Oommen Chandy | യാത്ര പൊതുഗതാഗത സൗകര്യത്തിൽ, സ്വന്തം മൊബൈൽ ഫോൺ ഇല്ല, പുതുപ്പള്ളിയിലെ വീട്ടിൽ ജനസമ്പർക്കം
- Published by:user_57
- news18-malayalam
Last Updated:
കുഞ്ഞൂഞ്ഞ് വന്നു എന്ന് കേട്ടാൽ നൂറുകണക്കിന് ആൾക്കാർ പുതുപ്പള്ളിയിലെ വീട്ടിൽ തടിച്ചു കൂടും
നിയമസഭാ സാമാജികനെന്ന നിലയിൽ പൊതുഗതാഗത സംവിധാനത്തിൽ കൂടുതൽക്കാലം യാത്ര ചെയ്തയാൾ എന്ന പേരിന് അർഹനാണ് ഉമ്മൻ ചാണ്ടി (Oommen Chandy). മുഖ്യമന്ത്രി ആയപ്പോഴും, പ്രായാധിക്യം മൂലവും പിൽക്കാലത്ത് അദ്ദേഹം മറ്റു ഗതാഗത മാർഗങ്ങൾ സ്വീകരിക്കേണ്ടതായി വരികയായിരുന്നു. ഏറ്റവും ഒടുവിലത്തെ അസംബ്‌ളി തിരഞ്ഞെടുപ്പിനും പ്രായത്തെയോ ആരോഗ്യത്തെയോ വകവെക്കാതെ സംസ്ഥാനത്തുടനീളം അദ്ദേഹം പരിപാടികളുമായി സജീവമായി
advertisement
12 തവണ തുടർച്ചയായി വിജയിച്ച പുതുപ്പള്ളിയിൽ വളരെ കുറച്ചു സമയം മാത്രമേ അന്ന് പ്രചരണത്തിന് ചിലവിടാൻ സാധിച്ചിരുന്നുള്ളൂ. 1970 മുതൽ ഇവിടെ നിന്നും അദ്ദേഹം തുടർച്ചയായി വിജയിച്ചു പോന്നത് ചരിത്രം. പുതുപ്പള്ളിയുടെ സ്വന്തം കുഞ്ഞൂഞ്ഞ് ആണെങ്കിലും, അദ്ദേഹത്തിന്റെ 'പുതുപ്പള്ളി' വീട് ഇങ്ങ് തിരുവനന്തപുരത്താണ് (ഫോട്ടോ: അരുൺ മോഹൻ) -തുടർന്ന് വായിക്കുക-
advertisement
ഈ വീട്ടിലാണ് അദ്ദേഹം ഭാര്യ മറിയാമ്മക്കൊപ്പം താമസിച്ചു വന്നത്. എന്നാൽ ശനിയാഴ്ചകളിൽ പുതുപ്പള്ളി വീട്ടിൽ നിന്നും പുതുപ്പള്ളിയിലേക്കുള്ള യാത്ര അദ്ദേഹം മുടക്കിയില്ല. തിരുവനന്തപുരത്തു താമസം തുടങ്ങിയതില്പിന്നെ ഈ പതിവ് തെറ്റിച്ചിട്ടില്ല. ശനിയാഴ്ച രാത്രി യാത്ര ആരംഭിച്ച് ഞായറാഴ്ച തലസ്ഥാനത്തേക്ക് മടങ്ങും (ഫോട്ടോ: അരുൺ മോഹൻ)
advertisement
കേരളം ആഘോഷമാക്കിയ അദ്ദേഹത്തിന്റെ ജനസമ്പർക്ക പരിപാടിയുടെ തുടക്കവും ഇവിടെ നിന്നും തന്നെ എന്ന് പറയുന്നതിൽ തെറ്റില്ല. പുതുപ്പള്ളിയിലെ നാട്ടുകാക്കൊപ്പമുള്ള ആഴ്ചവട്ടമാണ് പിൽക്കാലത്ത് ജനസമ്പർക്ക പരിപാടിയായി പരിണമിച്ചത്. കുഞ്ഞൂഞ്ഞ് വന്നു എന്ന് കേട്ടാൽ നൂറുകണക്കിന് ആൾക്കാർ ഇവിടെ തടിച്ചു കൂടും. അദ്ദേഹം പോകും വരെ തറവാട് വീട് ജനങ്ങളാൽ സജീവമാകും (ഫോട്ടോ: അരുൺ മോഹൻ)
advertisement
advertisement