സ്വാതന്ത്ര്യാനന്തരം 73 വർഷം; 19 കോൺഗ്രസ് പ്രസിഡന്റുമാർ; 13 പേരും ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ളവർ
- Published by:Rajesh V
- news18-malayalam
Last Updated:
2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനെത്തുടർന്ന് രാഹുൽ ഗാന്ധി കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചു. ഇതിനുശേഷം കോൺഗ്രസിന്റെ നേതൃസ്ഥാനം വീണ്ടും സോണിയ ഗാന്ധിയുടെ കൈകളിലെത്തി. 2019 ഓഗസ്റ്റിൽ സോണിയ ഗാന്ധി ഇടക്കാല പ്രസിഡന്റായതിനുശേഷമാണ് ഗാന്ധി കുടുംബാംഗമല്ലാതെ ഒരാൾക്ക് കോൺഗ്രസ് നേതൃസ്ഥാനത്തേക്ക് എത്താനാകില്ലേ എന്ന ചോദ്യം വീണ്ടും ഉയർന്നത്.
കോൺഗ്രസ് പ്രസിഡന്റ് ഗാന്ധി കുടുംബത്തിൽ നിന്ന് പുറത്തുനിന്നുള്ളയാളാകാൻ കഴിയില്ലേ? പാർട്ടി നേതാക്കളുടെയും പൊതുജനങ്ങളുടെയും മനസ്സിൽ ഇതായിരുന്നു ചോദ്യം, എന്നാൽ ഇപ്പോൾ ഗാന്ധി കുടുംബാംഗമല്ലാത്ത നേതാവ് പാർട്ടിയുടെ നേതൃത്വം ഏറ്റെടുക്കണമെന്ന് പ്രിയങ്ക ഗാന്ധി തന്നെ പറഞ്ഞത് ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. 2020ലും വീണ്ടും പാർട്ടി പുതുവഴികൾ തേടുകയാണ്. ഇടക്കാല പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറാൻ സോണിയാ ഗാന്ധി ആഗ്രഹം പ്രകടിപ്പിച്ചതോടെ കോൺഗ്രസ് പുതിയ പ്രസിഡന്റിനെ തേടുകയാണ്. ഇത്തവണ പൊതുജനങ്ങളുടെ മനസ്സിൽ ഇടം നേടാൻ പാർട്ടിക്ക് ഗാന്ധി ഇതര കുടുംബത്തിൽ നിന്ന് ഒരു നേതാവിനെ ആവശ്യമുണ്ട്.
advertisement
പാർട്ടിയുടെ നേതൃസ്ഥാനം ഇത്തവണ ഗാന്ധി കുടുംബമല്ലാതെ മറ്റൊരാൾക്ക് കൈമാറിയാൽ, ഇത് ആദ്യ സംഭവമൊന്നുമല്ല. ബ്രിട്ടീഷുകാരിൽ നിന്ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് 1885 ൽ രൂപീകരിച്ച കോൺഗ്രസ് പാർട്ടിക്ക് 2020 വരെ 88 പ്രസിഡന്റുമാരുണ്ടായിരുന്നു. ഇതിൽ 19 പേർ സ്വാതന്ത്ര്യാനന്തരം പാർട്ടിയുടെ നേതൃസ്ഥാനം വഹിച്ചവരാണ്. എന്നിരുന്നാലും, സ്വാതന്ത്ര്യാനന്തരം 73 വർഷത്തിൽ 38 വർഷക്കാലം കോൺഗ്രസ്, നെഹ്‌റു-ഗാന്ധി കുടുംബത്തിന്റെ കൈകളിലാണ്. ഗാന്ധി കുടുംബത്തിലെ അംഗമായി കോൺഗ്രസിനെ നയിച്ച നേതാക്കളെ കുറിച്ച് അറിയാം.
advertisement
സ്വാതന്ത്ര്യലബ്ധിക്കുശേഷം കോൺഗ്രസ് അധ്യക്ഷ പദവിയിലെത്തിയ 13 പേർ ഗാന്ധി ഇതര കുടുംബത്തിൽ നിന്നുള്ളവരായിരുന്നു. സ്വാതന്ത്ര്യാനന്തരം കോൺഗ്രസിന്റെ ആദ്യത്തെ പ്രസിഡന്റ് ജെ ബി കൃപലാനിയായിരുന്നു. ജെ ബി കൃപലാനി 1947ൽ പാർട്ടിയുടെ പ്രസിഡന്റായി. അദ്ദേഹത്തിന് ശേഷം പട്ടാഭി സീതാരാമയ്യയെ 1948 മുതൽ 1949 വരെ പ്രസിഡന്റാക്കി. 1950 ൽ പുരുഷോത്തം ദാസ് ടണ്ടൻ പാർട്ടിയുടെ ചുമതല ഏറ്റെടുത്തു.
advertisement
ഇതിനുശേഷം, നെഹ്‌റു-ഗാന്ധി ഇതര പ്രസിഡന്റിനായി പാർട്ടിക്ക് വളരെക്കാലം കാത്തിരിക്കേണ്ടി വന്നു. പുരുഷോത്തം ദാസ് ടണ്ടണിനുശേഷം യുഎൻ ദെബാർ 1955 മുതൽ 1959 വരെ പ്രസിഡന്റായിരുന്നു. 1960 മുതൽ 1963 വരെ നീലം സഞ്ജീവ റെഡ്ഡി പ്രസിഡന്റായി. 1964 മുതൽ 1967 വരെ കെ. കാമരാജ് പാർട്ടിയുടെ പ്രസിഡന്റായി തുടർന്നു. 1968 മുതൽ 1969 വരെ എൻ നിജലിംഗപ്പ അദ്ദേഹത്തെ പിന്തുടർന്നു. 1970 മുതൽ 1971 വരെ ജഗ്ജീവൻ റാം, 1972 മുതൽ 1974 വരെ ശങ്കർദയാൽ ശർമ്മ, 1975 മുതൽ 1977 വരെ ദേവകാന്ത് ബറുവ, 1977 മുതൽ 1978 വരെ കാസു ബ്രാഹ്മണന്ദ റെഡ്ഡി, 1992 മുതൽ 1996 വരെ പി വി നരസിംഹറാവു, 1996 മുതൽ 1998 വരെ സീതാറാം കേസരി.
advertisement
കോൺഗ്രസിന്റെ നേതൃസ്ഥാനം ഗാന്ധിയേതരരുടെ കൈകളിലായിരിക്കുമ്പോഴെല്ലാം, പൊതുതെരഞ്ഞെടുപ്പിൽ പാർട്ടി മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട് എന്നതാണ് ചരിത്രം. ഗാന്ധി ഇതര പ്രസിഡന്റിന്റെ വിജയ നിരക്ക് 57% ആണ്. സ്വാതന്ത്ര്യാനന്തരം 1952 ൽ ആദ്യമായി ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നു, ഇതുവരെ 17 ലോക്‌സഭാ തെരഞ്ഞെടുപ്പുകൾ രാജ്യത്ത് നടന്നു. 10 തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് പ്രസിഡന്റ് ഗാന്ധി കുടുംബത്തിൽ നിന്നുള്ളവരാണ്, 7 തവണ ഗാന്ധി കുടുംബാംഗം അല്ലാത്തവരും. ഗാന്ധി ഇതര കുടുംബത്തിന്റെ പ്രസിഡന്റായി മൂന്ന് തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് പരാജയപ്പെട്ടു, ഗാന്ധി കുടുംബത്തിന്റെ പ്രസിഡന്റായി പാർട്ടി നാല് തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടു.
advertisement
രാജീവ്, സോണിയ, രാഹുൽ എന്നിവർ പാർട്ടി നേതൃസ്ഥാനം ഏറ്റെടുത്തപ്പോൾ പൊതുതെരഞ്ഞെടുപ്പിൽ കോൺഗ്രസിന് പരാജയം നേരിടേണ്ടിവന്നു. ഇന്ദിരാഗാന്ധിയുടെ മരണശേഷം 1985 ൽ രാജീവ് ഗാന്ധി പ്രസിഡന്റായി. 1989 ലെ തെരഞ്ഞെടുപ്പിൽ പാർട്ടി പരാജയപ്പെട്ടു. 1998ൽ സോണിയ ഗാന്ധി പ്രസിഡന്റായി. 1999 ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് കനത്ത തോൽവി. ഇതിനുശേഷവും സോണിയ പാർട്ടി നേതൃസ്ഥാനത്ത് തുടർന്നു. 2014 ലെ തെരഞ്ഞെടുപ്പിൽ വീണ്ടും പാർട്ടി പരാജയപ്പെട്ടു. തെരഞ്ഞെടുപ്പിൽ ചരിത്രത്തിൽ ആദ്യമായി കോൺഗ്രസിന്റെ അംഗസംഖ്യ 44 സീറ്റുകളായി ചുരുങ്ങി.
advertisement