Sreedevi | ശ്രീദേവിക്കായി ഹോസ്റ്റലിൽ ഒരു മുറി തയാറാക്കിയ മലയാളി സംവിധായകൻ; ആരാധനയുടെ അപൂർവ കഥ
- Published by:meera_57
- news18-malayalam
Last Updated:
പരീക്ഷയ്ക്ക് മുൻപ് ഈ മുറിയിലെത്തി അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ ശ്രീദേവിയുടെ ചിത്രങ്ങളിൽ നിന്നും അനുഗ്രഹം വാങ്ങുമായിരുന്നു
സിനിമ ഉണ്ടായ കാലം മുതൽ താരാരാധനയും താരങ്ങൾക്ക് ലഭിക്കുന്ന ശ്രദ്ധയും പ്രശസ്തിയും ഏവർക്കുമറിയാവുന്നതാണ്. ഇത് പലപ്പോഴും സെലിബ്രിറ്റി എന്ന നിലയിൽ ഉയർന്നു വരുന്നവരുടെ ജീവിതത്തിൽ ചെറുതും വലുതുമായ രീതിയിൽ സ്വാധീനം ചെലുത്താറുണ്ട്. നിരവധി യുവാക്കളുടെ ജീവിതത്തിൽ നടി ശ്രീദേവി (Sridevi) ഒരുകാലത്ത് ചെലുത്തിയ സ്വാധീനം ചെറുതായിരുന്നില്ല
advertisement
പൊതുജനങ്ങളായ ആരാധകർ മാത്രമല്ല, താരങ്ങളോട് ഇത്തരത്തിൽ ആരാധന വച്ചുപുലർത്തുന്നത് എന്ന് ഈ അപൂർവ കഥ വ്യക്തമാക്കും. മലയാളി കൂടിയായ ബോളിവുഡ് സംവിധായകന്റെ ആരാധനാപാത്രമായിരുന്നു നടി ശ്രീദേവി. ആ സംവിധായകൻ ആരെന്നു നോക്കാം (തുടർന്ന് വായിക്കുക)
advertisement
തെന്നിന്ത്യൻ സ്വദേശിനിയായ ശ്രീദേവി മലയാള ഭാഷയിൽ മാത്രമായിരുന്നില്ല അഭിനയിച്ചത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലും ശ്രീദേവി അവരുടേതായ ഒരു നിയും വിലയും സൃഷ്‌ടിച്ചിരുന്നു. ശ്രീദേവി അഭിനയിച്ച സിനിമ എന്ന് കേട്ടാൽ തന്നെ പ്രേക്ഷകർ ഇടിച്ചുകയറുന്ന ഒരു കാലമുണ്ടായിരുന്നു
advertisement
രാജ്യത്തിനകത്തും പുറത്തുമായി ശ്രീദേവിക്ക് വമ്പൻ ആരാധകവൃന്ദം ഉണ്ടായിരുന്നു. പാൻ-ഇന്ത്യൻ സൂപ്പർസ്റ്റാർ എന്ന പദവിയിലേക്ക് അവരെ എത്തിക്കാൻ പ്രാപ്തമായിരുന്നു ഈ താരപദവി. എല്ലാവരെയും പോലെ ശ്രീദേവിയെ ആരാധിച്ചുപോന്ന, അക്കാലത്തെ ഛായാഗ്രാഹകൻ ഒരാളുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പൂർവകാലത്തേക്ക് ഒരെത്തിനോട്ടം നടത്താം
advertisement
ശ്രീദേവിയുടെയും അവരുടെ സിനിമകളുടെയും ആരാധകൻ എന്ന നിലയിൽ കോളേജ് നാളുകളിൽ അദ്ദേഹം തന്റെ ഹോസ്റ്റൽ മുറിയെ 'ശ്രീദേവി റൂം' എന്ന് പേരുനൽകി, അവരുടെ ചിത്രങ്ങൾ കൊണ്ടലങ്കരിച്ച് മാറ്റിയെടുത്തിരുന്നു
advertisement
ഇന്ത്യൻ എക്സ്പ്രസുമായുള്ള അഭിമുഖത്തിൽ അദ്ദേഹം തനിക്ക് ശ്രീദേവിയോടുള്ള ആരാധനയുടെ ആഴം എത്രത്തോളം ഉണ്ടായിരുന്നു എന്ന് വെളിപ്പെടുത്തിയിരുന്നു. ശ്രീദേവിയുടെ പടം അടിച്ചുവരുന്ന പോസ്റ്ററുകളും മാസികയും വരെ കട്ടോണ്ടു പോകുന്ന ശീലമുണ്ടായിരുന്നു അദ്ദേഹത്തിന്. പരീക്ഷയ്ക്ക് മുൻപ് ഈ മുറിയിലെത്തി അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ ഈ ചിത്രങ്ങളിൽ നിന്നും അനുഗ്രഹം വാങ്ങുമായിരുന്നു
advertisement
ഞങ്ങൾ കോളേജിൽ പഠിക്കുന്ന നാളുകളിൽ ഞാൻ ശ്രീദേവിയുടെ ഒരു വലിയ കട്ടൗട്ട് തിയേറ്ററിൽ നിന്നും എന്റെ മുറിയിൽ എത്തിക്കുമായിരുന്നു. അതോടെ അത് 'ശ്രീദേവി റൂം' ആയി മാറി. ചുമരുകൾ നിറയെ അവരുടെ ചിത്രങ്ങളായിരുന്നു. പത്രത്തിൽ ശ്രീദേവിയുടെ ചിത്രം കണ്ടാൽ, അത് മുറിച്ചെടുത്ത് ഞാൻ ചുമരിൽ ഒട്ടിക്കും. ശ്രീദേവിയെ കാണണമെങ്കിലോ പ്രാർത്ഥിക്കണമെന്നോ തോന്നിയാൽ, ആരാധകരായ സഹപാഠികൾ എന്റെ മുറിയിലെത്തും. പരീക്ഷാ കാലമായാൽ, 'മച്ചാ, ശ്രീദേവിയുടെ അനുഗ്രഹം തേടൂ,' എന്ന് പരസ്പരം പറയാറുണ്ടായിരുന്നു
advertisement
മലയാളിയായ ചലച്ചിത്ര സംവിധായകനും ഛായാഗ്രാഹകനുമായ രവി കെ. ചന്ദ്രനാണ് അത്. 'ദിൽ ചാഹ്താ ഹേ', 'വിരാസത്ത്', 'മേജർ സാബ്', 'കോയി മിൽഗയ', 'ബ്ലാക്ക്', 'പഹേലി', 'ഫനാ' പോലുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രതിഭയാണദ്ദേഹം. മലയാളിയായ ഛായാഗ്രാഹകൻ രാമചന്ദ്രബാബുവിന്റെ സഹോദരനാണ് രവി കെ. ചന്ദ്രൻ
advertisement
അറിയപ്പെടുന്ന ഛായാഗ്രാഹകനായിട്ടും, രവിക്ക് ശ്രീദേവിയെ നേരിട്ട് കാണാൻ അവസരം ലഭിക്കാതെ പോയിരുന്നു. ഒടുവിൽ, നടൻ അനിൽ കപൂർ ആ ആഗ്രഹം സഫലമാക്കാൻ പരിശ്രമിച്ചു
advertisement
ശ്രീദേവിയുമായുള്ള ആദ്യ കൂടിക്കാഴ്ചയെ കുറിച്ച് അദ്ദേഹം വ്യക്തമാക്കുന്നു. "രാത്രിയിൽ 'ദി ഹാങ്ങോവർ' കാണാമെന്ന് രാജ്‌കുമാർ സന്തോഷി നിർദേശിച്ചു. ഞാൻ അതിനു സമ്മതം മൂളി"
advertisement