ജീവൻ മുറുകെ പിടിച്ച് 13 മണിക്കൂർ; പ്രക്ഷുബ്ധമായ കടലിൽ തുള്ളി വെള്ളം പോലും കുടിക്കാതെ മത്സ്യത്തൊഴിലാളികൾ
- Published by:Rajesh V
- news18-malayalam
Last Updated:
വെള്ളിയാഴ്ചയാണ് മഹാലക്ഷ്മി എന്ന ബോട്ട് കടലിൽ പോയത്. തിങ്കളാഴ്ച രാത്രി കരയിലേക്ക് തിരികെ എത്തുന്നതിനിടെ ആണ് എഞ്ചിൻ തകരാറിലായതും വെള്ളം കയറി ബോട്ട് മുങ്ങിയതും. (റിപ്പോർട്ട്- സി വി അനുമോദ്)
advertisement
സ്രാങ്ക് നാസർ, കുഞ്ഞബാവ, മുനവീർ, സുബൈർ, ഷഫീർ എന്നീ പൊന്നാനി സ്വദേശികളെയും പശ്ചിമ ബംഗാൾ സ്വദേശിയെയുമാണ് കടലിൽ നിന്നും രക്ഷപ്പെടുത്തിയത്. പൊന്നാനിയിൽ നിന്നും 6 ഫൈബർ വള്ളങ്ങളിൽ രക്ഷാപ്രവർത്തനത്തിന് കടലിലേക്ക് പോയ പൊന്നാനിയിലെ മത്സ്യ തൊഴിലാളികൾ കാണുമ്പോൾ അവർ കടലിൽ ലൈഫ് ജാക്കറ്റ് അണിഞ്ഞ് ഓളങ്ങളിൽ കൂട്ടം തെറ്റാതെ ഒഴുകി നിൽക്കുക ആയിരുന്നു.
advertisement
advertisement
പുലർച്ചെ ബോട്ട് മുഴുവൻ മുങ്ങി. ലൈഫ് ജാക്കറ്റ് ധരിച്ച് മുങ്ങാതെ കിടന്നു. ഈ സമയത്ത് ഒന്നും ആരും രക്ഷപ്പെടുത്താൻ വന്നില്ല- രക്ഷപ്പെട്ടവർ പറഞ്ഞു. ഇവരെ പൊന്നാനി ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി. പ്രക്ഷുബ്ധമായ കടലിൽ രക്ഷാപ്രവർത്തനത്തിന് പോകാൻ മത്സ്യ തൊഴിലാളികളെ ആദ്യം അധികൃതർ അനുവദിച്ചില്ല. പക്ഷേ ഒപ്പം ഉള്ളവരെ കടലിൽ കളയാൻ മനസ്സ് വരാത്ത നാട്ടുകാർ 6 ഫൈബർ വള്ളങ്ങളിൽ ആയി കടലിലേക്ക് ഇറങ്ങി.
advertisement
advertisement
ബോട്ട് അപകടത്തിൽ പെട്ട വിവരം അറിഞ്ഞ് നേവിയും കോസ്റ്റ് ഗാർഡും ഒക്കെ കടലിൽ തെരച്ചിൽ നടത്തി എങ്കിലും ഇവരെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. രക്ഷാപ്രവർത്തകർ എത്താനും, ഇവരെ കണ്ടെത്താനും വൈകി എങ്കിൽ ഒരുപക്ഷേ ഇവർക്ക് പിടിച്ച് നിൽക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ മാറിയേനെ. വെള്ളിയാഴ്ച ആണ് മഹാലക്ഷ്മി എന്ന ബോട്ട് കടലിൽ പോയത്. തിങ്കളാഴ്ച രാത്രി കരയിലേക്ക് തിരികെ എത്തുന്നതിനിടെ ആണ് എഞ്ചിൻ തകരാറിൽ ആയതും വെള്ളം കയറി ബോട്ട് മുങ്ങിയതും.