advertisement

മഹീന്ദ്ര ഥാർ റോക്സിന്റെ ആദ്യത്തെ യൂണിറ്റ് വിറ്റത് 1.31 കോടി രൂപയ്ക്ക്

Last Updated:
ആഗസ്റ്റ് 15ന് ആയിരുന്നു ലൈഫ് സ്റ്റൈൽ എസ്.യു.വി മോഡലായ ഥാർ റോക്സ് മഹീന്ദ്ര അവതരിപ്പിച്ചത്
1/5
 നാലുവർഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് ഇന്ത്യയിലെ വാഹനപ്രേമികൾക്ക് മുൻപിലേക്ക് മഹീന്ദ്ര ഥാറിന്റെ 5 ഡോർ മോഡലായ ഥാർ റോക്സ് അവതരിച്ചത്. ആഗസ്റ്റ് 15ന് ആയിരുന്നു ലൈഫ് സ്റ്റൈൽ എസ്.യു.വി മോഡലായ ഥാർ റോക്സ് മഹീന്ദ്ര പുറത്തിറക്കിയത്. കഴിഞ്ഞ ദിവസമായിരുന്നു ഥാർ റോക്സിന്റെ ആദ്യത്തെയൂണിറ്റ് ഉടമയ്ക്ക് കൈമാറിയത്. പതിവു പോലെ ഓൺലൈൻ ലേലത്തിലൂടെയാണ് വിൽപ്പന നടന്നത്.
നാലുവർഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് ഇന്ത്യയിലെ വാഹനപ്രേമികൾക്ക് മുൻപിലേക്ക് മഹീന്ദ്ര ഥാറിന്റെ 5 ഡോർ മോഡലായ ഥാർ റോക്സ് അവതരിച്ചത്. ആഗസ്റ്റ് 15ന് ആയിരുന്നു ലൈഫ് സ്റ്റൈൽ എസ്.യു.വി മോഡലായ ഥാർ റോക്സ് മഹീന്ദ്ര പുറത്തിറക്കിയത്. കഴിഞ്ഞ ദിവസമായിരുന്നു ഥാർ റോക്സിന്റെ ആദ്യത്തെയൂണിറ്റ് ഉടമയ്ക്ക് കൈമാറിയത്. പതിവു പോലെ ഓൺലൈൻ ലേലത്തിലൂടെയാണ് വിൽപ്പന നടന്നത്.
advertisement
2/5
 പരമാവധി 22 ലക്ഷം രൂപ എക്സ് ഷോറൂം വിലയുള്ള ഥാർ റോക്സ് 1.31 കോടി രൂപയ്ക്കാണ് ഉടമ സ്വന്തമാക്കിയത്. മിൻഡ കോർപ്പറേഷൻ ഉടമായായ ആകാശ് മിൻഡയാണ് രാജ്യത്തെ ഥാർ റോക്സിന്റെ ആദ്യ യൂണിറ്റ് സ്വപ്ന വില കൊടുത്ത് സ്വന്തമാക്കിയത്. സെപ്തംബർ 15, 16 തീയതികളിലാണ് ആദ്യ ഥാർ റോക്സ് സ്വന്തമാക്കാനുള്ള ലേലം നടന്നത്.10,980 പേരായിരുന്നു ഓൺലൈൻ ലേലത്തിന് രജിസ്റ്റർ ചെയ്തത്. എന്നാൽ അവസാന ഘട്ടത്തിൽ 20 പേർ മാത്രമായിരുന്നു ഉണ്ടായിരുന്നത്.
പരമാവധി 22 ലക്ഷം രൂപ എക്സ് ഷോറൂം വിലയുള്ള ഥാർ റോക്സ് 1.31 കോടി രൂപയ്ക്കാണ് ഉടമ സ്വന്തമാക്കിയത്. മിൻഡ കോർപ്പറേഷൻ ഉടമായായ ആകാശ് മിൻഡയാണ് രാജ്യത്തെ ഥാർ റോക്സിന്റെ ആദ്യ യൂണിറ്റ് സ്വപ്ന വില കൊടുത്ത് സ്വന്തമാക്കിയത്. സെപ്തംബർ 15, 16 തീയതികളിലാണ് ആദ്യ ഥാർ റോക്സ് സ്വന്തമാക്കാനുള്ള ലേലം നടന്നത്.10,980 പേരായിരുന്നു ഓൺലൈൻ ലേലത്തിന് രജിസ്റ്റർ ചെയ്തത്. എന്നാൽ അവസാന ഘട്ടത്തിൽ 20 പേർ മാത്രമായിരുന്നു ഉണ്ടായിരുന്നത്.
advertisement
3/5
 ഥാർ റോക്സിനിറെ ഏറ്റവും ഉയർന്ന വേരിയന്റായിരുന്നു ലേലത്തിന് എത്തിയത്.25 ലക്ഷം രൂപയായിരുന്നു അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്നത്. ലേലം തുടങ്ങി ആദ്യ 24 മണിക്കൂറിൽ തന്നെ തുക ഒരു കോടിയിലേക്കെത്തി. ലേലത്തിൽ ലഭിച്ച തുക ജീവകാരുണ്യപ്രവർത്തനങ്ങൾക്കാണ് മഹീന്ദ്ര ഉപയോഗിക്കുന്നത്. ലേലത്തിൽ ലഭിച്ച തുകയ്ക്ക തുല്യമായ തുക മഹീന്ദ്രയുംഇടും.
ഥാർ റോക്സിനിറെ ഏറ്റവും ഉയർന്ന വേരിയന്റായിരുന്നു ലേലത്തിന് എത്തിയത്.25 ലക്ഷം രൂപയായിരുന്നു അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്നത്. ലേലം തുടങ്ങി ആദ്യ 24 മണിക്കൂറിൽ തന്നെ തുക ഒരു കോടിയിലേക്കെത്തി. ലേലത്തിൽ ലഭിച്ച തുക ജീവകാരുണ്യപ്രവർത്തനങ്ങൾക്കാണ് മഹീന്ദ്ര ഉപയോഗിക്കുന്നത്. ലേലത്തിൽ ലഭിച്ച തുകയ്ക്ക തുല്യമായ തുക മഹീന്ദ്രയുംഇടും.
advertisement
4/5
 നെബുല ബ്ളു നിറത്തിലുള്ള ഥാർ റോക്സാണ് ലേലത്തിൽ വിജയിച്ച ആകാശ് മിൻഡയ്ക്ക് നൽകിയത്. സാധാരണയായ ഡിസൈൻ ഫോർമാറ്റിന് പുറമെ വിഐഎൻ 001 എന്ന ബാഡ്ജിംഗും മഹീന്ദ്ര ഗ്രൂപ്പ് മേധാവി ആനന്ദ് മഹീന്ദ്രയുടെ ഒപ്പും വാഹനത്തിൽ പതിപ്പിക്കും. 2020 പുറത്തിറങ്ങിയ ഥാറിന്റെ 3 ഡോറുള്ള മോഡൽ 1.11 കോടി രൂപയ്ക്ക് ഇത്തരത്തിൽ ആനന്ദ് സ്വന്തമാക്കിയിരുന്നു.
നെബുല ബ്ളു നിറത്തിലുള്ള ഥാർ റോക്സാണ് ലേലത്തിൽ വിജയിച്ച ആകാശ് മിൻഡയ്ക്ക് നൽകിയത്. സാധാരണയായ ഡിസൈൻ ഫോർമാറ്റിന് പുറമെ വിഐഎൻ 001 എന്ന ബാഡ്ജിംഗും മഹീന്ദ്ര ഗ്രൂപ്പ് മേധാവി ആനന്ദ് മഹീന്ദ്രയുടെ ഒപ്പും വാഹനത്തിൽ പതിപ്പിക്കും. 2020 പുറത്തിറങ്ങിയ ഥാറിന്റെ 3 ഡോറുള്ള മോഡൽ 1.11 കോടി രൂപയ്ക്ക് ഇത്തരത്തിൽ ആനന്ദ് സ്വന്തമാക്കിയിരുന്നു.
advertisement
5/5
 ടൂവീൽ ഡ്രൈവ്, ഫോർവീൽ ഡ്രൈവ് എന്നീ രണ്ട് ഡ്രൈവിംഗ് മോഡലുകളാണ് ഥാർ റോക്സിനുള്ളത്. 4x2 മോഡലുകൾക്ക് 12.99 ലക്ഷം രൂപ മുതൽ 20.49 ലക്ഷം രൂപവരെയാണ് വില. 4x4 മോഡലുകളുടെ മാനുവൽ പതിപ്പുകൾക്ക് 18.79 ലക്ഷം മുതൽ 20.99 ലക്ഷം രൂപവരെയും ഓട്ടോമാറ്റിക് മോഡലുകൾക്ക് 20.99 ലക്ഷം രൂപമുതൽ 22.49 ലക്ഷം രൂപവരെയുമാണ് വില
ടൂവീൽ ഡ്രൈവ്, ഫോർവീൽ ഡ്രൈവ് എന്നീ രണ്ട് ഡ്രൈവിംഗ് മോഡലുകളാണ് ഥാർ റോക്സിനുള്ളത്. 4x2 മോഡലുകൾക്ക് 12.99 ലക്ഷം രൂപ മുതൽ 20.49 ലക്ഷം രൂപവരെയാണ് വില. 4x4 മോഡലുകളുടെ മാനുവൽ പതിപ്പുകൾക്ക് 18.79 ലക്ഷം മുതൽ 20.99 ലക്ഷം രൂപവരെയും ഓട്ടോമാറ്റിക് മോഡലുകൾക്ക് 20.99 ലക്ഷം രൂപമുതൽ 22.49 ലക്ഷം രൂപവരെയുമാണ് വില
advertisement
'മകനേ തിരിച്ചുവരല്ലേ! ഇരുണ്ടകാലം'; UDF ഭരണകാലത്തെ 'കുറ്റങ്ങൾ' എണ്ണിപറഞ്ഞ് വെബ്സൈറ്റുമായി CPM
'മകനേ തിരിച്ചുവരല്ലേ! ഇരുണ്ടകാലം'; UDF ഭരണകാലത്തെ 'കുറ്റങ്ങൾ' എണ്ണിപറഞ്ഞ് വെബ്സൈറ്റുമായി CPM
  • കേരള തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫ് അഴിമതികൾ ചൂണ്ടിക്കാട്ടി സിപിഎം വെബ്സൈറ്റ് ആരംഭിച്ചു

  • ഇരുണ്ടകാലം ഡോട്ട് കോം വെബ്സൈറ്റിൽ യുഡിഎഫ് മന്ത്രിമാരുടെ അഴിമതി ആരോപണങ്ങളുടെ വീഡിയോകൾ ഉൾപ്പെടുത്തി.

  • യുഡിഎഫ് ഭരണം തിരിച്ചുവരരുതെന്ന് ഓർമ്മിപ്പിക്കാൻ സോഷ്യൽ മീഡിയ ക്യാമ്പയിനും വെബ്സൈറ്റും ഉപയോഗിച്ച് സിപിഎം.

View All
advertisement