അല്ലു അർജുന് മികച്ച നടനുള്ള അവാർഡ് നൽകിയതിൽ അതൃപ്തിയോ? നിരാശ പ്രകടിപ്പിച്ച് ബോളിവുഡ് സംവിധായകനും

Last Updated:
ചിത്രത്തിലെ പ്രകടനത്തിന് വിക്കി കൗശാലിന് മികച്ച നടനുള്ള അവാർഡ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു
1/6
 ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച ചിത്രമാണ് സൂജിത്ത് സിർക്കാർ സംവിധാനം ചെയ്ത സർദാർ ഉദം. മികച്ച ഹിന്ദി ചിത്രം ഉൾപ്പെടെ അഞ്ച് ദേശീയ അവാർഡുകളാണ് ചിത്രം സ്വന്തമാക്കിയത്.
ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച ചിത്രമാണ് സൂജിത്ത് സിർക്കാർ സംവിധാനം ചെയ്ത സർദാർ ഉദം. മികച്ച ഹിന്ദി ചിത്രം ഉൾപ്പെടെ അഞ്ച് ദേശീയ അവാർഡുകളാണ് ചിത്രം സ്വന്തമാക്കിയത്.
advertisement
2/6
 ചിത്രത്തിലെ പ്രകടനത്തിന് വിക്കി കൗശാലിന് മികച്ച നടനുള്ള അവാർഡ് ലഭിക്കുമെന്ന് ഏറെ പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും പുഷ്പയിലെ അഭിനയത്തിന് അല്ലു അർജുനാണ് പുരസ്കാരം ലഭിച്ചത്. വിക്കിക്ക് അവാർഡ് ലഭിക്കാത്തതിലുള്ള നിരാശ പരസ്യമായി പ്രകടിപ്പിച്ചിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ സൂജിത്ത് സിർക്കാർ.
ചിത്രത്തിലെ പ്രകടനത്തിന് വിക്കി കൗശാലിന് മികച്ച നടനുള്ള അവാർഡ് ലഭിക്കുമെന്ന് ഏറെ പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും പുഷ്പയിലെ അഭിനയത്തിന് അല്ലു അർജുനാണ് പുരസ്കാരം ലഭിച്ചത്. വിക്കിക്ക് അവാർഡ് ലഭിക്കാത്തതിലുള്ള നിരാശ പരസ്യമായി പ്രകടിപ്പിച്ചിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ സൂജിത്ത് സിർക്കാർ.
advertisement
3/6
 ഉദം സിങ്ങായി വേഷമിട്ട വിക്കി കൗശാലിന്റെ പ്രകടനം ദേശീയ അവാർഡിന് എന്തുകൊണ്ടും അർഹമായിരുന്നുവെന്ന് സൂജിത്ത് സിർക്കാർ പറയുന്നു. ഒരു അഭിമുഖത്തിലാണ് സംവിധായകൻ ഇക്കാര്യം പറഞ്ഞത്.
ഉദം സിങ്ങായി വേഷമിട്ട വിക്കി കൗശാലിന്റെ പ്രകടനം ദേശീയ അവാർഡിന് എന്തുകൊണ്ടും അർഹമായിരുന്നുവെന്ന് സൂജിത്ത് സിർക്കാർ പറയുന്നു. ഒരു അഭിമുഖത്തിലാണ് സംവിധായകൻ ഇക്കാര്യം പറഞ്ഞത്.
advertisement
4/6
 വിക്കി കൗശാൽ മികച്ച നടനുള്ള പുരസ്കാരത്തിന് അർഹനായിരുന്നുവെന്നതിൽ യാതൊരു സംശയവുമില്ല. സർദാർ ഉദം ആയി അദ്ദേഹം മാറിയത് എടുത്തു പറയേണ്ടതാണ്. ചിത്രത്തിനു വേണ്ടി ആദ്യം ഷൂട്ട് ചെയ്ത് ജാലിയൻ വാലാബാഗിലെ രംഗമായിരുന്നു. ദിവസങ്ങളോളം വിക്കിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. സർദാർ ഉദമിന്റെ വേദന ആ സിനിമയിലൂടനീളം അദ്ദേഹവും കൊണ്ടുനടന്നു.- സൂജിത്ത് സിർക്കാർ പറയുന്നു.
വിക്കി കൗശാൽ മികച്ച നടനുള്ള പുരസ്കാരത്തിന് അർഹനായിരുന്നുവെന്നതിൽ യാതൊരു സംശയവുമില്ല. സർദാർ ഉദം ആയി അദ്ദേഹം മാറിയത് എടുത്തു പറയേണ്ടതാണ്. ചിത്രത്തിനു വേണ്ടി ആദ്യം ഷൂട്ട് ചെയ്ത് ജാലിയൻ വാലാബാഗിലെ രംഗമായിരുന്നു. ദിവസങ്ങളോളം വിക്കിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. സർദാർ ഉദമിന്റെ വേദന ആ സിനിമയിലൂടനീളം അദ്ദേഹവും കൊണ്ടുനടന്നു.- സൂജിത്ത് സിർക്കാർ പറയുന്നു.
advertisement
5/6
 നേരത്തേ, അനുപം ഖേറും മികച്ച നടനുള്ള അവാർഡ‍ിൽ നിലപാട് വ്യക്തമാക്കിയിരുന്നു. അനുപം ഖേർ പ്രധാന വേഷത്തിലെത്തിയ കശ്മീർ ഫയൽസിന് പുരസ്കാരം ലഭിച്ചെങ്കിലും ചിത്രത്തിലെ അഭിനയത്തിന് തനിക്ക് അവാർഡ് ലഭിച്ചിരുന്നെങ്കിൽ കൂടുതൽ സന്തോഷമായേനെ എന്നായിരുന്നു അനുപം ഖേറിന്റെ പ്രതികരണം.
നേരത്തേ, അനുപം ഖേറും മികച്ച നടനുള്ള അവാർഡ‍ിൽ നിലപാട് വ്യക്തമാക്കിയിരുന്നു. അനുപം ഖേർ പ്രധാന വേഷത്തിലെത്തിയ കശ്മീർ ഫയൽസിന് പുരസ്കാരം ലഭിച്ചെങ്കിലും ചിത്രത്തിലെ അഭിനയത്തിന് തനിക്ക് അവാർഡ് ലഭിച്ചിരുന്നെങ്കിൽ കൂടുതൽ സന്തോഷമായേനെ എന്നായിരുന്നു അനുപം ഖേറിന്റെ പ്രതികരണം.
advertisement
6/6
 സൂജിത്ത് സിർക്കാർ സംവിധാനം ചെയ്ത സർദാർ ഉദമിൽ പ്രധാന വേഷം ചെയ്യേണ്ടിയിരുന്നത് അന്തരിച്ച നടൻ ഇർഫാൻ ഖാൻ ആയിരുന്നു. ഇർഫാന് ഈ ചിത്രം നൽകാൻ കഴിയാത്തതിൽ തനിക്ക് കുറ്റബോധവും വിഷമവുമുണ്ടെന്നും സൂജിത്ത് പറഞ്ഞു.
സൂജിത്ത് സിർക്കാർ സംവിധാനം ചെയ്ത സർദാർ ഉദമിൽ പ്രധാന വേഷം ചെയ്യേണ്ടിയിരുന്നത് അന്തരിച്ച നടൻ ഇർഫാൻ ഖാൻ ആയിരുന്നു. ഇർഫാന് ഈ ചിത്രം നൽകാൻ കഴിയാത്തതിൽ തനിക്ക് കുറ്റബോധവും വിഷമവുമുണ്ടെന്നും സൂജിത്ത് പറഞ്ഞു.
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement