'ചതിക്കപ്പെടാതിരിക്കാൻ നമ്മൾ ഇത് ചെയ്തേ പറ്റൂ'; ദിയ കൃഷ്ണ വിഷയത്തിൽ ഡിംപിൾ റോസ്

Last Updated:
ബിസിനസിനുവേണ്ടി പുറത്തു നിന്നും ആരെയും റിക്രൂട്ട് ചെയ്തിട്ടില്ലെന്ന് ഡിംപിൾ‌ വീഡിയോയിൽ വ്യക്തമാക്കി
1/7
 ദിയ കൃഷ്ണയുടെ ബിസിനസുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് കഴിഞ്ഞ കുറച്ചു നാളുകളായി സമൂഹമാധ്യമങ്ങളിലെ ചർച്ച വിഷയം . ഇതിൽ, ദിയ ക‍ൃഷ്ണയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രം​ഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ, സീരിയൽ നടിയും വ്ലോ​ഗറുമായ ഡിംപിൾ റോസ് പങ്കുവച്ച വീഡിയോയാണ് വൈറലാകുന്നത്.
ദിയ കൃഷ്ണയുടെ ബിസിനസുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് കഴിഞ്ഞ കുറച്ചു നാളുകളായി സമൂഹമാധ്യമങ്ങളിലെ ചർച്ച വിഷയം . ഇതിൽ, ദിയ ക‍ൃഷ്ണയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രം​ഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ, സീരിയൽ നടിയും വ്ലോ​ഗറുമായ ഡിംപിൾ റോസ് പങ്കുവച്ച വീഡിയോയാണ് വൈറലാകുന്നത്.
advertisement
2/7
 ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ ജീവനക്കാര്‍ നടത്തിയ സാമ്പത്തിക തട്ടിപ്പിനെക്കുറിച്ചാണ് ഡിംപിൾ പുതിയ വീഡിയോയിൽ സംസാരിച്ചിരിക്കുന്നത്. ദിയയെപ്പോലെ തന്നെ ഓൺലൈൻ ബിസിനസ് നടത്തുന്നയാളാണ് ഡിംപിളും. സാരിയോടൊപ്പം ആഭരണങ്ങളും ഡിംപിൾ വില‍ക്കുന്നുണ്ട്.
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ ജീവനക്കാര്‍ നടത്തിയ സാമ്പത്തിക തട്ടിപ്പിനെക്കുറിച്ചാണ് ഡിംപിൾ പുതിയ വീഡിയോയിൽ സംസാരിച്ചിരിക്കുന്നത്. ദിയയെപ്പോലെ തന്നെ ഓൺലൈൻ ബിസിനസ് നടത്തുന്നയാളാണ് ഡിംപിളും. സാരിയോടൊപ്പം ആഭരണങ്ങളും ഡിംപിൾ വില‍ക്കുന്നുണ്ട്.
advertisement
3/7
 ബിസിനിസിൽ എങ്ങനെയായിരിക്കണമെന്നാണ് ഡിംപിൾ വീഡിയോയിലൂടെ പങ്കുവയ്ക്കുന്നത്. 'ചതിക്കപ്പെടാതിരിക്കാൻ നമ്മൾ ഇത് ചെയ്തേ പറ്റൂ' എന്ന ക്യാപ്ഷനോടെയാണ് ഡിംപിൾ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ബിസിനസിനുവേണ്ടി പുറത്തു നിന്നും ആരെയും റിക്രൂട്ട് ചെയ്തിട്ടില്ലെന്ന് ഡിംപിൾ‌ വീഡിയോയിൽ വ്യക്തമാക്കി.
ബിസിനിസിൽ എങ്ങനെയായിരിക്കണമെന്നാണ് ഡിംപിൾ വീഡിയോയിലൂടെ പങ്കുവയ്ക്കുന്നത്. 'ചതിക്കപ്പെടാതിരിക്കാൻ നമ്മൾ ഇത് ചെയ്തേ പറ്റൂ' എന്ന ക്യാപ്ഷനോടെയാണ് ഡിംപിൾ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ബിസിനസിനുവേണ്ടി പുറത്തു നിന്നും ആരെയും റിക്രൂട്ട് ചെയ്തിട്ടില്ലെന്ന് ഡിംപിൾ‌ വീഡിയോയിൽ വ്യക്തമാക്കി.
advertisement
4/7
 എല്ലാം താനും കുടുംബവും തന്നെയാണ് ചെയ്യുന്നതെന്നുമാണ് ഡിംപിൾ വീഡിയോയിലൂടെ അറിയിച്ചത്. തുടക്കകാലത്ത് ബിസിനസുമായി ബന്ധപ്പെട്ട് തങ്ങളും ചെറിയ പ്രശ്നങ്ങളൊക്കെ നേരിട്ടിരുന്നു എന്നും അന്ന് സോഷ്യൽ മീഡിയ ഇല്ലാതിരുന്നതുകൊണ്ട് തങ്ങൾക്കു പറയാൻ ഒരു പ്ലാറ്റ്ഫോം ഉണ്ടായിരുന്നില്ലെന്നുമാണ് ഡിംപിളിന്റെ വാക്കുകൾ.
എല്ലാം താനും കുടുംബവും തന്നെയാണ് ചെയ്യുന്നതെന്നുമാണ് ഡിംപിൾ വീഡിയോയിലൂടെ അറിയിച്ചത്. തുടക്കകാലത്ത് ബിസിനസുമായി ബന്ധപ്പെട്ട് തങ്ങളും ചെറിയ പ്രശ്നങ്ങളൊക്കെ നേരിട്ടിരുന്നു എന്നും അന്ന് സോഷ്യൽ മീഡിയ ഇല്ലാതിരുന്നതുകൊണ്ട് തങ്ങൾക്കു പറയാൻ ഒരു പ്ലാറ്റ്ഫോം ഉണ്ടായിരുന്നില്ലെന്നുമാണ് ഡിംപിളിന്റെ വാക്കുകൾ.
advertisement
5/7
 നമുക്ക് ചെയ്യാന്‍ പറ്റുന്നത് ചെയ്യുക, പുറമെ നിന്ന് ഒരാളെയും ഇതിലേക്ക് എടുക്കണ്ടെന്ന് ഡാഡി അന്നു മുതലേ പറയുമായിരുന്നു. നമ്മൾ‌ ഒരുമിച്ചാണ് എല്ലാ കാര്യവും ചെയ്യുന്നത്. ഇതിനു വേണ്ടി പുറത്തു നിന്നും ആരെയും എടുത്തിട്ടില്ല. സമയവും സൗകര്യവും അനുസരിച്ച് ഞങ്ങളാണ് എല്ലാം ചെയ്യുന്നത്. എല്ലാം സെറ്റാക്കുക എന്നത് നല്ല പാടുള്ള കാര്യമാണ്. ഒറ്റ ഇരിപ്പ് ഇരിക്കേണ്ട അവസ്ഥയാണ്. എന്നാലും കുഴപ്പമില്ല,‌ ഇതൊക്കെ ചെയ്ത് കഴിയുമ്പോള്‍ സമാധാനം കിട്ടുമെന്നും അവർ കൂട്ടിച്ചേർത്തു.
നമുക്ക് ചെയ്യാന്‍ പറ്റുന്നത് ചെയ്യുക, പുറമെ നിന്ന് ഒരാളെയും ഇതിലേക്ക് എടുക്കണ്ടെന്ന് ഡാഡി അന്നു മുതലേ പറയുമായിരുന്നു. നമ്മൾ‌ ഒരുമിച്ചാണ് എല്ലാ കാര്യവും ചെയ്യുന്നത്. ഇതിനു വേണ്ടി പുറത്തു നിന്നും ആരെയും എടുത്തിട്ടില്ല. സമയവും സൗകര്യവും അനുസരിച്ച് ഞങ്ങളാണ് എല്ലാം ചെയ്യുന്നത്. എല്ലാം സെറ്റാക്കുക എന്നത് നല്ല പാടുള്ള കാര്യമാണ്. ഒറ്റ ഇരിപ്പ് ഇരിക്കേണ്ട അവസ്ഥയാണ്. എന്നാലും കുഴപ്പമില്ല,‌ ഇതൊക്കെ ചെയ്ത് കഴിയുമ്പോള്‍ സമാധാനം കിട്ടുമെന്നും അവർ കൂട്ടിച്ചേർത്തു.
advertisement
6/7
 അതേസമയ, ജീവനക്കാരികളെ തട്ടിക്കൊണ്ടു പോയെന്ന കേസിൽ നടൻ കൃഷ്ണ കുമാറിന്റെയും മകൾ ദിയയുടെയും മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 18 ലേക്ക് മാറ്റി. തട്ടിക്കൊണ്ടുപോയി, ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തു എന്നീ വകുപ്പുകൾ ചുമത്തിയാണ് ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരികൾ നൽകിയ പരാതിയിന്മേൽ എടുത്തിരിക്കുന്ന കേസ്.
അതേസമയ, ജീവനക്കാരികളെ തട്ടിക്കൊണ്ടു പോയെന്ന കേസിൽ നടൻ കൃഷ്ണ കുമാറിന്റെയും മകൾ ദിയയുടെയും മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 18 ലേക്ക് മാറ്റി. തട്ടിക്കൊണ്ടുപോയി, ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തു എന്നീ വകുപ്പുകൾ ചുമത്തിയാണ് ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരികൾ നൽകിയ പരാതിയിന്മേൽ എടുത്തിരിക്കുന്ന കേസ്.
advertisement
7/7
 കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ നടത്തുന്ന ഓ ബൈ ഓസി എന്ന എന്ന ഷോപ്പിലെ വിനീത, ദിവ്യ, രാധാകുമാരി എന്നീ മൂന്ന് ജീവനക്കാരികൾ പണം തട്ടിയെന്ന് കാട്ടി കൃഷ്ണകുമാർ തിരുവനന്തപുരം അസി.കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. ഈ പരാതിയിൽ മ്യൂസിയം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കൃഷ്ണകുമാറിനും ദിയ കൃഷ്ണകുമാറിനുമെതിരായി ഇവർ പരാതി നൽകിയത്. തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്നും, പണം കവർന്നെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നുമാണ് ഇരുവർക്കുമെതിരായ പരാതി. നിലവിൽ മൂന്ന് ജിവനക്കാരും ഒളിവിലാണ്.
കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ നടത്തുന്ന ഓ ബൈ ഓസി എന്ന എന്ന ഷോപ്പിലെ വിനീത, ദിവ്യ, രാധാകുമാരി എന്നീ മൂന്ന് ജീവനക്കാരികൾ പണം തട്ടിയെന്ന് കാട്ടി കൃഷ്ണകുമാർ തിരുവനന്തപുരം അസി.കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. ഈ പരാതിയിൽ മ്യൂസിയം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കൃഷ്ണകുമാറിനും ദിയ കൃഷ്ണകുമാറിനുമെതിരായി ഇവർ പരാതി നൽകിയത്. തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്നും, പണം കവർന്നെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നുമാണ് ഇരുവർക്കുമെതിരായ പരാതി. നിലവിൽ മൂന്ന് ജിവനക്കാരും ഒളിവിലാണ്.
advertisement
യുപിഐ ഇടപാടുകൾക്ക് ഫീസ് ഈടാക്കില്ലെന്ന് റിസർവ് ബാങ്ക് ഗ‌വർണര്‍
യുപിഐ ഇടപാടുകൾക്ക് ഫീസ് ഈടാക്കില്ലെന്ന് റിസർവ് ബാങ്ക് ഗ‌വർണര്‍
  • യുപിഐ ഇടപാടുകൾക്ക് നിലവിൽ ഫീസ് ഏർപ്പെടുത്താൻ ആർബിഐക്ക് യാതൊരു നിർദേശവുമില്ലെന്ന് ഗവർണർ വ്യക്തമാക്കി.

  • യുപിഐ ഉപയോക്താക്കൾക്ക് സൗജന്യമായി ഇടപാടുകൾ തുടരാമെന്ന് ഗവർണർ മൽഹോത്ര ഉറപ്പു നൽകി.

  • യുപിഐയുടെ സീറോ-കോസ്റ്റ് മോഡൽ നിലനിർത്താൻ സർക്കാർ, ആർബിഐ നിലപാട് പിന്തുണയ്ക്കുന്നു.

View All
advertisement