കവളപ്പാറ മണ്ണിടിച്ചിൽ ദുരന്തം; എംഎ  യൂസഫലിയുടെ സഹായത്താൽ നിർമ്മിച്ച വീടുകൾ കൈമാറി; ഔദ്യോഗിക ചടങ്ങുകൾ പിന്നീട്

Last Updated:
എം എ യൂസഫലി രണ്ടര കോടിയോളം രൂപ ചെലവ് ചെയ്തു. ബാക്കി തുക പിവി അബ്ദുൽ വഹാബ് എം പി ആണ് കണ്ടെത്തിയത്. (റിപ്പോർട്ട് - അനുമോദ് സി വി)
1/10
 മലപ്പുറം: നിലമ്പൂർ കവളപ്പാറയിലെ മണ്ണിടിച്ചിൽ ദുരന്തത്തിൽ ഇരകൾ ആയവർക്ക് വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം എ യൂസഫലി നിർമിച്ചു നൽകിയ വീടുകളുടെ താക്കോൽ ദാനം നടന്നു. ഔദ്യോഗിക ചടങ്ങുകൾ ഇല്ലാതെ പി വി അബ്ദുൽ വഹാബ് എംപി ഗുണഭോക്താക്കൾക്ക് വീടുകളുടെ താക്കോൽ കൈമാറി.
മലപ്പുറം: നിലമ്പൂർ കവളപ്പാറയിലെ മണ്ണിടിച്ചിൽ ദുരന്തത്തിൽ ഇരകൾ ആയവർക്ക് വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം എ യൂസഫലി നിർമിച്ചു നൽകിയ വീടുകളുടെ താക്കോൽ ദാനം നടന്നു. ഔദ്യോഗിക ചടങ്ങുകൾ ഇല്ലാതെ പി വി അബ്ദുൽ വഹാബ് എംപി ഗുണഭോക്താക്കൾക്ക് വീടുകളുടെ താക്കോൽ കൈമാറി.
advertisement
2/10
 35 വീടുകൾ ആണ് എം എ യൂസഫലി കവളപ്പാറയിൽ നിർമിച്ചത്. തിങ്കളാഴ്ച ആയിരുന്നു താക്കോൽ ദാനം. പി വി അബ്ദുൽ വഹാബ് എംപി യുടെ മേൽനോട്ടത്തിൽ ആയിരുന്നു വീടുകളുടെ നിർമ്മാണം. ഇതിന് ആവശ്യമായ ഭൂമി സർക്കാർ വാങ്ങി നൽകിയിരുന്നു.
35 വീടുകൾ ആണ് എം എ യൂസഫലി കവളപ്പാറയിൽ നിർമിച്ചത്. തിങ്കളാഴ്ച ആയിരുന്നു താക്കോൽ ദാനം. പി വി അബ്ദുൽ വഹാബ് എംപി യുടെ മേൽനോട്ടത്തിൽ ആയിരുന്നു വീടുകളുടെ നിർമ്മാണം. ഇതിന് ആവശ്യമായ ഭൂമി സർക്കാർ വാങ്ങി നൽകിയിരുന്നു.
advertisement
3/10
 യൂസഫലിയുടെ സൗകര്യാർഥം ഔദ്യോഗിക ചടങ്ങ് പിന്നീട് നടത്തുമെന്ന് എം പി ഫേസ്ബുക്കിലൂടെ അറിയിച്ചു.
യൂസഫലിയുടെ സൗകര്യാർഥം ഔദ്യോഗിക ചടങ്ങ് പിന്നീട് നടത്തുമെന്ന് എം പി ഫേസ്ബുക്കിലൂടെ അറിയിച്ചു.
advertisement
4/10
 വഹാബിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ, 'ഇന്നായിരുന്നു ഗൃഹപ്രവേശം. കവളപ്പാറയിലെ ഉരുൾപൊട്ടലിൽ സകലതും നഷ്ടമായവർ ഇനി ഈ സുരക്ഷിതവും മനോഹരവുമായ ഭവനങ്ങളിൽ രാപ്പാർക്കും. പണി പൂർത്തിയായ 35 വീടുകളുടെയും താക്കോൽ കൈമാറി.
വഹാബിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ, 'ഇന്നായിരുന്നു ഗൃഹപ്രവേശം. കവളപ്പാറയിലെ ഉരുൾപൊട്ടലിൽ സകലതും നഷ്ടമായവർ ഇനി ഈ സുരക്ഷിതവും മനോഹരവുമായ ഭവനങ്ങളിൽ രാപ്പാർക്കും. പണി പൂർത്തിയായ 35 വീടുകളുടെയും താക്കോൽ കൈമാറി.
advertisement
5/10
 കുടിവെള്ളം, ഫർണീച്ചർ, റോഡ്, സ്ട്രീറ്റ് ലൈറ്റ് തുടങ്ങി സകല സൗകര്യങ്ങളും ഒരുക്കിയാണ് വീടുകൾ നൽകിയത്. പ്രിയ സുഹൃത്ത് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയാണ് ഈ സദുദ്യമത്തിന് മുൻകൈ എടുത്തത്.
കുടിവെള്ളം, ഫർണീച്ചർ, റോഡ്, സ്ട്രീറ്റ് ലൈറ്റ് തുടങ്ങി സകല സൗകര്യങ്ങളും ഒരുക്കിയാണ് വീടുകൾ നൽകിയത്. പ്രിയ സുഹൃത്ത് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയാണ് ഈ സദുദ്യമത്തിന് മുൻകൈ എടുത്തത്.
advertisement
6/10
 അതിനായി അദ്ദേഹത്തെ പ്രേരിപ്പിക്കാനും വീടുകളുടെ നിർമാണം തീരുന്നതു വരെ ഈ പദ്ധതിക്കൊപ്പം സഞ്ചരിക്കാനും സാധിച്ചതിന്റെ ചാരിതാർത്ഥ്യം വാക്കുകളിൽ ഒതുങ്ങുന്നതല്ല. എന്റെ ബ്രദർ യൂസഫലിയുടെ സൗകര്യം അനുസരിച്ച് ഔദ്യോഗിക പരിപാടി വൈകാതെ സംഘടിപ്പിക്കും.'
അതിനായി അദ്ദേഹത്തെ പ്രേരിപ്പിക്കാനും വീടുകളുടെ നിർമാണം തീരുന്നതു വരെ ഈ പദ്ധതിക്കൊപ്പം സഞ്ചരിക്കാനും സാധിച്ചതിന്റെ ചാരിതാർത്ഥ്യം വാക്കുകളിൽ ഒതുങ്ങുന്നതല്ല. എന്റെ ബ്രദർ യൂസഫലിയുടെ സൗകര്യം അനുസരിച്ച് ഔദ്യോഗിക പരിപാടി വൈകാതെ സംഘടിപ്പിക്കും.'
advertisement
7/10
 2019 ആഗസ്റ്റ് എട്ടിനാണ് നിലമ്പൂർ പോത്തുകല്ല് പഞ്ചായത്തിലെ ഭൂദാനം കവളപ്പാറയിൽ മുത്തപ്പൻ മല ഇടിഞ്ഞ് 59 പേര് മണ്ണിനടിയിൽ പെട്ടത്. ദിവസങ്ങൾ നീണ്ട തിരച്ചിലിന് ഒടുവിൽ 48 പേരുടെ ഭൗതികാവശിഷ്ടങ്ങൾ കണ്ടെത്തി. അന്ന് വീടും സ്ഥലവും നഷ്ടമായ ആദിവാസി വിഭാഗക്കാരുടെ പുനരധിവാസം ഇപ്പൊൾ അവസാനഘട്ടത്തിൽ ആണ്.
2019 ആഗസ്റ്റ് എട്ടിനാണ് നിലമ്പൂർ പോത്തുകല്ല് പഞ്ചായത്തിലെ ഭൂദാനം കവളപ്പാറയിൽ മുത്തപ്പൻ മല ഇടിഞ്ഞ് 59 പേര് മണ്ണിനടിയിൽ പെട്ടത്. ദിവസങ്ങൾ നീണ്ട തിരച്ചിലിന് ഒടുവിൽ 48 പേരുടെ ഭൗതികാവശിഷ്ടങ്ങൾ കണ്ടെത്തി. അന്ന് വീടും സ്ഥലവും നഷ്ടമായ ആദിവാസി വിഭാഗക്കാരുടെ പുനരധിവാസം ഇപ്പൊൾ അവസാനഘട്ടത്തിൽ ആണ്.
advertisement
8/10
 2020 ഫെബ്രുവരിയിൽ ആണ് എം എ യൂസഫലി സ്പോൺസർ ചെയ്ത വീടുകളുടെ നിർമ്മാണം ഭൂദാനത്ത്  തുടങ്ങിയത്. ഗുണഭോക്താക്കളെ നറുക്കിട്ട് തെരഞ്ഞെടുക്കുക ആയിരുന്നു. കോവിഡ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്  നിർമാണത്തെ ബാധിച്ചു.
2020 ഫെബ്രുവരിയിൽ ആണ് എം എ യൂസഫലി സ്പോൺസർ ചെയ്ത വീടുകളുടെ നിർമ്മാണം ഭൂദാനത്ത്  തുടങ്ങിയത്. ഗുണഭോക്താക്കളെ നറുക്കിട്ട് തെരഞ്ഞെടുക്കുക ആയിരുന്നു. കോവിഡ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്  നിർമാണത്തെ ബാധിച്ചു.
advertisement
9/10
 മേഖലയിലേക്ക് റോഡ് വെട്ടി, സ്ഥലം കല്ല് കെട്ടി ഉയർത്തി, സുരക്ഷിതമാക്കി ആണ് വീടുകളുടെ നിർമ്മാണം തുടങ്ങിയത്. രണ്ട് മുറിയും ഹാളും കിച്ചനും അടക്കം ഏറെ സ്ഥലസൗകര്യം ഉള്ള മികച്ച രീതിയിൽ നിർമിച്ചതാണ് വീടുകൾ.
മേഖലയിലേക്ക് റോഡ് വെട്ടി, സ്ഥലം കല്ല് കെട്ടി ഉയർത്തി, സുരക്ഷിതമാക്കി ആണ് വീടുകളുടെ നിർമ്മാണം തുടങ്ങിയത്. രണ്ട് മുറിയും ഹാളും കിച്ചനും അടക്കം ഏറെ സ്ഥലസൗകര്യം ഉള്ള മികച്ച രീതിയിൽ നിർമിച്ചതാണ് വീടുകൾ.
advertisement
10/10
 നിർമാണം പൂർത്തിയായ വീടുകളിലേക്ക് അവശ്യ ഗൃഹോപകരണങ്ങൾ അടക്കം എല്ലാം കൈമാറി. ആകെ 4.15 കോടി രൂപ ആണ് നിർമാണത്തിന് ചെലവ് വന്നത്. സർക്കാർ സ്ഥലം ഏറ്റെടുത്ത് നൽകി. എം എ യൂസഫലി രണ്ടര കോടിയോളം രൂപ ചെലവ് ചെയ്തു. ബാക്കി തുക പിവി അബ്ദുൽ വഹാബ് എം പി ആണ് കണ്ടെത്തിയത്.
നിർമാണം പൂർത്തിയായ വീടുകളിലേക്ക് അവശ്യ ഗൃഹോപകരണങ്ങൾ അടക്കം എല്ലാം കൈമാറി. ആകെ 4.15 കോടി രൂപ ആണ് നിർമാണത്തിന് ചെലവ് വന്നത്. സർക്കാർ സ്ഥലം ഏറ്റെടുത്ത് നൽകി. എം എ യൂസഫലി രണ്ടര കോടിയോളം രൂപ ചെലവ് ചെയ്തു. ബാക്കി തുക പിവി അബ്ദുൽ വഹാബ് എം പി ആണ് കണ്ടെത്തിയത്.
advertisement
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
  • ബംഗളൂരു മെട്രോ നിരക്ക് 71% വരെ വര്‍ദ്ധിപ്പിച്ചത് കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലമാണ്.

  • ബിഎംആര്‍സിഎല്‍ നിരക്ക് നിര്‍ണയ കമ്മിറ്റി സെപ്റ്റംബര്‍ 11-ന് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം.

  • നിരക്ക് വര്‍ദ്ധനവിനെ 51% പേര്‍ എതിര്‍ത്തു, 27% പേര്‍ പിന്തുണച്ചു, 16% പേര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

View All
advertisement