സോഷ്യൽമീഡിയയിൽ വൈറലായ ​'ആമസോൺ വനത്തിന് നടുവിലെ' മൈതാനം ; ഇവിടെ തൃശൂരിലാ

Last Updated:
എഐ ആണെന്ന് പോലും തോന്നുന്നുണ്ടെന്ന് കമന്റ് വരുന്നുണ്ട്
1/6
 പച്ചപ്പ് പുതഞ്ഞ ഒരു മൈതാനമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ആമസോൺ മഴക്കാടിനോടും വിദേശ രാജ്യങ്ങളിലെ സ്ഥലങ്ങളോടും സാമിപ്യമുള്ള പ്രദേശമാണ് വൈറലാകുന്ന ദൃശ്യങ്ങളിലുള്ളത്. വീഡിയോ വൈറലായതോടെ കാഴ്ചക്കാരെല്ലാം ഒന്നടങ്കം പറഞ്ഞത് ഇത് ആമസോൺ മഴക്കാട് തന്നെയാണെന്നാണ്.
പച്ചപ്പ് പുതഞ്ഞ ഒരു മൈതാനമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ആമസോൺ മഴക്കാടിനോടും വിദേശ രാജ്യങ്ങളിലെ സ്ഥലങ്ങളോടും സാമിപ്യമുള്ള പ്രദേശമാണ് വൈറലാകുന്ന ദൃശ്യങ്ങളിലുള്ളത്. വീഡിയോ വൈറലായതോടെ കാഴ്ചക്കാരെല്ലാം ഒന്നടങ്കം പറഞ്ഞത് ഇത് ആമസോൺ മഴക്കാട് തന്നെയാണെന്നാണ്.
advertisement
2/6
 എന്നാൽ, ഉറപ്പിക്കാൻ വരട്ടെ! വൈറലാകുന്ന ആ ക്രിക്കറ്റ് ​ഗ്രൗണ്ട് ആമസോൺ മഴക്കാടല്ല. തൃശൂർ പാലിപ്പള്ളിയിലെ ക്രിക്കറ്റ് ​ഗ്രൗണ്ടാണ്. വരന്തരപ്പിള്ളിയിലെ ഹാരിസൺസ് മലയാളെ പ്ലാന്റേഷനുള്ളിലാണ് ക്രിക്കറ്റ് ​ഗ്രൗണ്ട്. ഇൻസ്റ്റ​ഗ്രാം ഇൻഫ്ലുവൻസറായ എസ്. ശ്രീജിത്ത് പങ്കിട്ട വീ‍ഡിയോയാണ് വൈറലായത്.
എന്നാൽ, ഉറപ്പിക്കാൻ വരട്ടെ! വൈറലാകുന്ന ആ ക്രിക്കറ്റ് ​ഗ്രൗണ്ട് ആമസോൺ മഴക്കാടല്ല. തൃശൂർ പാലിപ്പള്ളിയിലെ ക്രിക്കറ്റ് ​ഗ്രൗണ്ടാണ്. വരന്തരപ്പിള്ളിയിലെ ഹാരിസൺസ് മലയാളെ പ്ലാന്റേഷനുള്ളിലാണ് ക്രിക്കറ്റ് ​ഗ്രൗണ്ട്. ഇൻസ്റ്റ​ഗ്രാം ഇൻഫ്ലുവൻസറായ എസ്. ശ്രീജിത്ത് പങ്കിട്ട വീ‍ഡിയോയാണ് വൈറലായത്.
advertisement
3/6
 ഇടതൂർന്ന് നിൽക്കുന്ന റബ്ബർമരങ്ങളുള്ള എസ്റ്റേറ്റിനുള്ളിലാണ് ഈ മൈതാനം. സമചതുര മൈതാനത്തിന്റെ രണ്ടു വശങ്ങളിലും കൂറ്റൻ വാക മരങ്ങളുമുണ്ട്. മൈതാനത്തേയ്ക്ക് എത്താനായി ചെറിയ റോഡുണ്ട്. ഇടതൂര്‍ന്ന റബ്ബര്‍മരങ്ങള്‍ കാരണം ആകാശകാഴ്ചയിൽ ഈ റോഡ് വ്യക്തമല്ല.
ഇടതൂർന്ന് നിൽക്കുന്ന റബ്ബർമരങ്ങളുള്ള എസ്റ്റേറ്റിനുള്ളിലാണ് ഈ മൈതാനം. സമചതുര മൈതാനത്തിന്റെ രണ്ടു വശങ്ങളിലും കൂറ്റൻ വാക മരങ്ങളുമുണ്ട്. മൈതാനത്തേയ്ക്ക് എത്താനായി ചെറിയ റോഡുണ്ട്. ഇടതൂര്‍ന്ന റബ്ബര്‍മരങ്ങള്‍ കാരണം ആകാശകാഴ്ചയിൽ ഈ റോഡ് വ്യക്തമല്ല.
advertisement
4/6
 പ്ലാന്റേഷന്‍ നിയമമനുസരിച്ച് ഹാരിസണ്‍ മലയാളം കമ്പനിയാണ് തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കുമായി വര്‍ഷങ്ങള്‍ക്ക് മുന്നേ ഇവിടെ മൈതാനം ഒരുക്കിയത്. ദിവസവും രാവിലെയും വൈകീട്ടും ക്രിക്കറ്റും ഫുട്‌ബോളും കളിക്കാറുണ്ട്. കൂടാതെ, ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളും ഇവിടെ നടത്താറുണ്ട്.
പ്ലാന്റേഷന്‍ നിയമമനുസരിച്ച് ഹാരിസണ്‍ മലയാളം കമ്പനിയാണ് തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കുമായി വര്‍ഷങ്ങള്‍ക്ക് മുന്നേ ഇവിടെ മൈതാനം ഒരുക്കിയത്. ദിവസവും രാവിലെയും വൈകീട്ടും ക്രിക്കറ്റും ഫുട്‌ബോളും കളിക്കാറുണ്ട്. കൂടാതെ, ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളും ഇവിടെ നടത്താറുണ്ട്.
advertisement
5/6
 ഇവിടെ കളിക്കാൻ ആർക്കാണ് താൽപ്പര്യമുള്ളത്. ദൈവത്തിന്റെ സ്വന്തം നാട്ടിലെ മൈതാനം എന്ന ക്യാപഷനോടെയാണ് ശ്രീജിത്ത് വീഡിയോ പങ്കുവച്ചത്. ഇതിനോടകം 4.7 മില്യൺ കാഴ്ചക്കാരെയാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. ആയിരക്കണക്കിന് കമന്റുകളും വീഡിയോയ്ക്ക ലഭിച്ചു.
ഇവിടെ കളിക്കാൻ ആർക്കാണ് താൽപ്പര്യമുള്ളത്. ദൈവത്തിന്റെ സ്വന്തം നാട്ടിലെ മൈതാനം എന്ന ക്യാപഷനോടെയാണ് ശ്രീജിത്ത് വീഡിയോ പങ്കുവച്ചത്. ഇതിനോടകം 4.7 മില്യൺ കാഴ്ചക്കാരെയാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. ആയിരക്കണക്കിന് കമന്റുകളും വീഡിയോയ്ക്ക ലഭിച്ചു.
advertisement
6/6
 എഐ ആണെന്ന് പോലും തോന്നുന്നുണ്ടെന്നാണ് ഒരാളുടെ കമന്റ്. കാട്ടിൽ നഷ്ടപ്പെട്ടാല്‍ ആ പന്ത് എങ്ങനെ എടുക്കും. ഇവിടെ കളിച്ച് വിരമിക്കാന്‍ തോന്നുന്നു എന്നിങ്ങനെ വിവിധ തരത്തിലെ കമന്റുകൾ വീഡിയോയ്ക്ക് താഴെ വരുന്നുണ്ട്.
എഐ ആണെന്ന് പോലും തോന്നുന്നുണ്ടെന്നാണ് ഒരാളുടെ കമന്റ്. കാട്ടിൽ നഷ്ടപ്പെട്ടാല്‍ ആ പന്ത് എങ്ങനെ എടുക്കും. ഇവിടെ കളിച്ച് വിരമിക്കാന്‍ തോന്നുന്നു എന്നിങ്ങനെ വിവിധ തരത്തിലെ കമന്റുകൾ വീഡിയോയ്ക്ക് താഴെ വരുന്നുണ്ട്.
advertisement
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement