Vedan: ആരാണീ വേടൻ ? പുതുതലമുറയ്ക്കാവേശമായി മാറിയ വേടൻ ലഹരിയുടെ ‌വലയിലാകുമ്പോൾ

Last Updated:
വോയ്‌സ് ഓഫ് ദി വോയ്‌സ്‌ലെസ് മ്യൂസിക് വീഡിയോയിലൂടെയാണ് വേടൻ ശ്രദ്ധേയനായി മാറിയത്
1/6
 റാപ്പറായായിരുന്നു വേടനെന്ന ഹിരൺദാസ് മുരളി സമൂഹത്തിനിടയിലേക്ക് രം​ഗപ്രവേശം ചെയ്തത്. ചുരുങ്ങിയ കാലം കൊണ്ട് പുതുതലമുറയ്ക്കാവേശമായി മാറിയ താരം. തൃശൂർ സ്വദേശിയായ വേടന്റെ ഓരോ വാക്കുകളും വേദവാക്യമായിരുന്നു ആരാധകർക്ക്. വെറും പാട്ടുകളായിരുന്നില്ല.
റാപ്പറായായിരുന്നു വേടനെന്ന ഹിരൺദാസ് മുരളി സമൂഹത്തിനിടയിലേക്ക് രം​ഗപ്രവേശം ചെയ്തത്. ചുരുങ്ങിയ കാലം കൊണ്ട് പുതുതലമുറയ്ക്കാവേശമായി മാറിയ താരം. തൃശൂർ സ്വദേശിയായ വേടന്റെ ഓരോ വാക്കുകളും വേദവാക്യമായിരുന്നു ആരാധകർക്ക്. വെറും പാട്ടുകളായിരുന്നില്ല.
advertisement
2/6
 ഓരോ വരികളിലും ഈ സമൂഹത്തോട് വിളിച്ചു പറയാൻ അവന് ഒരുപാടുണ്ടായിരുന്നു. അതിൽ രാഷ്ട്രീയവും സമകാലിക വിഷയങ്ങളും ഉൾപ്പെട്ടിരുന്നു. ഏത് കാര്യങ്ങളിലും വ്യക്തമായ അഭിപ്രായമുണ്ടായിരുന്ന വേടൻ അത് ഈ സമൂഹത്തോട് ഉറക്കേ വിളിച്ചു പറയാനും തെല്ലും ഭയന്നിരുന്നില്ല.
ഓരോ വരികളിലും ഈ സമൂഹത്തോട് വിളിച്ചു പറയാൻ അവന് ഒരുപാടുണ്ടായിരുന്നു. അതിൽ രാഷ്ട്രീയവും സമകാലിക വിഷയങ്ങളും ഉൾപ്പെട്ടിരുന്നു. ഏത് കാര്യങ്ങളിലും വ്യക്തമായ അഭിപ്രായമുണ്ടായിരുന്ന വേടൻ അത് ഈ സമൂഹത്തോട് ഉറക്കേ വിളിച്ചു പറയാനും തെല്ലും ഭയന്നിരുന്നില്ല.
advertisement
3/6
 തന്റെ വാക്കുകളും നിലപാടുകളിനാലും സർക്കാർ പരിപാടികളിൽ വരെ ക്ഷണിതാവായി മാറിയ ഹിരൺദാസ് മുരളിയെന്ന വേടൻ ഇന്ന് ലഹരി ഉപയോ​ഗത്തിന് പോലീസ് കസ്റ്റഡയിരിക്കുകയാണ്. സിന്തറ്റിക്ക് ലഹരി കുടുംബം നശിപ്പിക്കും അച്ഛനേയും അമ്മയേയും ഇല്ലാതാക്കും രാഷ്ട്രീയ ബോധത്തോടെ വളരണമെന്ന് പുതുതലമുറയോട് വിളിച്ചു പറഞ്ഞ വേടന്റെ ഫ്ലാറ്റിൻ നിന്നും 7 ​ഗ്രാം കഞ്ചാവാണ് പിടികൂടിയത്.
തന്റെ വാക്കുകളും നിലപാടുകളിനാലും സർക്കാർ പരിപാടികളിൽ വരെ ക്ഷണിതാവായി മാറിയ ഹിരൺദാസ് മുരളിയെന്ന വേടൻ ഇന്ന് ലഹരി ഉപയോ​ഗത്തിന് പോലീസ് കസ്റ്റഡയിരിക്കുകയാണ്. സിന്തറ്റിക്ക് ലഹരി കുടുംബം നശിപ്പിക്കും അച്ഛനേയും അമ്മയേയും ഇല്ലാതാക്കും രാഷ്ട്രീയ ബോധത്തോടെ വളരണമെന്ന് പുതുതലമുറയോട് വിളിച്ചു പറഞ്ഞ വേടന്റെ ഫ്ലാറ്റിൻ നിന്നും 7 ​ഗ്രാം കഞ്ചാവാണ് പിടികൂടിയത്.
advertisement
4/6
 2020ൽ വോയ്‌സ് ഓഫ് ദി വോയ്‌സ്‌ലെസ് എന്ന തന്റെ ആദ്യ മ്യൂസിക് വീഡിയോ യൂട്യൂബിൽ പുറത്തിറങ്ങിയതോടെയാണ് വേടൻ ശ്രദ്ധേയനായി മാറിയത്. അന്ന് 25 വയസ്സായിരുന്നു ഹിരൺദാസിന്. അതേ വർഷം തന്നെ, ഭൂമി ഞാൻ വാഴുനിടം എന്ന തന്റെ രണ്ടാമത്തെ മ്യൂസിക് വീഡിയോയും പുറത്തിറക്കി.
2020ൽ വോയ്‌സ് ഓഫ് ദി വോയ്‌സ്‌ലെസ് എന്ന തന്റെ ആദ്യ മ്യൂസിക് വീഡിയോ യൂട്യൂബിൽ പുറത്തിറങ്ങിയതോടെയാണ് വേടൻ ശ്രദ്ധേയനായി മാറിയത്. അന്ന് 25 വയസ്സായിരുന്നു ഹിരൺദാസിന്. അതേ വർഷം തന്നെ, ഭൂമി ഞാൻ വാഴുനിടം എന്ന തന്റെ രണ്ടാമത്തെ മ്യൂസിക് വീഡിയോയും പുറത്തിറക്കി.
advertisement
5/6
 2024 ൽ, " മഞ്ഞുമ്മേൽ ബോയ്‌സ്" എന്ന സിനിമയിൽ " കുതന്ത്രം " എന്ന ട്രാക്കിന്റെ വരികൾ എഴുതി സിനിമയിലും വേടൻ നിലയുറപ്പിച്ചു. 2021ൽ ഹിരൺദാസിനെതിരെ ലൈം​ഗികാരോപണങ്ങളും ഉയർന്നു വന്നിരുന്നു. എന്നാൽ അതോന്നും വേടന്റെ ഉയർച്ചയെ ബാധിച്ചിരുന്നില്ല. ഇന്ന് ലഹരിക്കേസിൽ പിടിയിലായ വാർത്ത പുറത്തെത്തുമ്പോൾ വലിയ വിമർശനങ്ങളാണ് വേടനെതിരെ ഉയരുന്നത്.
2024 ൽ, " മഞ്ഞുമ്മേൽ ബോയ്‌സ്" എന്ന സിനിമയിൽ " കുതന്ത്രം " എന്ന ട്രാക്കിന്റെ വരികൾ എഴുതി സിനിമയിലും വേടൻ നിലയുറപ്പിച്ചു. 2021ൽ ഹിരൺദാസിനെതിരെ ലൈം​ഗികാരോപണങ്ങളും ഉയർന്നു വന്നിരുന്നു. എന്നാൽ അതോന്നും വേടന്റെ ഉയർച്ചയെ ബാധിച്ചിരുന്നില്ല. ഇന്ന് ലഹരിക്കേസിൽ പിടിയിലായ വാർത്ത പുറത്തെത്തുമ്പോൾ വലിയ വിമർശനങ്ങളാണ് വേടനെതിരെ ഉയരുന്നത്.
advertisement
6/6
 ഡാൻസാഫ് സംഘമാണ് വേടനുൾപ്പടെയുള്ളവർ താമസിച്ച ഫ്ലാറ്റിൽ പരിശോധന നടത്തിയത്. തൃപ്പൂണിത്തറയിലെ ഫ്ലാറ്റിലായിരുന്നു പൊലീസ് പരിശോധന. ഫ്ലാറ്റിൽ ലഹരി ഉപയോഗിക്കുന്നെന്ന വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തയത്. ഫ്ലാറ്റിൽ 9 പേര‌ടങ്ങുന്ന സംഘമാണ് ഉണ്ടായിരുന്നത്. സംഭവ സമയത്ത് ഹിരൺദാസ് മുരളി അടക്കം 9 പേർ ഫ്ലാറ്റിൽ ഉണ്ടായിരുന്നു. വേടന്റെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടിയ സാഹചര്യത്തിൽ ഇടുക്കിയിലെ സംസ്ഥാന സർക്കാരിന്റെ നാലാം വാർഷിക ആഘോഷ പരിപാടിയിൽ നിന്ന് വേടന്റെ റാപ്പ് ഷോ ഒഴിവാക്കി.
ഡാൻസാഫ് സംഘമാണ് വേടനുൾപ്പടെയുള്ളവർ താമസിച്ച ഫ്ലാറ്റിൽ പരിശോധന നടത്തിയത്. തൃപ്പൂണിത്തറയിലെ ഫ്ലാറ്റിലായിരുന്നു പൊലീസ് പരിശോധന. ഫ്ലാറ്റിൽ ലഹരി ഉപയോഗിക്കുന്നെന്ന വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തയത്. ഫ്ലാറ്റിൽ 9 പേര‌ടങ്ങുന്ന സംഘമാണ് ഉണ്ടായിരുന്നത്. സംഭവ സമയത്ത് ഹിരൺദാസ് മുരളി അടക്കം 9 പേർ ഫ്ലാറ്റിൽ ഉണ്ടായിരുന്നു. വേടന്റെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടിയ സാഹചര്യത്തിൽ ഇടുക്കിയിലെ സംസ്ഥാന സർക്കാരിന്റെ നാലാം വാർഷിക ആഘോഷ പരിപാടിയിൽ നിന്ന് വേടന്റെ റാപ്പ് ഷോ ഒഴിവാക്കി.
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement