശ്രദ്ധിക്കുന്നില്ലെന്നും സിബിഎസ് ന്യൂസിനോട് ട്രംപ് പ്രതികരിച്ചു. ഇറാൻ നേരത്തെ തന്നെ പരാജയപ്പെട്ടു കഴിഞ്ഞുവെന്നും ട്രംപ് പരിഹസിച്ചു. ഇറാനെതിരായ ആക്രമണങ്ങൾ തുടരുമെന്ന് ആവർത്തിച്ച അദ്ദേഹം, ഇറാൻ നിരുപാധികം കീഴടങ്ങണമെന്നും ആവശ്യപ്പെട്ടു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
'ട്രംപിനെ വെറുതെ വിടില്ല': യുഎസ് പ്രസിഡന്റിന് ഖമനയിയുടെ മുതിർന്ന സഹായിയുടെ മുന്നറിയിപ്പ്; തിരിച്ചടിച്ച് ട്രംപ് 
Next Article
advertisement
'കുളിക്കണോ വേണ്ടയോ?': യുദ്ധത്തിനിടയിൽ സുരക്ഷിതമായ സമയം കണ്ടെത്താൻ ഇസ്രായേലികളെ സഹായിക്കാൻ വാർടൈം ആപ്പ്
'കുളിക്കണോ വേണ്ടയോ?': യുദ്ധത്തിനിടയിൽ സുരക്ഷിതമായ സമയം കണ്ടെത്താൻ ഇസ്രായേലികളെ സഹായിക്കാൻ വാർടൈം ആപ്പ്
  • യുദ്ധകാലത്ത് കുളിക്കാൻ സുരക്ഷിതമായ സമയം കണ്ടെത്താൻ 'Can I Shower?' ആപ്പ് ഇസ്രായേലിൽ സഹായിക്കുന്നു

  • റോക്കറ്റ് ആക്രമണങ്ങളുടെ മുൻകാല വിവരങ്ങൾ വിശകലനം ചെയ്ത് അപകടസാധ്യത കുറഞ്ഞ സമയം കണ്ടെത്തുന്നു

  • ബോംബ് ഷെൽട്ടറുകളിൽ QR കോഡ് സ്കാൻ ചെയ്ത് ഉള്ളിലെ ആളുകളെ തിരിച്ചറിയാനും സൗഹൃദം സ്ഥാപിക്കാനും സഹായിക്കുന്നു.

View All
advertisement