Elizabeth Udayan | അന്ന് അമൃതയുടെ കൂട്ടുകാരി പറഞ്ഞതു നേര്; നടന്നത് ബലാത്സംഗം; ബാല കാരണം എലിസബത്ത് ജീവനൊടുക്കാൻ ശ്രമിച്ചു
- Published by:meera_57
- news18-malayalam
Last Updated:
ബാലയുടെ പക്കൽ നേരിട്ട യാതനകൾ എണ്ണിപ്പറഞ്ഞ് എലിസബത്ത് ഉദയന്റെ പുതിയ പ്രതികരണം
ബാലയുടെ പക്കൽ എലിസബത്ത് ഉദയൻ (Elizabeth Udayan) നേരിട്ട ജീവിതാനുഭവങ്ങൾ അവർ ഒരിടത്തും പറഞ്ഞിട്ടില്ല. എന്നാൽ, അമൃത സുരേഷിന്റെ മാനേജരും സുഹൃത്തുമായ കുക്കു എനോലയിൽ നിന്നും ആ വാക്കുകൾ ഒരു ദിവസം അണപൊട്ടിയൊഴുകി. അമൃതയുടെ ഏക മകൾ താൻ അച്ഛനിൽ നിന്നും നേരിട്ട പ്രശ്നങ്ങളെ കുറിച്ച് പോസ്റ്റ് ഇട്ടതിന് സൈബർ സ്‌പെയ്‌സിൽ ആക്രമണം നേരിട്ടിരുന്ന വേളയിലാണ് കുക്കു ലൈവ് വീഡിയോയിലൂടെ സർവ്വതും തുറന്നു പറഞ്ഞത്. ഇപ്പോൾ അന്ന് കുക്കു പറഞ്ഞതെല്ലാം വാസ്തവമാണ് എന്ന് എലിസബത്തും ആണയിടുന്നു
advertisement
താലികെട്ടി, രജിസ്റ്റർ ചെയ്യാതെയാണ് എലിസബത്ത് നടൻ ബാലയുടെ ഭാര്യയായി രണ്ടു വർഷത്തിലധികം കാലം കഴിഞ്ഞത്. ബാല കോകിലയെ വിവാഹം ചെയ്തിട്ടും എലിസബത്ത് നേരിട്ട സൈബർ സ്‌പെയ്‌സ് ആക്രമണം വളരെ കൂടുതലാണ്. ഷീബ ബാബു എന്ന പേരിൽ ഒരാളിട്ട മോശം തരത്തിലെ കമന്റിന്റെ സ്ക്രീൻഷോട്ട് സഹിതമാണ് എലിസബത്തിന്റെ ഏറ്റവും പുതിയ പ്രതികരണം. 'താങ്കൾ നടൻ ബാലയ്ക്ക് സുഖമില്ലാത്ത അവസ്ഥയിൽ പരിചരിക്കുന്ന തരത്തിൽ ചെയ്ത ദ്രോഹമെല്ലാം പൊതുസമൂഹം തിരിച്ചറിഞ്ഞതാണ്. താങ്കളുമായി വേര്പിരിഞ്ഞിട്ടും താങ്കളെ കുറിച്ച് ബാല മോശമായി ഒന്നും പറഞ്ഞില്ല. പീഡനം പല തരത്തിലുണ്ട്. താങ്കൾ ബാലയോടു ചെയ്ത ക്രൂരത.... എന്നിങ്ങനെ ആ പോസ്റ്റ് നീളുന്നു (തുടർന്ന് വായിക്കുക)
advertisement
ഇതിന്റെ ഡിസ്ക്രിപ്ഷനിൽ ആണ് എലിസബത്തിന്റെ മറുപടി. 'നിങ്ങളുടെ പ്ലാനിംഗ് ഇനിയും അവസാനിച്ചില്ലേ? എനിക്കെതിരെ പരാതി നൽകൂന്നേ. ഇത്രയും ദ്രോഹം ഞാൻ ചെയ്തെങ്കിൽ, നിങ്ങൾ എന്തുകൊണ്ട് പരാതിപ്പെടുന്നില്ല. എനിക്ക് പി.ആർ. പണി ചെയ്യാൻ അധികം പണം ഇല്ല. നിങ്ങൾക്കുള്ളത് പോലെ എനിക്ക് രാഷ്ട്രീയ സ്വാധീനമില്ല. ഒരിക്കൽ ചെന്നൈയിലെ നിങ്ങളുടെ പോലീസ് എന്നെ ഭീഷണിപ്പെടുത്തി. എന്നെ നിങ്ങൾ ബലാത്സംഗം ചെയ്തതിനു ശേഷം, നിങ്ങളുടെ മകളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ എന്റെ മാതാപിതാക്കളോട് കേരളത്തിലെ ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു..
advertisement
ഇനിയാണ് കുക്കു പറഞ്ഞ കാര്യങ്ങൾ ശരിവെക്കുന്ന തരത്തിൽ എലിസബത്തിന്റെ വാക്കുകൾ. 'ഞാൻ ജീവനൊടുക്കാൻ ശ്രമിച്ചു. നിങ്ങൾ ഞാൻ നിങ്ങളുടെ ഭാര്യ അല്ലെന്ന് പറയുന്നു. എങ്കിൽ, എന്റെ സമ്മതമില്ലതെ നിങ്ങൾ ചെയ്തത് ബലാത്സംഗമാണ്. പണം നൽകിയുള്ള കരൾമാറ്റിവെക്കൽ നിയമാനുസൃതമല്ല എന്നെനിക്ക് തോന്നുന്നു. അറിയില്ല. പലരും അത്തരത്തിൽ അഭിപ്രായപ്പെടുന്നു, പക്ഷെ എനിക്ക് സംശയമുണ്ട്. അതൊരു കുറ്റകൃത്യമെന്നു ഞാൻ കരുതുന്നു. തെറ്റെങ്കിൽ എന്നെ കമന്റിൽ വന്നു തിരുത്തുക...
advertisement
എന്റെ പോസ്റ്റ് ഒരു കുറ്റകൃത്യമാണ് എങ്കിൽ, ഞാൻ ജയിലിൽ പോകാൻ തയാറാണ്. ഞാൻ ശരിക്കും ഭയന്നിരുന്നു. ഞാൻ നിയമപരമായി മുന്നോട്ടു പോയാലും എന്തുകൊണ്ട് അന്നേ അത് ചെയ്തില്ല എന്ന് പലരും ചോദിക്കും. ചെന്നൈയിൽ പോലീസ് എന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. എന്തുകൊണ്ട് ഞാൻ ആത്മഹത്യ ചെയ്യാൻ ഒരുമ്പെട്ടു എന്നവർ ചോദിച്ചില്ല. എന്നെ ആരും ആശുപത്രിയിൽ കൊണ്ടുപോകാത്തതു കാരണം, ഞാൻ ആത്മഹത്യക്ക് ശ്രമിച്ചതിന് ഈ പോസ്റ്റ് അല്ലാതെ മറ്റൊരു തെളിവില്ല. എന്റെ മാനസിക നില ശരിയല്ല എന്ന് ചിലർ വിളിച്ചു പറയുന്നതിനാൽ, നിങ്ങൾക്ക് ഇതൊരു തെളിവായി എടുക്കാമോ.' എന്ന് ചോദിച്ചു കൊണ്ട് എലിസബത്ത് പോസ്റ്റ് അവസാനിപ്പിക്കുന്നു
advertisement
വീണ്ടും വിവാഹം ചെയ്ത നടൻ ബാല ഭാര്യ കോകിലയുടെ ഒപ്പം താമസിച്ചു വരികയാണ്. മുൻഭാര്യയായ അമൃത സുരേഷ് നടനെതിരെ കുറച്ചു ദിവസങ്ങൾക്ക് മുൻപ് വീണ്ടും കേസ് നൽകിയിരുന്നു. അതിനു ശേഷം എലിസബത്ത് ഉദയൻ താൻ ബാലയുടെ ഒപ്പം ജീവിച്ച നാളുകളിൽ കടന്നു പോയ ദുരനുഭവങ്ങൾ വിവരിച്ച ഫേസ്ബുക്ക് പ്രതികരണത്തിന് ഏറെ മാധ്യമശ്രദ്ധ ലഭിച്ചിരുന്നു