ദൂരദർശനിൽ വാർത്താ അവതാരകയായി തുടക്കം; വിവാഹിതനായ നടനുമായി പ്രണയം; 31-ാം വയസിൽ പ്രസവാനന്തര പ്രശ്നങ്ങൾ മൂലം മരണപ്പെട്ട നടി!
- Published by:Sarika N
- news18-malayalam
Last Updated:
മരണശേഷം വധുവിനെപോലെ അണിയിച്ചൊരുക്കണമെന്ന് ആഗ്രഹം പറഞ്ഞ നടി
ദൂരദർശനിലെ വാർത്താ അവതരണത്തിലൂടെ കരിയറിന് തുടക്കം കുറിച്ച് ഇന്ത്യൻ സിനിമയുടെ ശക്തമായ ശബ്ദമായി മാറിയ പ്രതിഭയായിരുന്നു നടി സ്മിത പാട്ടീൽ (Smita Patil). ഒരു ദശാബ്ദക്കാലം നീണ്ട തന്റെ കരിയറിൽ അവർ 80-ഓളം സിനിമകളിൽ അഭിനയിച്ചു. ഹിന്ദിയിലും മറാത്തിയിലുമായിരുന്നു കൂടുതലും ശ്രദ്ധ കേന്ദ്രീകരിച്ചത്. ധീരമായ കഥാപാത്ര തിരഞ്ഞെടുപ്പുകളിലൂടെയും അസാധാരണമായ അഭിനയ ശേഷിയിലൂടെയും അവർ സിനിമാ ലോകത്ത് തന്റേതായ പാത വെട്ടിത്തെളിച്ചു.
advertisement
advertisement
'മന്ഥൻ', 'ഭൂമിക', 'ആക്രോശ്', 'ചക്ര', 'ഉമ്പർഥ', 'നമക് ഹലാൽ', 'ബസാർ', 'ശക്തി', 'അർത്ഥ്', 'അർദ്ധ് സത്യ', 'മണ്ടി', 'ആജ് കി ആവാസ്', 'മിർച്ച് മസാല' തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനങ്ങൾ ഇന്നും സിനിമാ പ്രേമികൾക്കിടയിൽ ചർച്ചാ വിഷയമാണ്. കലാരംഗത്ത് മാത്രമല്ല സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളിലും അവർ സജീവമായിരുന്നു. സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടിയും പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെട്ടും അവർ ശ്രദ്ധ നേടി.
advertisement
വ്യക്തിജീവിതത്തിലെടുത്ത ചില നിർണ്ണായക തീരുമാനങ്ങളുടെ പേരിലും സ്മിത പാട്ടീൽ വാർത്തകളിൽ നിറഞ്ഞു. വിവാഹിതനായിരുന്ന നടൻ രാജ് ബബ്ബറുമായുള്ള സ്മിതയുടെ പ്രണയബന്ധം അക്കാലത്ത് ബോളിവുഡിൽ വലിയ ചർച്ചയായിരുന്നു. രാജ് ബബ്ബർ ആദ്യ ഭാര്യയായ നാദിറയെ ഉപേക്ഷിച്ച് സ്മിതയെ വിവാഹം ചെയ്തു. 1986 നവംബർ 28-നാണ് ഈ ദമ്പതികൾക്ക് മകനായ പ്രതീക് സ്മിത പാട്ടീൽ ജനിച്ചത്.
advertisement
പ്രസവം കഴിഞ്ഞ് അധികം താമസിയാതെ 1986 ഡിസംബർ 13-ന്, 31-ാം വയസ്സിൽ പ്രസവാനന്തര പ്രശ്നങ്ങൾ (complications during childbirth) കാരണം സ്മിത പാട്ടീൽ അന്തരിച്ചു. അവരുടെ ആകസ്മിക വിയോഗം ഇന്ത്യൻ സിനിമയ്ക്ക് തീരാനഷ്ടമായി. സ്മിതയുടെ മരണശേഷം രാജ് ബബ്ബർ വീണ്ടും ആദ്യഭാര്യയായ നാദിറയുമായി ഒന്നിച്ചു. ഇരുവരുടെയും മകൻ പ്രതീക് സ്മിത പാട്ടീലിനെ വളർത്തിയത് സ്മിതയുടെ കുടുംബമാണ്.
advertisement
advertisement
ദീപക് സാവന്തിന്റെ വാക്കുകൾ , 'ഇങ്ങനെ പറയരുതെന്ന് ഞാൻ അവളെ വഴക്കുപറയുമായിരുന്നു. അമ്മയോടും അവൾ ഇത് പറയുമായിരുന്നു. ഷിക്കാഗോയിൽ നിന്ന് സ്മിതയുടെ സഹോദരി വരുന്നതുവരെ മൃതദേഹം 2-3 ദിവസം ഐസിൽ സൂക്ഷിച്ചു, അതോടെ ശരീരം വീർത്തിരുന്നു. അമിതാഭ് ബച്ചനും മറ്റുള്ളവരും ഇരിക്കുന്നിടത്ത് വെച്ച് അമ്മ മേക്കപ്പ് കിറ്റ് എനിക്ക് തന്നിട്ട്, ഒരു വധുവിനെപോലെ പോകണമെന്നത് അവളുടെ ആഗ്രഹമായിരുന്നുവെന്ന് പറഞ്ഞു. കണ്ണീരോടെയാണ് ഞാൻ അവൾക്ക് അവസാനമായി മേക്കപ്പ് ചെയ്തത്. ഞാൻ അവളെ വളരെ മനോഹരിയായി ഒരുക്കി.'
advertisement
രാജ് ബബ്ബറിന്റെ ഓർമ്മകളും ഈ ദുരന്തം എത്രത്തോളം വേദനാജനകമായിരുന്നു എന്ന് വ്യക്തമാക്കുന്നു. റെഡിഫിന് നൽകിയ പഴയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു 'വീട്ടിൽ നിന്ന് ആശുപത്രിയിലേക്ക് പോകുന്ന വഴിയിൽ അവൾ എന്നോട് ക്ഷമ ചോദിച്ചുകൊണ്ടേയിരുന്നു. എല്ലാം ശരിയാകുമെന്ന് ഞാൻ പറഞ്ഞു. കണ്ണീരോടെ അവൾ എന്നെ നോക്കി. ആ നോട്ടത്തിൽ എല്ലാം ഉണ്ടായിരുന്നു. ഒരു മണിക്കൂറിനുശേഷം ഡോക്ടർ പുറത്തുവന്ന് അവൾ കോമയിലായെന്ന് അറിയിച്ചു.'
advertisement
advertisement
advertisement


