പാലാരിവട്ടം പാലത്തിന്റെ തകരാറുകൾ സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തിയത് പാലാരിവട്ടം സ്വദേശിയായ കെ വി ഗിരിജനാണ്.
2/ 8
സർക്കാരിനൊപ്പം ഗിരിജന്റെ വിജയം കൂടിയായാണ് കോടതി വിധി.
3/ 8
പണിപൂർത്തിയാക്കിയ പാലത്തിൻറെ പലഭാഗങ്ങളിലും ഇരുമ്പു കൊണ്ട് കെട്ടിയടച്ചിരിക്കുന്നത് കണ്ട് സംശയം തോന്നിയ ഗിരിജനാണ് പാലം പണിയിൽ സംശയം പ്രകടിപ്പിച്ചത്.
4/ 8
ഒരു ഫോട്ടോ ഗ്രാഫറുടെ സഹായത്തോടെ പാലത്തിന്റെ ചിത്രങ്ങൾ എടുത്ത കെ വി ഗിരിജൻ അത് മന്ത്രി ജി സുധാകരന് അയച്ചു കൊടുത്തു.
5/ 8
മന്ത്രിയിൽ നിന്ന് മറുപടിയും ലഭിച്ചു. പാലം പണിയിലെ അഴിമതി പുറത്തു വന്നതിനെ തുടർന്ന് വലിയ രാഷ്ട്രീയ വിവാദമാണ് ഉയർന്നത്.
6/ 8
വിവാദങ്ങളെക്കുറിച്ച് പ്രതികരിക്കാൻ കെ വി ഗിരിജന് താൽപര്യമില്ല.
7/ 8
എന്നാൽ ചില ആരോപണങ്ങൾ തന്നെ ഏറെ വേദനിപ്പിച്ചെന്നും പാലത്തിന്റെ ദുരവസ്ഥ പുറത്തു കൊണ്ടു കെ വി ഗിരിജൻ പറയുന്നു.
8/ 8
പാലത്തിന്റെ ക്രമക്കേടുകൾ പുറത്തു കൊണ്ടുവരാൻ കഴിഞ്ഞതിലും പുതിയ പാലം നിർമിക്കാനുള്ള തീരുമാനം ഉണ്ടായതിലും ഏറെ സന്തോഷത്തിലാണ് ബിഎസ്എൻഎൽ ജീവനക്കാരനായിരുന്ന കെ വി ഗിരിജൻ.