പാചകക്കാരനായി തുടക്കം; നടി മധുബാലയുമായുള്ള പ്രണയം ജീവിതം മാറ്റി; 98-ാം വയസിൽ വിടവാങ്ങിയ നടൻ!
- Published by:Sarika N
- news18-malayalam
Last Updated:
സാൻഡ്‌വിച്ച് മേക്കറിൽ നിന്ന് സിനിമയിലേക്കെത്തിയ നടൻ
പരാജയങ്ങളിൽ തളരാതെ പോരാടി ഇന്ത്യൻ സിനിമാ ചരിത്രം തന്നെ തിരുത്തിക്കുറിച്ച ഒരു സൂപ്പർസ്റ്റാർ. മുഹമ്മദ് യൂസഫ് ഖാൻ എന്ന സാധാരണക്കാരനിൽ നിന്ന് ദിലീപ് കുമാർ (Dilip Kumar) എന്ന അഭിനയ വിസ്മയത്തിലേക്കുള്ള ആ യാത്ര ഏതൊരു സിനിമയേക്കാളും ആവേശകരമാണ്. 98-ാം വയസ്സിൽ ഈ ലോകത്തോട് വിടപറയുമ്പോഴേക്കും സമാനതകളില്ലാത്ത നേട്ടങ്ങളാണ് അദ്ദേഹം സ്വന്തമാക്കിയിരുന്നത്.
advertisement
സിനിമയിലെത്തും മുൻപ് ജീവിതം കെട്ടിപ്പടുക്കാൻ അദ്ദേഹം തിരഞ്ഞെടുത്തത് പാചകമായിരുന്നു. ബ്രിട്ടീഷ് ആർമി കാന്റീനിൽ സാൻഡ്‌വിച്ച് മേക്കറായി ജോലി ചെയ്തിരുന്ന അദ്ദേഹം വിധി നിയോഗം പോലെയാണ് ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. പ്രശസ്ത നടി ദേവിക റാണിയാണ് അദ്ദേഹത്തിലെ നടനെ തിരിച്ചറിഞ്ഞതും 'ജ്വാർ ഭാട്ട' എന്ന ചിത്രത്തിലൂടെ അവസരം നൽകിയതും. അവരുടെ തന്നെ നിർദ്ദേശപ്രകാരമാണ് അദ്ദേഹം പേര് മാറ്റിയത്.
advertisement
advertisement
advertisement
സിനിമയിലെ പ്രണയജോഡികളായിരുന്ന മധുബാലയുമായി ദിലീപ് കുമാർ വർഷങ്ങളോളം പ്രണയത്തിലായിരുന്നു. എന്നാൽ കോടതി വ്യവഹാരങ്ങൾക്കിടയിൽ ആ ബന്ധം അവസാനിച്ചു. 1966-ൽ നടി സൈറ ബാനുവിനെ അദ്ദേഹം വിവാഹം കഴിച്ചു. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട അഭിനയ ജീവിതത്തിൽ പത്മഭൂഷൺ, പത്മവിഭൂഷൺ തുടങ്ങി രാജ്യത്തെ ഏറ്റവും വലിയ ബഹുമതികളെല്ലാം അദ്ദേഹത്തെ തേടിയെത്തി. പാകിസ്ഥാൻ നൽകുന്ന ഏറ്റവും വലിയ സിവിലിയൻ അവാർഡ് ലഭിച്ച ഏക ഇന്ത്യക്കാരനും ദിലീപ് കുമാറാണ്.
advertisement










