എൻസിബിയുടെ അഭിപ്രായത്തിൽ, പരിഹാറിൽ നിന്ന് മയക്കുമരുന്ന് ഓർഡർ ചെയ്യാനും ഗൂഗിൾ പേ ഉപയോഗിച്ച് ഷോയിക് പണം നൽകുമായിരുന്നു. മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തു നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം ആഗസ്റ്റ് 26 ന് എൻസിബി കേസ് രജിസ്റ്റർ ചെയ്തിരുന്നു. റിയ, അവരുടെ സഹോദരൻ, ടാലന്റ് മാനേജർ ജയ സാഹ, സുശാന്തിന്റെ കോ-മാനേജർ ശ്രുതി മോദി, ഗോവ ആസ്ഥാനമായുള്ള ഹോട്ടലുകാരൻ ഗൌരവ് ആര്യ എന്നിവരുടെ പേരുകൾ അന്വേഷണ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്.