ഫെയ്സ്ബുക്കിൽ ഉമ്മൻചാണ്ടി പങ്കുവെച്ച പഴയകാല ചിത്രങ്ങൾ; പുതുപ്പള്ളി എംഎൽഎയിൽ നിന്ന് കേരളത്തിന്റെ മുഖ്യമന്ത്രിയിലേക്കുള്ള യാത്ര

Last Updated:
ഉമ്മൻചാണ്ടിയുടെ ഫെയ്സ്ബുക്ക് പേജിൽ മുമ്പ് പങ്കുവെച്ച പഴയകാല ചിത്രങ്ങൾ
1/8
 ആമുഖം ആവശ്യമില്ലാത്ത കേരള രാഷ്ട്രീയത്തിലെ അതികായനാണ് ഉമ്മൻ ചാണ്ടി. ചീകിയൊതുക്കാതെ അലസമായി കിടക്കുന്ന മുടി, അയഞ്ഞ ഖദർ ഷർട്ട് , ചുറ്റും അനുയായികൾ ഉമ്മൻ ചാണ്ടിയെന്ന രാഷ്ട്രീയ നേതാവ് മലയാളിയുടെ മനസ്സിൽ പതിഞ്ഞത് ഈ രൂപത്തിലായിരുന്നു.
ആമുഖം ആവശ്യമില്ലാത്ത കേരള രാഷ്ട്രീയത്തിലെ അതികായനാണ് ഉമ്മൻ ചാണ്ടി. ചീകിയൊതുക്കാതെ അലസമായി കിടക്കുന്ന മുടി, അയഞ്ഞ ഖദർ ഷർട്ട് , ചുറ്റും അനുയായികൾ ഉമ്മൻ ചാണ്ടിയെന്ന രാഷ്ട്രീയ നേതാവ് മലയാളിയുടെ മനസ്സിൽ പതിഞ്ഞത് ഈ രൂപത്തിലായിരുന്നു.
advertisement
2/8
 ഫെയ്സ്ബുക്കിലെ പേജിൽ ഉമ്മൻ ചാണ്ടി പങ്കുവെച്ച പഴയകാല ചിത്രങ്ങൾ അദ്ദേഹത്തിന‍്റെ രാഷ്ട്രീയ ജീവിതത്തിന‍്റെ അടയാളപ്പെടുത്തലാണ്. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിലധികമായി കേരള രാഷ്ട്രീയത്തിനൊപ്പം സഞ്ചരിക്കുന്നുണ്ട് പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞ്.
ഫെയ്സ്ബുക്കിലെ പേജിൽ ഉമ്മൻ ചാണ്ടി പങ്കുവെച്ച പഴയകാല ചിത്രങ്ങൾ അദ്ദേഹത്തിന‍്റെ രാഷ്ട്രീയ ജീവിതത്തിന‍്റെ അടയാളപ്പെടുത്തലാണ്. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിലധികമായി കേരള രാഷ്ട്രീയത്തിനൊപ്പം സഞ്ചരിക്കുന്നുണ്ട് പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞ്.
advertisement
3/8
 മിക്ക കോൺഗ്രസ് നേതാക്കളെയും പോലെ ഒരണ സമരത്തിലൂടെയാണ് ഉമ്മൻചാണ്ടിയുടെ രാഷ്ട്രീയ പ്രവേശം. അന്ന് ഉമ്മൻ‌ചാണ്ടി സെന്റ് ജോർജ് സ്കൂൾ കെ എസ് യു യൂണിറ്റ് പ്രസിഡന്റായിരുന്നു. പിന്നീട് കോട്ടയം ജില്ലാ സെക്രട്ടറിയും സംസ്ഥാന ജനറൽ സെക്രട്ടറിയുമായി.
മിക്ക കോൺഗ്രസ് നേതാക്കളെയും പോലെ ഒരണ സമരത്തിലൂടെയാണ് ഉമ്മൻചാണ്ടിയുടെ രാഷ്ട്രീയ പ്രവേശം. അന്ന് ഉമ്മൻ‌ചാണ്ടി സെന്റ് ജോർജ് സ്കൂൾ കെ എസ് യു യൂണിറ്റ് പ്രസിഡന്റായിരുന്നു. പിന്നീട് കോട്ടയം ജില്ലാ സെക്രട്ടറിയും സംസ്ഥാന ജനറൽ സെക്രട്ടറിയുമായി.
advertisement
4/8
 1970ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായ ചുമതയേറ്റത്തിന് പിന്നാലെ ആയിരുന്നു പുതുപ്പള്ളിയിൽ നിന്നുള്ള കന്നിയങ്കം. പിന്നീട് മരണം വരെ നീണ്ട അമ്പത്തിമൂന്ന് വർഷക്കാലം പുതുപ്പള്ളിയുടെ പ്രതിനിധിയായി ഉമ്മൻചാണ്ടി.
1970ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായ ചുമതയേറ്റത്തിന് പിന്നാലെ ആയിരുന്നു പുതുപ്പള്ളിയിൽ നിന്നുള്ള കന്നിയങ്കം. പിന്നീട് മരണം വരെ നീണ്ട അമ്പത്തിമൂന്ന് വർഷക്കാലം പുതുപ്പള്ളിയുടെ പ്രതിനിധിയായി ഉമ്മൻചാണ്ടി.
advertisement
5/8
 കേരള നിയമസഭാ ചരിത്രത്തിലെ റെക്കോഡ് കൂടിയാണിത്. 34 വയസിൽ മന്ത്രിയായത്. 77ലെ കരുണാകരൻ സർക്കാരിൽ തൊഴിൽ മന്ത്രിയായി, പിന്നീട് പലമന്ത്രിസഭകളിലും ആഭ്യന്തര, ധനകാര്യ വകുപ്പ് കൈകാര്യം ചെയ്തു. രണ്ടു തവണ സംസ്ഥാന മുഖ്യമന്ത്രിയായി.
കേരള നിയമസഭാ ചരിത്രത്തിലെ റെക്കോഡ് കൂടിയാണിത്. 34 വയസിൽ മന്ത്രിയായത്. 77ലെ കരുണാകരൻ സർക്കാരിൽ തൊഴിൽ മന്ത്രിയായി, പിന്നീട് പലമന്ത്രിസഭകളിലും ആഭ്യന്തര, ധനകാര്യ വകുപ്പ് കൈകാര്യം ചെയ്തു. രണ്ടു തവണ സംസ്ഥാന മുഖ്യമന്ത്രിയായി.
advertisement
6/8
 ഇതിനിടയിൽ രാഷ്ട്രീയ വിവാദങ്ങളും പ്രതിസന്ധികളും ആരോപണങ്ങളും അദ്ദേഹത്തിനൊപ്പമുണ്ട്. രാഷ്ട്രീയത്തിൽ കടുത്ത വിയോജിപ്പുകൾ പ്രകടിപ്പിക്കുകയും ആരോപണങ്ങളും വിമർശനങ്ങളും ഉന്നയിച്ചവർ പോലും ഉമ്മൻചാണ്ടിയെന്ന മനുഷ്യനെ തള്ളിപ്പറയുന്നില്ല എന്നതാണ് ശ്രദ്ധേയം.
ഇതിനിടയിൽ രാഷ്ട്രീയ വിവാദങ്ങളും പ്രതിസന്ധികളും ആരോപണങ്ങളും അദ്ദേഹത്തിനൊപ്പമുണ്ട്. രാഷ്ട്രീയത്തിൽ കടുത്ത വിയോജിപ്പുകൾ പ്രകടിപ്പിക്കുകയും ആരോപണങ്ങളും വിമർശനങ്ങളും ഉന്നയിച്ചവർ പോലും ഉമ്മൻചാണ്ടിയെന്ന മനുഷ്യനെ തള്ളിപ്പറയുന്നില്ല എന്നതാണ് ശ്രദ്ധേയം.
advertisement
7/8
 തന്ത്രജ്ഞനായ രാഷ്ട്രീയക്കാരനെന്ന് അനുയായികളും എതിരാളികളും ഒരുപോലെ സമ്മതിക്കുന്ന നേതാവ്.
തന്ത്രജ്ഞനായ രാഷ്ട്രീയക്കാരനെന്ന് അനുയായികളും എതിരാളികളും ഒരുപോലെ സമ്മതിക്കുന്ന നേതാവ്.
advertisement
8/8
 ജനങ്ങൾക്കിടയിൽ ജീവിക്കുന്ന നേതാവ് എന്ന് വിളിക്കപ്പെടാൻ ഇഷ്ടപ്പെട്ടിരുന്ന കേരള രാഷ്ട്രീയത്തിലെ അതികായൻ പുതുപ്പള്ളിക്കാർക്ക് മാത്രമല്ല, ലോക മലയാളിയുടെ മനസ്സിലും മായാത്ത ഓർമയാകും.
ജനങ്ങൾക്കിടയിൽ ജീവിക്കുന്ന നേതാവ് എന്ന് വിളിക്കപ്പെടാൻ ഇഷ്ടപ്പെട്ടിരുന്ന കേരള രാഷ്ട്രീയത്തിലെ അതികായൻ പുതുപ്പള്ളിക്കാർക്ക് മാത്രമല്ല, ലോക മലയാളിയുടെ മനസ്സിലും മായാത്ത ഓർമയാകും.
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement