'നിയമസഭ കാണണമെന്ന് ആഗ്രഹം'; നടി ഷീല സഭാ മന്ദിരത്തിലെത്തി മുഖ്യമന്ത്രിയെയും സ്പീക്കറെയും കണ്ടു

Last Updated:
സ്പീക്കർ എ എൻ ഷംസീറും ഉദ്യോഗസ്ഥരും ഷീലയെ സ്വീകരിച്ചു
1/5
 തിരുവനന്തപുരം: മുതിർന്ന നടി ഷീല നിയമസഭയിലെത്തി മുഖ്യമന്ത്രിയെയും സ്പീക്കറെയും കണ്ടു. നിയമസഭാ നടപടിക്രമങ്ങളും വിഐപി ഗ്യാലറിയിലിരുന്ന് കണ്ടശേഷമായിരുന്നു മടങ്ങിയത്.
തിരുവനന്തപുരം: മുതിർന്ന നടി ഷീല നിയമസഭയിലെത്തി മുഖ്യമന്ത്രിയെയും സ്പീക്കറെയും കണ്ടു. നിയമസഭാ നടപടിക്രമങ്ങളും വിഐപി ഗ്യാലറിയിലിരുന്ന് കണ്ടശേഷമായിരുന്നു മടങ്ങിയത്.
advertisement
2/5
 പലതവണ തിരുവനന്തപുരത്തു വന്നിട്ടും നിയമസഭ കാണാൻ കഴിഞ്ഞിട്ടില്ലെന്നും കാണണമെന്ന ആഗ്രഹമുണ്ടെന്നും ഷീല സ്പീക്കറുടെ ഓഫിസിനെ അറിയിച്ചു. മലയാളത്തിന്റെ അഭിമാന നടി നിയമസഭ സന്ദർശിക്കുന്നതിൽ സന്തോഷമേയുള്ളൂ എന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചു.
പലതവണ തിരുവനന്തപുരത്തു വന്നിട്ടും നിയമസഭ കാണാൻ കഴിഞ്ഞിട്ടില്ലെന്നും കാണണമെന്ന ആഗ്രഹമുണ്ടെന്നും ഷീല സ്പീക്കറുടെ ഓഫിസിനെ അറിയിച്ചു. മലയാളത്തിന്റെ അഭിമാന നടി നിയമസഭ സന്ദർശിക്കുന്നതിൽ സന്തോഷമേയുള്ളൂ എന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചു.
advertisement
3/5
 തൊട്ടുപിന്നാലെ നിയമസഭാ മന്ദിരം കാണാൻ ഷീല എത്തി. സ്പീക്കർ എ എൻ ഷംസീറും ഉദ്യോഗസ്ഥരും ഷീലയെ സ്വീകരിച്ചു.പ്രതിപക്ഷ ബഹളത്തിനിടെ നിയമസഭ തൽക്കാലത്തേക്ക് പിരിഞ്ഞ്, കാര്യോപദേശക സമിതി യോഗം ചേരുന്നതിനിടെ ആയിരുന്നു ഷീല നിയമസഭയിൽ എത്തിയത്.
തൊട്ടുപിന്നാലെ നിയമസഭാ മന്ദിരം കാണാൻ ഷീല എത്തി. സ്പീക്കർ എ എൻ ഷംസീറും ഉദ്യോഗസ്ഥരും ഷീലയെ സ്വീകരിച്ചു.പ്രതിപക്ഷ ബഹളത്തിനിടെ നിയമസഭ തൽക്കാലത്തേക്ക് പിരിഞ്ഞ്, കാര്യോപദേശക സമിതി യോഗം ചേരുന്നതിനിടെ ആയിരുന്നു ഷീല നിയമസഭയിൽ എത്തിയത്.
advertisement
4/5
 കാര്യോപദേശക സമിതി യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനെ നടി ഷീല സന്ദർശിച്ചു. ശേഷം അവർ സഭയിലെ വിഐപി ഗാലറിയിൽ എത്തി. രാവിലെ തൽക്കാലത്തേക്ക് പിരിഞ്ഞ സഭ പതിനൊന്നരയോടെ വീണ്ടും ചേരുമ്പോൾ സ്പീക്കറുടെ റൂളിങ് ആയിരുന്നു ആദ്യ നടപടി.
കാര്യോപദേശക സമിതി യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനെ നടി ഷീല സന്ദർശിച്ചു. ശേഷം അവർ സഭയിലെ വിഐപി ഗാലറിയിൽ എത്തി. രാവിലെ തൽക്കാലത്തേക്ക് പിരിഞ്ഞ സഭ പതിനൊന്നരയോടെ വീണ്ടും ചേരുമ്പോൾ സ്പീക്കറുടെ റൂളിങ് ആയിരുന്നു ആദ്യ നടപടി.
advertisement
5/5
 സഭയിലെ സംഘർഷത്തെക്കുറിച്ചുള്ള കാര്യങ്ങളും സ്വീകരിച്ച നടപടികളും സ്പീക്കർ വിശദീകരിക്കുമ്പോൾ വിഐപി ഗാലറിയിൽ ഷീലയും ഉണ്ടായിരുന്നു. 10 മിനിറ്റ് സഭാ നടപടികൾ വീക്ഷിച്ച ശേഷമാണു ഷീല മടങ്ങിയത്.
സഭയിലെ സംഘർഷത്തെക്കുറിച്ചുള്ള കാര്യങ്ങളും സ്വീകരിച്ച നടപടികളും സ്പീക്കർ വിശദീകരിക്കുമ്പോൾ വിഐപി ഗാലറിയിൽ ഷീലയും ഉണ്ടായിരുന്നു. 10 മിനിറ്റ് സഭാ നടപടികൾ വീക്ഷിച്ച ശേഷമാണു ഷീല മടങ്ങിയത്.
advertisement
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement