ആണവ വാഹക ശേഷിയുള്ള അഗ്നി-5 ബാലിസ്റ്റിക് മിസൈലിന്റെ രാത്രി പരീക്ഷണം വ്യാഴാഴ്ച നടന്നിരുന്നു. ഒഡീഷയിലെ എപിജെ അബ്ദുൾ കലാം ഐലൻഡിൽ വൈകിട്ട് 5.30നായിരുന്നു വിക്ഷേപണം. മൂന്ന് ഘട്ടങ്ങളുള്ള സോളിഡ്-ഇന്ധനം ഘടിപ്പിച്ച എഞ്ചിനാണ് മിസൈൽ ഉപയോഗിക്കുന്നതെന്നും ഉയർന്ന കൃത്യതയോടെ 5,000 കിലോമീറ്റർ പരിധിയിലുള്ള ലക്ഷ്യങ്ങൾ തകർക്കാൻ മിസൈലിന് കഴിയുമെന്നും റിപ്പോർട്ടുകൾ പറയുന്നു.