തിരുവനന്തപുരത്ത് മോഷണ ശ്രമത്തിനിടെ തോക്ക് ചൂണ്ടി രക്ഷപ്പെട്ടവര്‍ വന്‍ കവര്‍ച്ചാ സംഘത്തിലെ കണ്ണികളെന്ന് സൂചന

Last Updated:
നഗരത്തില്‍ അടുത്തിടെ നടന്ന മോഷണങ്ങള്‍ക്ക് പിന്നില്‍ സംഘമാണെന്നാണ് കണക്ക് കൂട്ടല്‍. ഇവര്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലും ലോഡ്ജിലും നടത്തിയ പരിശോധനയില്‍ മോഷണത്തിന് ഉപയോഗിക്കുന്ന ആയുധങ്ങളും വ്യാജ നമ്പര്‍ പ്ലേറ്റുകളും കണ്ടെടുത്തു
1/5
 തിരുവനന്തപുരത്ത് മോഷണ ശ്രമത്തിനിടെ തോക്ക് ചൂണ്ടി രക്ഷപ്പെട്ടവര്‍ വന്‍ കവര്‍ച്ചാ സംഘത്തിലെ കണ്ണികളെന്ന് സൂചന. കുറഞ്ഞത് ആറു പേരെങ്കിലും സംഘത്തിലുണ്ടെന്നാണ് പോലീസിന്റെ അനുമാനം. സംഘത്തിലെ ഒരാള്‍ യു.പി. സ്വദേശി മുഹമ്മദ് മോനിഷ് ആണെന്ന് തിരിച്ചറിഞ്ഞു. ഇയാള്‍ക്കൊപ്പമുള്ള സ്ത്രീയുടെ ദൃശ്യങ്ങളും ലഭിച്ചു. സംഘത്തെ കണ്ടെത്താന്‍ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും.
തിരുവനന്തപുരത്ത് മോഷണ ശ്രമത്തിനിടെ തോക്ക് ചൂണ്ടി രക്ഷപ്പെട്ടവര്‍ വന്‍ കവര്‍ച്ചാ സംഘത്തിലെ കണ്ണികളെന്ന് സൂചന. കുറഞ്ഞത് ആറു പേരെങ്കിലും സംഘത്തിലുണ്ടെന്നാണ് പോലീസിന്റെ അനുമാനം. സംഘത്തിലെ ഒരാള്‍ യു.പി. സ്വദേശി മുഹമ്മദ് മോനിഷ് ആണെന്ന് തിരിച്ചറിഞ്ഞു. ഇയാള്‍ക്കൊപ്പമുള്ള സ്ത്രീയുടെ ദൃശ്യങ്ങളും ലഭിച്ചു. സംഘത്തെ കണ്ടെത്താന്‍ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും.
advertisement
2/5
 തിരുവനന്തപുരം നഗരത്തിലെ ഇടപ്പഴഞ്ഞിയില്‍ കവര്‍ച്ചാ ശ്രമം തടഞ്ഞപ്പോഴാണ് രണ്ടാംഗ സംഘം തോക്ക് ചൂണ്ടി രക്ഷപ്പെട്ടത്. തടയാന്‍ ശ്രമിച്ച പോലീസിന് നേരെയും തോക്കെടുത്തു. രണ്ടു ദിവസമായിട്ടും സംഘത്തെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇവര്‍ താമസിച്ചിരുന്ന വാടകവീട്ടില്‍ നടത്തിയ തിരച്ചിലില്‍ ഒരാളുടെ ആധാര്‍കാര്‍ഡ് ലഭിച്ചു. സംഘത്തിലൊരാള്‍ യുപി സ്വദേശി മുഹമ്മദ് മോനിഷ് ആണെന്ന് തിരിച്ചറിഞ്ഞു. ഇയാള്‍ക്ക് ഒപ്പം താമസിച്ചിരുന്ന യുവതിയും ഒളിവിലാണ്. ഈ സ്ത്രീയുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു.
തിരുവനന്തപുരം നഗരത്തിലെ ഇടപ്പഴഞ്ഞിയില്‍ കവര്‍ച്ചാ ശ്രമം തടഞ്ഞപ്പോഴാണ് രണ്ടാംഗ സംഘം തോക്ക് ചൂണ്ടി രക്ഷപ്പെട്ടത്. തടയാന്‍ ശ്രമിച്ച പോലീസിന് നേരെയും തോക്കെടുത്തു. രണ്ടു ദിവസമായിട്ടും സംഘത്തെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇവര്‍ താമസിച്ചിരുന്ന വാടകവീട്ടില്‍ നടത്തിയ തിരച്ചിലില്‍ ഒരാളുടെ ആധാര്‍കാര്‍ഡ് ലഭിച്ചു. സംഘത്തിലൊരാള്‍ യുപി സ്വദേശി മുഹമ്മദ് മോനിഷ് ആണെന്ന് തിരിച്ചറിഞ്ഞു. ഇയാള്‍ക്ക് ഒപ്പം താമസിച്ചിരുന്ന യുവതിയും ഒളിവിലാണ്. ഈ സ്ത്രീയുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു.
advertisement
3/5
 തോക്ക് ചൂണ്ടിയ രക്ഷപ്പെട്ട ദിവസം മറ്റൊരാള്‍ സ്ത്രീയെ കൂട്ടി പോയിയെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന മൊഴി. സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്നാണ് കരുതുന്നത്. കുറഞ്ഞത് ആറു പേരെങ്കിലുമുണ്ടാകും. ഇവരുടെ ലുക്ക് ഔട്ട് നോട്ടീസ് ഇന്ന് പുറത്തിറക്കും.
തോക്ക് ചൂണ്ടിയ രക്ഷപ്പെട്ട ദിവസം മറ്റൊരാള്‍ സ്ത്രീയെ കൂട്ടി പോയിയെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന മൊഴി. സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്നാണ് കരുതുന്നത്. കുറഞ്ഞത് ആറു പേരെങ്കിലുമുണ്ടാകും. ഇവരുടെ ലുക്ക് ഔട്ട് നോട്ടീസ് ഇന്ന് പുറത്തിറക്കും.
advertisement
4/5
 കഴിഞ്ഞ മാസം 24നാണ് സംഘം തിരുവനന്തപുരത്ത് എത്തിയത്. തുണി  വില്‍പനയുടെ മറവില്‍ ആളൊഴിഞ്ഞ വീട് നോക്കി മോഷണം നടത്തുകയാണ് രീതി. നഗരത്തില്‍ അടുത്തിടെ നടന്ന മോഷണങ്ങള്‍ക്ക് പിന്നില്‍ സംഘമാണെന്നാണ് കണക്ക് കൂട്ടല്‍. ഇവര്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലും ലോഡ്ജിലും നടത്തിയ പരിശോധനയില്‍ മോഷണത്തിന് ഉപയോഗിക്കുന്ന ആയുധങ്ങളും വ്യാജ നമ്പര്‍ പ്ലേറ്റുകളും കണ്ടെടുത്തു. ‌
കഴിഞ്ഞ മാസം 24നാണ് സംഘം തിരുവനന്തപുരത്ത് എത്തിയത്. തുണി  വില്‍പനയുടെ മറവില്‍ ആളൊഴിഞ്ഞ വീട് നോക്കി മോഷണം നടത്തുകയാണ് രീതി. നഗരത്തില്‍ അടുത്തിടെ നടന്ന മോഷണങ്ങള്‍ക്ക് പിന്നില്‍ സംഘമാണെന്നാണ് കണക്ക് കൂട്ടല്‍. ഇവര്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലും ലോഡ്ജിലും നടത്തിയ പരിശോധനയില്‍ മോഷണത്തിന് ഉപയോഗിക്കുന്ന ആയുധങ്ങളും വ്യാജ നമ്പര്‍ പ്ലേറ്റുകളും കണ്ടെടുത്തു. ‌
advertisement
5/5
 കോവളം സ്വദേശിയില്‍ നിന്ന് വാടകയ്ക്ക് സംഘടിപ്പിച്ചതാണ് ഇരുചക്ര വാഹനം. ഇത് ഉപേക്ഷിക്കപ്പെട്ട് നിലയില്‍ ഇന്നലെ കണ്ടെത്തിയിരുന്നു. സംഘം അയല്‍ ജില്ലകളിലേക്ക് കടക്കാനുള്ള സാധ്യതയുണ്ടെന്നാണ് പോലീസ് പറയുന്നത്.
കോവളം സ്വദേശിയില്‍ നിന്ന് വാടകയ്ക്ക് സംഘടിപ്പിച്ചതാണ് ഇരുചക്ര വാഹനം. ഇത് ഉപേക്ഷിക്കപ്പെട്ട് നിലയില്‍ ഇന്നലെ കണ്ടെത്തിയിരുന്നു. സംഘം അയല്‍ ജില്ലകളിലേക്ക് കടക്കാനുള്ള സാധ്യതയുണ്ടെന്നാണ് പോലീസ് പറയുന്നത്.
advertisement
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക ;  ഐക്യം നിലനിർത്താൻ  ശ്രമിക്കണം : ഇന്നത്തെ പ്രണയഫലം അറിയാം
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക; ഐക്യം നിലനിർത്താൻ ശ്രമിക്കണം: ഇന്നത്തെ പ്രണയഫലം അറിയാം
  • ആശയവിനിമയവും ക്ഷമയും പ്രണയത്തിൽ പ്രധാനമാണ്

  • ധനു രാശിക്കാർക്ക് പുതിയ പ്രണയ അവസരങ്ങൾക്കും സാധ്യത

  • മീനം രാശിക്കാർ ഐക്യം നിലനിർത്താനും തിടുക്കം ഒഴിവാക്കാനും ശ്രദ്ധിക്കണം

View All
advertisement