advertisement

Unni Mukundan | ഉണ്ണി മുകുന്ദന്റെ 'ജയ് ഗണേഷ്' മിത്ത് വിവാദത്തിന്റെ മറുപടിയോ; ഷംസീറിന്റെ പരാമർശം കൂട്ടിവായിക്കണോ?

Last Updated:
ഉണ്ണി മുകുന്ദന്റെ സിനിമയ്ക്ക് പ്രചോദനം ഷംസീറിന്റെ മിത്ത് പരാമർശമോ? ഉത്തരമിതാ
1/7
 നടൻ ഉണ്ണി മുകുന്ദനും (Unni Mukundan), സംവിധായകൻ രഞ്ജിത്ത് ശങ്കറും (Ranjith Sankar) കൈകോർക്കുന്ന മലയാള ചിത്രം 'ജയ് ഗണേഷ്' കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. 'മാളികപ്പുറം' എന്ന ചിത്രത്തിന് ശേഷം ഭക്തിയുടെ പശ്ചാത്തലത്തിൽ ടൈറ്റിൽ നൽകിയ ചിത്രമാണ് 'ജയ് ഗണേഷ്'. ഉണ്ണിയുടെ കഥാപാത്രത്തിന്റെ പേരും അങ്ങനെ തന്നെയെന്നാണ് സൂചന. ആദ്യമായാണ് രഞ്ജിത്ത് ശങ്കർ ചിത്രത്തിൽ ഉണ്ണി നായകനാവുന്നത്
നടൻ ഉണ്ണി മുകുന്ദനും (Unni Mukundan), സംവിധായകൻ രഞ്ജിത്ത് ശങ്കറും (Ranjith Sankar) കൈകോർക്കുന്ന മലയാള ചിത്രം 'ജയ് ഗണേഷ്' കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. 'മാളികപ്പുറം' എന്ന ചിത്രത്തിന് ശേഷം ഭക്തിയുടെ പശ്ചാത്തലത്തിൽ ടൈറ്റിൽ നൽകിയ ചിത്രമാണ് 'ജയ് ഗണേഷ്'. ഉണ്ണിയുടെ കഥാപാത്രത്തിന്റെ പേരും അങ്ങനെ തന്നെയെന്നാണ് സൂചന. ആദ്യമായാണ് രഞ്ജിത്ത് ശങ്കർ ചിത്രത്തിൽ ഉണ്ണി നായകനാവുന്നത്
advertisement
2/7
 സംവിധായകൻ തന്നെയാണ് രചയിതാവും. 'മിത്താണോ? ഭാവനയോ? സാങ്കൽപ്പിക കഥാപാത്രമോ? അതോ യാഥാർത്ഥ്യമോ?' എന്ന ടാഗ് ലൈനോട് കൂടിയാണ് ചിത്രം പ്രഖ്യാപിച്ചത്. ഇനിയും കെട്ടടങ്ങാത്ത മിത്ത് വിവാദത്തിന്റെ പശ്ചാത്തലത്തിൽ ചിത്രത്തിന് പ്രചോദനം ഷംസീറിന്റെ പരാമർശമോ എന്ന ചോദ്യം പലകോണുകളിൽ നിന്നും ഉയർന്നു കഴിഞ്ഞു (തുടർന്ന് വായിക്കുക)
സംവിധായകൻ തന്നെയാണ് രചയിതാവും. 'മിത്താണോ? ഭാവനയോ? സാങ്കൽപ്പിക കഥാപാത്രമോ? അതോ യാഥാർത്ഥ്യമോ?' എന്ന ടാഗ് ലൈനോട് കൂടിയാണ് ചിത്രം പ്രഖ്യാപിച്ചത്. ഇനിയും കെട്ടടങ്ങാത്ത മിത്ത് വിവാദത്തിന്റെ പശ്ചാത്തലത്തിൽ ചിത്രത്തിന് പ്രചോദനം ഷംസീറിന്റെ പരാമർശമോ എന്ന ചോദ്യം പലകോണുകളിൽ നിന്നും ഉയർന്നു കഴിഞ്ഞു (തുടർന്ന് വായിക്കുക)
advertisement
3/7
 കേരളപ്പിറവി ദിനമായ നവംബർ ഒന്നിനാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. ചിത്രത്തിനായി ഉണ്ണി മുകുന്ദന്റെ നിർമാണ കമ്പനിയും ഡ്രീംസ് ആൻഡ് ബിയോണ്ടും ചേർന്നാണ് നിർമാണം. പക്ഷേ മിത്ത് വിവാദവുമായി ചേർത്തുവായിക്കുന്നവർക്ക് അണിയറപ്രവർത്തകരുടെ പക്കൽ കൃത്യമായ മറുപടിയുണ്ട്
കേരളപ്പിറവി ദിനമായ നവംബർ ഒന്നിനാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. ചിത്രത്തിനായി ഉണ്ണി മുകുന്ദന്റെ നിർമാണ കമ്പനിയും ഡ്രീംസ് ആൻഡ് ബിയോണ്ടും ചേർന്നാണ് നിർമാണം. പക്ഷേ മിത്ത് വിവാദവുമായി ചേർത്തുവായിക്കുന്നവർക്ക് അണിയറപ്രവർത്തകരുടെ പക്കൽ കൃത്യമായ മറുപടിയുണ്ട്
advertisement
4/7
 ജൂലൈ 21ലെ വിദ്യാഭ്യാസ പരിപാടിയുടെ ഉദ്‌ഘാടനവേദിയിലാണ് ഷംസീറിന്റെ വിവാദപരാമർശം ഉയരുന്നത്. ഇതിനെതിരെ എൻ.എസ്.എസ്. സംഘടന ഉൾപ്പെടെയുള്ളവരുടെ കടുത്ത പ്രതിഷേധം വരും ദിവസങ്ങളിൽ അരങ്ങേറി. പക്ഷേ രഞ്ജിത്ത് ശങ്കർ സിനിമയുടെ ടൈറ്റിൽ രജിസ്റ്റർ ചെയ്തത് 2023 ജൂൺ മാസം 19നാണ്
ജൂലൈ 21ലെ വിദ്യാഭ്യാസ പരിപാടിയുടെ ഉദ്‌ഘാടനവേദിയിലാണ് ഷംസീറിന്റെ വിവാദപരാമർശം ഉയരുന്നത്. ഇതിനെതിരെ എൻ.എസ്.എസ്. സംഘടന ഉൾപ്പെടെയുള്ളവരുടെ കടുത്ത പ്രതിഷേധം വരും ദിവസങ്ങളിൽ അരങ്ങേറി. പക്ഷേ രഞ്ജിത്ത് ശങ്കർ സിനിമയുടെ ടൈറ്റിൽ രജിസ്റ്റർ ചെയ്തത് 2023 ജൂൺ മാസം 19നാണ്
advertisement
5/7
 കേരള ഫിലിം ചേംബർ ഓഫ് കോമേഴ്‌സ് ഓഫീസിൽ ടൈറ്റിൽ രജിസ്റ്റർ ചെയ്ത് നിർമാതാക്കൾ നൽകിയ ഫീ രസീതാണിത്. ഒരു വർഷത്തേക്കാണ് രജിസ്ട്രേഷൻ ഫീ വാങ്ങിയിട്ടുള്ളത്. അതായത് മിത്ത് വിവാദം ആരംഭിക്കുന്നതിനും മുൻപേ രജിസ്റ്റർ ചെയ്ത പേരാണ് ചിത്രത്തിന്റേത്
കേരള ഫിലിം ചേംബർ ഓഫ് കോമേഴ്‌സ് ഓഫീസിൽ ടൈറ്റിൽ രജിസ്റ്റർ ചെയ്ത് നിർമാതാക്കൾ നൽകിയ ഫീ രസീതാണിത്. ഒരു വർഷത്തേക്കാണ് രജിസ്ട്രേഷൻ ഫീ വാങ്ങിയിട്ടുള്ളത്. അതായത് മിത്ത് വിവാദം ആരംഭിക്കുന്നതിനും മുൻപേ രജിസ്റ്റർ ചെയ്ത പേരാണ് ചിത്രത്തിന്റേത്
advertisement
6/7
 ബോക്സ് ഓഫീസിൽ വമ്പൻ വിജയം തീർത്ത 'മാളികപ്പുറം' കഴിഞ്ഞതില്പിന്നെ ഉണ്ണി മുകുന്ദൻ ഒരു ചിത്രം പോലും ഏറ്റെടുക്കാതെ ചെലവിട്ടത് ഏഴു മാസങ്ങളാണ് എന്ന് സംവിധായകൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരുന്നു
ബോക്സ് ഓഫീസിൽ വമ്പൻ വിജയം തീർത്ത 'മാളികപ്പുറം' കഴിഞ്ഞതില്പിന്നെ ഉണ്ണി മുകുന്ദൻ ഒരു ചിത്രം പോലും ഏറ്റെടുക്കാതെ ചെലവിട്ടത് ഏഴു മാസങ്ങളാണ് എന്ന് സംവിധായകൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരുന്നു
advertisement
7/7
 'ഗന്ധർവ ജൂനിയർ' ആണ് ഉണ്ണിയുടെ മറ്റൊരു ചിത്രം. ഇതിനിടെ തന്റെ പ്രിയപ്പെട്ട ഫിറ്റ്നസ് രീതികൾ കാത്തുസൂക്ഷിക്കാനും ഉണ്ണി മുകുന്ദൻ സമയം കണ്ടെത്തി
'ഗന്ധർവ ജൂനിയർ' ആണ് ഉണ്ണിയുടെ മറ്റൊരു ചിത്രം. ഇതിനിടെ തന്റെ പ്രിയപ്പെട്ട ഫിറ്റ്നസ് രീതികൾ കാത്തുസൂക്ഷിക്കാനും ഉണ്ണി മുകുന്ദൻ സമയം കണ്ടെത്തി
advertisement
കർണാടകയിൽ‌ മദ്യശാലകൾക്ക് ലൈസൻസ് അനുവദിച്ചതിൽ കോഴ ആരോപണം; മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയിൽ‌ BJP- JD(S) പ്രതിഷേധം
കർണാടകയിൽ‌ മദ്യശാലകൾക്ക് ലൈസൻസ് അനുവദിച്ചതിൽ കോഴ ആരോപണം; മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് BJP- JD(S) പ്രതിഷേധം
  • കർണാടക എക്സൈസ് വകുപ്പിൽ 6,000 കോടി രൂപയുടെ അഴിമതി ആരോപിച്ച് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി

  • മദ്യഷോപ്പ് ലൈസൻസ് അനുവദിക്കുന്നതിൽ വൻതോതിൽ കൈക്കൂലി ആരോപിച്ച് മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു

  • പ്രതിപക്ഷം നിയമസഭയിൽ കുത്തിയിരിപ്പ് സമരം തുടരുന്നു, ഓഡിയോ തെളിവുകളും ലോകായുക്തയിൽ പരാതി നൽകിയിട്ടുണ്ട്

View All
advertisement