ആറു വയസുകാരിയെ തട്ടിക്കൊണ്ട് പോയി ക്രൂരപീഡനത്തിനിരയാക്കിയ സംഭവം; പ്രതി പിടിയിൽ

Last Updated:
ആത്മഹത്യ കുറിപ്പ് എഴുതിവെച്ച് അന്വേഷണ സംഘത്തെ വഴി തെറ്റിക്കാനും പ്രതി ശ്രമിച്ചിരുന്നു.
1/8
rape, brutal rape, gang rape, minor rape, minor brutal rape, 6-year-old girl critical after brutal rape, private parts, up rape, Uttar Pradesh rape, Uttar pradesh minor rape, up ha pure rape, പീഡനം, പീഡനക്കേസ്, ഉത്തർപ്രദേശ് പീഡനം, ആറു വയസുകാരി പീഡനത്തിനിരയായി, ക്രൈംവാർത്തകൾ
ഹാപ്പൂർ: ഉത്തർപ്രദേശിലെ ഹാപ്പൂരിൽ വീടിനു പുറത്തിരുന്ന് കളിക്കുകയായിരുന്ന ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡനത്തിനിരയാക്കിയ കേസിലെ പ്രതി പിടിയിൽ. സംഭവം നടന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് പ്രതി പിടിയിലായിരിക്കുന്നത്. ദൾപത് സിംഗ് എന്നയാളാണ് അറസ്റ്റിലായത്.
advertisement
2/8
 അമോറയിലെ മെഹ്മൂദ്പൂരിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നേരത്തെ ഇയാളുടെ വസ്ത്രങ്ങളും ആത്മഹത്യ കുറിപ്പും കണ്ടെത്തിയിരുന്നു.
അമോറയിലെ മെഹ്മൂദ്പൂരിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നേരത്തെ ഇയാളുടെ വസ്ത്രങ്ങളും ആത്മഹത്യ കുറിപ്പും കണ്ടെത്തിയിരുന്നു.
advertisement
3/8
 പൊലീസ് ഏറ്റുമുട്ടലിൽ മരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അതിനാൽ ജീവിതം അവസാനിപ്പിക്കുകയാണെന്നും ആത്മഹത്യ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
പൊലീസ് ഏറ്റുമുട്ടലിൽ മരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അതിനാൽ ജീവിതം അവസാനിപ്പിക്കുകയാണെന്നും ആത്മഹത്യ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
advertisement
4/8
 എന്നാൽ അന്വേഷണത്തെ വഴിതെറ്റിക്കാനാണ് ഇയാൾ ആത്മഹത്യ കുറിപ്പ് എഴുതിവച്ചിരുന്നതെന്നാണ് പൊലീസ് പറയുന്നത്. പ്രതിയെയോ പ്രതിയുടെ മൃതദേഹമോ കണ്ടെത്തുന്നതുവരെ ആത്മഹത്യാക്കുറിപ്പിനെ ആശ്രയിക്കാൻ തയ്യാറായില്ലെന്നും ആത്മഹത്യാക്കുറിപ്പിലെ കൈയക്ഷരം ഒറിജിനലുമായി പൊരുത്തപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
എന്നാൽ അന്വേഷണത്തെ വഴിതെറ്റിക്കാനാണ് ഇയാൾ ആത്മഹത്യ കുറിപ്പ് എഴുതിവച്ചിരുന്നതെന്നാണ് പൊലീസ് പറയുന്നത്. പ്രതിയെയോ പ്രതിയുടെ മൃതദേഹമോ കണ്ടെത്തുന്നതുവരെ ആത്മഹത്യാക്കുറിപ്പിനെ ആശ്രയിക്കാൻ തയ്യാറായില്ലെന്നും ആത്മഹത്യാക്കുറിപ്പിലെ കൈയക്ഷരം ഒറിജിനലുമായി പൊരുത്തപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
advertisement
5/8
 ചാരായവുമായി ഇയാളെ ഇവിടെ കണ്ടതായി തിങ്കളാഴ്ച പ്രദേശവാസികൾ പൊലീസിനെ അറിയിച്ചിരുന്നു. തുടർന്ന് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വെള്ളിയാഴ്ചയാണ് ഇയാളെ പിടികൂടിയത്.
ചാരായവുമായി ഇയാളെ ഇവിടെ കണ്ടതായി തിങ്കളാഴ്ച പ്രദേശവാസികൾ പൊലീസിനെ അറിയിച്ചിരുന്നു. തുടർന്ന് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വെള്ളിയാഴ്ചയാണ് ഇയാളെ പിടികൂടിയത്.
advertisement
6/8
 ഹാപൂരിലെ കൊത്വാലി ഏരിയയിൽ നിന്ന് ഓഗസ്റ്റ് ആറിന് വൈകിട്ടാണ് ആറുവയസുകാരിയെ ദൾപത് തട്ടിക്കൊണ്ട് പോയത്. വീടിനു പുറത്ത് കളിക്കുകയായിരുന്ന പെൺകുട്ടിയെ ബൈക്കിൽ ബലംപ്രയോഗിച്ച് കയറ്റി കൊണ്ടു പോവുകയായിരുന്നു.
ഹാപൂരിലെ കൊത്വാലി ഏരിയയിൽ നിന്ന് ഓഗസ്റ്റ് ആറിന് വൈകിട്ടാണ് ആറുവയസുകാരിയെ ദൾപത് തട്ടിക്കൊണ്ട് പോയത്. വീടിനു പുറത്ത് കളിക്കുകയായിരുന്ന പെൺകുട്ടിയെ ബൈക്കിൽ ബലംപ്രയോഗിച്ച് കയറ്റി കൊണ്ടു പോവുകയായിരുന്നു.
advertisement
7/8
 തുടർന്ന് നടത്തിയ തെരച്ചിൽ അടുത്ത ദിവസമാണ് ഗുരുതര പരിക്കുകളോടെ പെൺകുട്ടിയെ കണ്ടെത്തിയത്. മീററ്റ് ആശുപത്രിയിൽ ചികിത്സയിലുള്ള പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.
തുടർന്ന് നടത്തിയ തെരച്ചിൽ അടുത്ത ദിവസമാണ് ഗുരുതര പരിക്കുകളോടെ പെൺകുട്ടിയെ കണ്ടെത്തിയത്. മീററ്റ് ആശുപത്രിയിൽ ചികിത്സയിലുള്ള പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.
advertisement
8/8
 പ്രതിയുടെ രേഖാ ചിത്രങ്ങളും ഫോട്ടോയും കഴിഞ്ഞ ദിവസങ്ങളിൽ പൊലീസ് പുറത്തു വിട്ടിരുന്നു. പ്രതിയെ കുറിച്ച് വിവരം നൽകുന്നവർക്ക് 50,000 രൂപ പ്രതിഫലവും പ്രഖ്യാപിച്ചിരുന്നു.
പ്രതിയുടെ രേഖാ ചിത്രങ്ങളും ഫോട്ടോയും കഴിഞ്ഞ ദിവസങ്ങളിൽ പൊലീസ് പുറത്തു വിട്ടിരുന്നു. പ്രതിയെ കുറിച്ച് വിവരം നൽകുന്നവർക്ക് 50,000 രൂപ പ്രതിഫലവും പ്രഖ്യാപിച്ചിരുന്നു.
advertisement
പാലക് പനീറിനെ ചൊല്ലി 'ഛഗഡ';  അമേരിക്ക വിടേണ്ടിവന്ന രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് 1.65 കോടി രൂപ നഷ്ടപരിഹാരം
പാലക് പനീറിനെ ചൊല്ലി 'ഛഗഡ'; അമേരിക്ക വിടേണ്ടിവന്ന രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് 1.65 കോടി രൂപ നഷ്ടപരിഹാരം
  • പാലക് പനീർ ചൂടാക്കിയതിനെ ചൊല്ലിയ തർക്കം, രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അമേരിക്ക വിടേണ്ടിവന്നു

  • വിവേചനപരമായ നടപടികൾക്ക് സർവകലാശാല 1.65 കോടി രൂപ നഷ്ടപരിഹാരം നൽകാൻ സമ്മതിച്ചു

  • ഇരുവർക്കും മാസ്റ്റേഴ്സ് ബിരുദം നൽകും, പക്ഷേ സർവകലാശാലയിൽ ഇനി പഠിക്കാനോ ജോലി ചെയ്യാനോ കഴിയില്ല

View All
advertisement