വയനാട്ടിൽ 'പ്ലാസ്മ തെറാപ്പി' വിജയം കണ്ടു; രണ്ടുപേർക്ക് കോവിഡ് മുക്തി, ജില്ലാ ആശുപത്രിക്ക് അഭിമാന നിമിഷം
അഭിമാനകരമായ വിജയം നേടിയ മെഡിക്കൽ ടീമിനെ ഡി.എം.ഒ അഭിനന്ദിച്ചു. ഡോ.സജേഷിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് തെറാപ്പിക്ക് നേതൃത്വം നൽകിയത്. (റിപ്പോർട്ട് - രതീഷ് വാസുദേവൻ )
സംസ്ഥാനത്തു തന്നെ ആദ്യമായി ഒരു ജില്ലാ ആശുപത്രിയിൽ പ്ലാസ്മ ബാങ്ക് സ്ഥാപിച്ചത് മാനന്തവാടിയിലെ വയനാട് ജില്ലാ ആശുപത്രിയിലാണ്. തുടർന്നാണ് ജില്ലയിൽ രോഗം ഭേദമായ രോഗികളിൽ നിന്ന് സ്വീകരിച്ച പ്ലാസ്മ ഉപേയാഗിച്ച് കോവിഡ് രോഗികളിൽ തെറാപ്പി ആരംഭിച്ചത്.
2/ 6
കോവിഡ് രോഗബാധിതരായി കഴിഞ്ഞമാസം 18ന് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ട് തൊണ്ടർനാട് സ്വദേശികൾ പ്ലാസ്മ തെറാപ്പി ചികിത്സയിലൂടെ രോഗമുക്തരായി. തൊണ്ടർനാട് സ്വദേശി ജിനീഷ്.യു (30), സഹോദരൻ അനീഷ് (33) എന്നിവരാണ് രോഗമുക്തി നേടി വീടുകളിലേക്ക് മടങ്ങിയത്.
3/ 6
ആരോഗ്യവകുപ്പിന് അഭിമാന നേട്ടമായി മാറി ജില്ലയിൽ പ്ലാസ്മ തെറാപ്പി വിജയം. ജില്ല കളക്ടർ അദീല അബ്ദുള്ള പൂച്ചെണ്ടുകൾ നൽകി ഇരുവരെയും യാത്രയയച്ചു. ചികിത്സയിലെ വിജയം ആരോഗ്യവകുപ്പിന്റെ പൊൻതൂവലെന്ന് ജില്ല കളക്ടർ പറഞ്ഞു.
4/ 6
മാനന്തവാടി ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിലാണ് കഴിഞ്ഞമാസം പ്ലാസ്മ ബാങ്ക് തുടങ്ങിയത്. സംസ്ഥാനത്ത് ആദ്യമായാണ് ജില്ലാ ആശുപത്രിയിൽ പ്ലാസ്മ ബാങ്ക്, പ്ലാസ്മ തെറാപ്പി ആരംഭിച്ചത്.
5/ 6
അഭിമാനകരമായ വിജയം നേടിയ മെഡിക്കൽ ടീമിനെ ഡി.എം.ഒ അഭിനന്ദിച്ചു. ഡോ.സജേഷിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് തെറാപ്പിക്ക് നേതൃത്വം നൽകിയത്.
6/ 6
ഇതുവരെ 15 പേരുടെ പ്ലാസ്മ എടുത്തതിൽ കോവിഡ് രോഗികളായ മൂന്നുപേർക്ക് പ്ലാസ്മ തെറാപ്പി നൽകിക്കഴിഞ്ഞു. ഇതിൽ രോഗമുക്തി നേടിയ രണ്ടുപേരാണ് ഇന്ന് ആശുപത്രി വിട്ടത്. യാത്രയയപ്പ് ചടങ്ങിൽ ജില്ലാ കളക്ടർക്ക് പുറമേ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ.രേണുക അധ്യക്ഷയായിരുന്നു.