Ayodhya| സരയൂ തീരമൊരുങ്ങി; വൻ സുരക്ഷാവലയം; അയോധ്യയിലെ ഭൂമിപൂജ മണിക്കൂറുകള്‍ മാത്രം അകലെ
12.40നു പ്രധാനമന്ത്രി നരേന്ദ്ര മോദി രാമക്ഷേത്ര നിര്‍മാണത്തിനു തറക്കല്ലിടും. ഇതോടെ ക്ഷേത്രനിര്‍മാണം ആരംഭിക്കും.
|
1/ 8
രാമക്ഷേത്ര ഭൂമി പൂജയ്ക്കു മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ രാജ്യത്തെ എല്ലാ കണ്ണുകളും അയോധ്യയിലേക്ക്.
2/ 8
12.40നു പ്രധാനമന്ത്രി നരേന്ദ്ര മോദി രാമക്ഷേത്ര നിര്‍മാണത്തിനു തറക്കല്ലിടും. ഇതോടെ ക്ഷേത്രനിര്‍മാണം ആരംഭിക്കും.
3/ 8
ആറ് മാസത്തിനും ഒരു വര്‍ഷത്തിനുമിടയില്‍ ക്ഷേത്രനിര്‍മാണം പൂര്‍ത്തിയാക്കുമെന്നാണ് രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് വ്യക്തമാക്കിയിരിക്കുന്നത്.
4/ 8
നാളെ രാവിലെ എട്ടിന് ആരംഭിക്കുന്ന ഭൂമിപൂജ ചടങ്ങ് ഉച്ചയ്ക്കു രണ്ടു വരെ നീളും. 12.30ന് പ്രധാന പൂജ നടക്കും.
5/ 8
തുടര്‍ന്നാണു പ്രധാനമന്ത്രി ശിലാസ്ഥാപനം നിര്‍വഹിക്കുക. 22.6 കിലോഗ്രാം വരുന്ന വെള്ളിക്കട്ടിയാണ് ശിലയായി ഉപയോഗിക്കുക.
6/ 8
വേദിയില്‍ പ്രധാനമന്ത്രി ഉള്‍പ്പെടെ അഞ്ചുപേര്‍. വ്യക്തികള്‍ തമ്മില്‍ ആറടി അകലം ക്രമീകരിക്കും.
7/ 8
പ്രധാനമന്ത്രി നന്ദ്രേ മോദിയെക്കൂടാതെ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്, ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മഹാന്ത് നൃത്ത ഗോപാല്‍ദാസ് എന്നീ നാലുപേര്‍ മാത്രമാണു വേദിയിലുണ്ടാവുക.
8/ 8
കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി സാമൂഹ്യ അകലം ഉറപ്പുവരുത്താന്‍ ക്ഷണിതാക്കളുടെ എണ്ണം 175 ആയി ചുരുക്കി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് മുഖ്യാതിഥികളുടെ ഇരിപ്പിടങ്ങള്‍ ക്രമീകരിക്കുക