advertisement

സിദ്ധാർത്ഥൻ്റെ വീടിനു മുന്നിലെ സിപിഎം ബോർഡ് എടുത്തു മാറ്റി; 'എസ്എഫ്ഐ കൊന്നതെന്ന' ബോർഡുമായി കെഎസ്‍യു

Last Updated:
‘എസ്.എഫ്.ഐ കൊന്നതാണ്’ എന്ന ബോർഡ് കെ.എസ്.യു സിദ്ധാർഥന്‍റെ വീടിന് മുന്നിൽ സ്ഥാപിച്ചു.
1/5
 തിരുവനന്തപുരം: ക്രൂരമായ ആൾക്കൂട്ട വിചാരണക്കൊടുവിൽ മരിച്ച വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാർത്ഥിയായിരുന്ന സിദ്ധാര്‍ഥിന്‍റെ വീടിന് മുന്നിൽ സിപിഎം ബോര്‍ഡ് സ്ഥാപിച്ചിരുന്നു. സിദ്ധാർത്ഥനെ എസ്എഫ്ഐ പ്രവർത്തകൻ എന്ന് വിശേഷിപ്പിച്ചുള്ള ബോർഡാണ് സിപിഎമ്മും ഡിവൈഎഫ്ഐയും സ്ഥാപിച്ചത്.
തിരുവനന്തപുരം: ക്രൂരമായ ആൾക്കൂട്ട വിചാരണക്കൊടുവിൽ മരിച്ച വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാർത്ഥിയായിരുന്ന സിദ്ധാര്‍ഥിന്‍റെ വീടിന് മുന്നിൽ സിപിഎം ബോര്‍ഡ് സ്ഥാപിച്ചിരുന്നു. സിദ്ധാർത്ഥനെ എസ്എഫ്ഐ പ്രവർത്തകൻ എന്ന് വിശേഷിപ്പിച്ചുള്ള ബോർഡാണ് സിപിഎമ്മും ഡിവൈഎഫ്ഐയും സ്ഥാപിച്ചത്.
advertisement
2/5
 സിദ്ധാർത്ഥൻ്റെ നെടുമങ്ങാട്ടെ വീടിന് സമീപമാണ് സിപിഎം-ഡിവൈഎഫ്ഐ പതിനൊന്നാം കല്ല് ബ്രാഞ്ചിൻ്റെ ബോർഡ് സ്ഥാപിച്ചത്. എസ്എഫ്ഐ പ്രവർത്തകൻ സിദ്ധാർത്ഥൻ്റെ മരണത്തിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ബോർഡ്.
സിദ്ധാർത്ഥൻ്റെ നെടുമങ്ങാട്ടെ വീടിന് സമീപമാണ് സിപിഎം-ഡിവൈഎഫ്ഐ പതിനൊന്നാം കല്ല് ബ്രാഞ്ചിൻ്റെ ബോർഡ് സ്ഥാപിച്ചത്. എസ്എഫ്ഐ പ്രവർത്തകൻ സിദ്ധാർത്ഥൻ്റെ മരണത്തിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ബോർഡ്.
advertisement
3/5
 എന്നാൽ ഇതിനു പിന്നാലെ ഈ ബോർഡിനെതിരെ സിദ്ധാർത്ഥന്റെ കുടുംബം രംഗത്തെത്തിയിരുന്നു. സിദ്ധാർത്ഥൻ എസ്എഫ്ഐ പ്രവർത്തകൻ ആയിരുന്നില്ലെന്ന് അച്ഛൻ മാധ്യമങ്ങളോട് പറഞ്ഞു.
എന്നാൽ ഇതിനു പിന്നാലെ ഈ ബോർഡിനെതിരെ സിദ്ധാർത്ഥന്റെ കുടുംബം രംഗത്തെത്തിയിരുന്നു. സിദ്ധാർത്ഥൻ എസ്എഫ്ഐ പ്രവർത്തകൻ ആയിരുന്നില്ലെന്ന് അച്ഛൻ മാധ്യമങ്ങളോട് പറഞ്ഞു.
advertisement
4/5
 കൊന്നവര്‍ തന്നെ വച്ച ബോര്‍ഡ് നീക്കണമെന്നും സിദ്ധാര്‍ഥന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനല്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. ഇതിനിടെയില്‍ സിപിഎം സ്ഥാപിച്ച ബോർഡ് എടുത്ത് മാറ്റി.
കൊന്നവര്‍ തന്നെ വച്ച ബോര്‍ഡ് നീക്കണമെന്നും സിദ്ധാര്‍ഥന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനല്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. ഇതിനിടെയില്‍ സിപിഎം സ്ഥാപിച്ച ബോർഡ് എടുത്ത് മാറ്റി.
advertisement
5/5
 ഇതിനു പിന്നാലെ കെഎസ്‍യു അവരുടെ ഫ്ലെക്സ് ബോർഡുമായി എത്തി. "എസ്എഫ്ഐ കൊന്നതാണ്" എന്നെഴുതിയ ബോർഡാണ് കെഎസ്‍യു സ്ഥാപിച്ചത്. കൂടാതെ, കേസിലെ പ്രതികളുടെ ചിത്രങ്ങളടക്കം ഉൾപ്പെടുത്തി നാട്ടുകാർ വലിയ ബോർഡ് സ്ഥാപിച്ചിട്ടുണ്ട്.
ഇതിനു പിന്നാലെ കെഎസ്‍യു അവരുടെ ഫ്ലെക്സ് ബോർഡുമായി എത്തി. "എസ്എഫ്ഐ കൊന്നതാണ്" എന്നെഴുതിയ ബോർഡാണ് കെഎസ്‍യു സ്ഥാപിച്ചത്. കൂടാതെ, കേസിലെ പ്രതികളുടെ ചിത്രങ്ങളടക്കം ഉൾപ്പെടുത്തി നാട്ടുകാർ വലിയ ബോർഡ് സ്ഥാപിച്ചിട്ടുണ്ട്.
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement