'അയാളുടെ പേർ മോഹൻലാൽ എന്നാണ്; ഹേറ്റ് ക്യാംപെയ്ൻ എന്ന കൂടോത്രത്തെ നിസാരമായി വലിച്ചു താഴെയിട്ടു': ഹരീഷ് പേരടി

Last Updated:
‘‘43 വർഷത്തെ അഭിനയജീവിതത്തിലൂടെ പുതിയ ഭാഷയിലെ ഹേറ്റ് ക്യാംപെയ്ൻ എന്ന അറിയപ്പെടുന്ന എത്രയോ കൂടോത്രങ്ങളെ അയാൾ നിസ്സാരമായി വലിച്ച് താഴെയിട്ടിട്ടുണ്ട്. കാരണം അയാളുടെ പേർ മോഹൻലാൽ എന്നാണ്''
1/6
 മോഹന്‍ലാല്‍- ലിജോ ജോസ് പെല്ലിശേരി സിനിമ 'മലൈക്കോട്ടൈ വാലിബനെ'തിരെ നടക്കുന്ന ഹേറ്റ് ക്യാംപെയ്നെതിരെ നടൻ ഹരീഷ് പേരടി. അയാളുടെ പേര് മോഹൻലാൽ എന്നാണെന്നും ഇത്തരം കൂടോത്രങ്ങളെ മുന്‍പും അദ്ദേഹം നിസാരമായി വലിച്ച് താഴെയിട്ടിട്ടുണ്ടെന്നും ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു.
മോഹന്‍ലാല്‍- ലിജോ ജോസ് പെല്ലിശേരി സിനിമ 'മലൈക്കോട്ടൈ വാലിബനെ'തിരെ നടക്കുന്ന ഹേറ്റ് ക്യാംപെയ്നെതിരെ നടൻ ഹരീഷ് പേരടി. അയാളുടെ പേര് മോഹൻലാൽ എന്നാണെന്നും ഇത്തരം കൂടോത്രങ്ങളെ മുന്‍പും അദ്ദേഹം നിസാരമായി വലിച്ച് താഴെയിട്ടിട്ടുണ്ടെന്നും ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു.
advertisement
2/6
 ‘‘43 വർഷത്തെ അഭിനയജീവിതത്തിലൂടെ പുതിയ ഭാഷയിലെ ഹേറ്റ് ക്യാംപെയ്ൻ എന്ന അറിയപ്പെടുന്ന എത്രയോ കൂടോത്രങ്ങളെ അയാൾ നിസ്സാരമായി വലിച്ച് താഴെയിട്ടിട്ടുണ്ട്. കാരണം അയാളുടെ പേർ മോഹൻലാൽ എന്നാണ്. ഈ സിനിമയും ഇത് തന്നെയാണ് പറയുന്നത്. ലോകം എത്ര വികസിച്ചാലും നമ്മുടെ തലച്ചോറിലെ പകയും പ്രതികാരവും അതുപോലെ നിൽക്കുകയാണെന്ന്..''- ഹരീഷ് പേരടി കുറിച്ചു.
‘‘43 വർഷത്തെ അഭിനയജീവിതത്തിലൂടെ പുതിയ ഭാഷയിലെ ഹേറ്റ് ക്യാംപെയ്ൻ എന്ന അറിയപ്പെടുന്ന എത്രയോ കൂടോത്രങ്ങളെ അയാൾ നിസ്സാരമായി വലിച്ച് താഴെയിട്ടിട്ടുണ്ട്. കാരണം അയാളുടെ പേർ മോഹൻലാൽ എന്നാണ്. ഈ സിനിമയും ഇത് തന്നെയാണ് പറയുന്നത്. ലോകം എത്ര വികസിച്ചാലും നമ്മുടെ തലച്ചോറിലെ പകയും പ്രതികാരവും അതുപോലെ നിൽക്കുകയാണെന്ന്..''- ഹരീഷ് പേരടി കുറിച്ചു.
advertisement
3/6
 ''...ഈ ചിത്രത്തിൽ അയാളോടൊപ്പം പിന്നിൽ നിൽക്കുന്ന ആളുകളെപോലെ.. ചതിയുടെ ശമ്പളം വാങ്ങുന്നവരുടെ അസത്യങ്ങളെ മറികടന്ന് കുടുംബങ്ങൾ തിയറ്ററിൽ എത്താൻ തുടങ്ങി. ഇനി വാലിബന്റെ തേരോട്ടമാണ്. ആ തേരോട്ടത്തിൽ എത്രയും പെട്ടന്ന് നിങ്ങളും പങ്കുചേരുക. കാരണം ഇത് ലിജോ ജോസ് പെല്ലിശ്ശേരി എന്ന പ്രതിഭയുടെ കയ്യൊപ്പാണ്..ലോക സിനിമയിലേക്ക് മലയാളത്തിന്റെ കയ്യൊപ്പ്’’- ഹരീഷ് പേരടി പറയുന്നു.
''...ഈ ചിത്രത്തിൽ അയാളോടൊപ്പം പിന്നിൽ നിൽക്കുന്ന ആളുകളെപോലെ.. ചതിയുടെ ശമ്പളം വാങ്ങുന്നവരുടെ അസത്യങ്ങളെ മറികടന്ന് കുടുംബങ്ങൾ തിയറ്ററിൽ എത്താൻ തുടങ്ങി. ഇനി വാലിബന്റെ തേരോട്ടമാണ്. ആ തേരോട്ടത്തിൽ എത്രയും പെട്ടന്ന് നിങ്ങളും പങ്കുചേരുക. കാരണം ഇത് ലിജോ ജോസ് പെല്ലിശ്ശേരി എന്ന പ്രതിഭയുടെ കയ്യൊപ്പാണ്..ലോക സിനിമയിലേക്ക് മലയാളത്തിന്റെ കയ്യൊപ്പ്’’- ഹരീഷ് പേരടി പറയുന്നു.
advertisement
4/6
 മറ്റൊരു കുറിപ്പിൽ സിനിമയിൽ ചിന്നപ്പയ്യനും ജമന്തിപ്പൂവും തേനമ്മയുമായി എത്തിയ മനോജ് മോസസിനെയും കഥാ നന്ദിയെയും അഭിനന്ദിച്ചും പേരടി എത്തി. ‘‘ചിന്നനും അവന്റെ കുറുമ്പി പെണ്ണും തേനമ്മയും.. കഥാപാത്രങ്ങളാവാൻ ഉയിര്‍ കൊടുത്തവർ..കഥാപാത്രങ്ങൾക്ക് ഉയിര്‍ കൊടുക്കാൻ ലിജോ കലയുടെ ഭൂതകണ്ണാടിയിലൂടെ കണ്ടുപിടിച്ചവർ...എന്റെ സിനിമാ അനുഭവങ്ങൾ 130 എന്ന അക്കത്തിൽ എത്തിനിൽക്കുമ്പോൾ മറ്റ് സിനിമകളിൽ അനുഭവിക്കാത്ത ഒരു സത്യം ഞാൻ തുറന്ന് പറയട്ടെ''
മറ്റൊരു കുറിപ്പിൽ സിനിമയിൽ ചിന്നപ്പയ്യനും ജമന്തിപ്പൂവും തേനമ്മയുമായി എത്തിയ മനോജ് മോസസിനെയും കഥാ നന്ദിയെയും അഭിനന്ദിച്ചും പേരടി എത്തി. ‘‘ചിന്നനും അവന്റെ കുറുമ്പി പെണ്ണും തേനമ്മയും.. കഥാപാത്രങ്ങളാവാൻ ഉയിര്‍ കൊടുത്തവർ..കഥാപാത്രങ്ങൾക്ക് ഉയിര്‍ കൊടുക്കാൻ ലിജോ കലയുടെ ഭൂതകണ്ണാടിയിലൂടെ കണ്ടുപിടിച്ചവർ...എന്റെ സിനിമാ അനുഭവങ്ങൾ 130 എന്ന അക്കത്തിൽ എത്തിനിൽക്കുമ്പോൾ മറ്റ് സിനിമകളിൽ അനുഭവിക്കാത്ത ഒരു സത്യം ഞാൻ തുറന്ന് പറയട്ടെ''
advertisement
5/6
 ''ഇവരുടെ സ്നേഹം അയ്യനാരുടെ ലച്ചിയത്തെ മറിക്കടക്കുമോ എന്ന് കരുതി ഞാൻ ഇവരിൽനിന്ന് പലപ്പോഴും മാറി നടക്കാറുമുണ്ടായിരുന്നു. മനോജ് മോസസ്സ്, കഥാനന്ദി, സഞ്ജനാചന്ദ്രൻ..ഈ ചിത്രത്തിൽ ഇല്ലെങ്കിലും രണ്ടെണ്ണം ബാക്കിയുണ്ട് രംഗറാണിയും ചമതകനും..കലയിലെ ചോര പിറപ്പുകൾ.’’- ഹരീഷ് പേരടി കുറിച്ചു.
''ഇവരുടെ സ്നേഹം അയ്യനാരുടെ ലച്ചിയത്തെ മറിക്കടക്കുമോ എന്ന് കരുതി ഞാൻ ഇവരിൽനിന്ന് പലപ്പോഴും മാറി നടക്കാറുമുണ്ടായിരുന്നു. മനോജ് മോസസ്സ്, കഥാനന്ദി, സഞ്ജനാചന്ദ്രൻ..ഈ ചിത്രത്തിൽ ഇല്ലെങ്കിലും രണ്ടെണ്ണം ബാക്കിയുണ്ട് രംഗറാണിയും ചമതകനും..കലയിലെ ചോര പിറപ്പുകൾ.’’- ഹരീഷ് പേരടി കുറിച്ചു.
advertisement
6/6
 ജനുവരി 25നാണ് മലൈക്കോട്ടെ വാലിബൻ തിയേറ്ററുകളിലെത്തിയത്. ആദ്യദിനം ഹേറ്റ് ക്യാംപയ്ന് സമാനമായ പ്രചാരണം സിനിമക്കെതിരെ ഉണ്ടായിരുന്നു. പിന്നാലെ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി തന്നെ ഒറ്റയ്ക്ക് മാധ്യമങ്ങൾക്ക് മുന്നിലെത്തി. എന്നാൽ പിന്നീട് വലിയൊരു വിഭാഗം സിനിമയെ പ്രശംസിച്ച് രംഗത്തെത്തുകയുണ്ടായി.
ജനുവരി 25നാണ് മലൈക്കോട്ടെ വാലിബൻ തിയേറ്ററുകളിലെത്തിയത്. ആദ്യദിനം ഹേറ്റ് ക്യാംപയ്ന് സമാനമായ പ്രചാരണം സിനിമക്കെതിരെ ഉണ്ടായിരുന്നു. പിന്നാലെ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി തന്നെ ഒറ്റയ്ക്ക് മാധ്യമങ്ങൾക്ക് മുന്നിലെത്തി. എന്നാൽ പിന്നീട് വലിയൊരു വിഭാഗം സിനിമയെ പ്രശംസിച്ച് രംഗത്തെത്തുകയുണ്ടായി.
advertisement
Weekly Love Horoscope January 19 to 25 | അവിവാഹിതർക്ക് ഈ ആഴ്ച പുതിയ പ്രണയം കണ്ടെത്താനാകും : പ്രണയവാരഫലം അറിയാം
Weekly Love Horoscope January 19 to 25 | അവിവാഹിതർക്ക് ഈ ആഴ്ച പുതിയ പ്രണയം കണ്ടെത്താനാകും : പ്രണയവാരഫലം അറിയാം
  • പ്രണയത്തിൽ മാറ്റങ്ങൾ അനുഭവപ്പെടും

  • അവിവാഹിതർക്ക് തിയ പ്രണയബന്ധം ആരംഭിക്കാനുള്ള സാധ്യത

  • പങ്കാളികളുമായി തുറന്ന ആശയവിനിമയവും ബന്ധം മെച്ചപ്പെടുത്തും

View All
advertisement