advertisement

പേരാമ്പ്രയിൽ ആടുകളെ കൊന്നത് പുള്ളിപ്പുലിയെന്ന് സംശയം; കാൽപ്പാടുകൾ കണ്ടെത്തി

Last Updated:
മൂന്നെണ്ണത്തിനെ കഴുത്തിന് കടിച്ചു കൊന്നു. മറ്റൊരാടിന് ഗുരുതര പരിക്കുകളുണ്ട്. റിപ്പോർട്ട്/ചിത്രങ്ങൾ: അശ്വിൻ ബിഎസ്
1/5
 കോഴിക്കോട്: പേരാമ്പ്ര ചെമ്പനോടയിൽ ആടുകളെ കടിച്ചു കൊന്നത് പുലിയെന്ന് സൂചന. ചെമ്പനോട മൂന്നാം വാർഡിലെ തേരകത്തിങ്കൽ ചാക്കോയുടെ വീട്ടിൽ കൂട്ടിലടച്ച ആടുകളെയാണ് കഴിഞ്ഞ ദിവസം കടിച്ചു കൊന്ന നിലയിൽ കണ്ടത്.
കോഴിക്കോട്: പേരാമ്പ്ര ചെമ്പനോടയിൽ ആടുകളെ കടിച്ചു കൊന്നത് പുലിയെന്ന് സൂചന. ചെമ്പനോട മൂന്നാം വാർഡിലെ തേരകത്തിങ്കൽ ചാക്കോയുടെ വീട്ടിൽ കൂട്ടിലടച്ച ആടുകളെയാണ് കഴിഞ്ഞ ദിവസം കടിച്ചു കൊന്ന നിലയിൽ കണ്ടത്.
advertisement
2/5
 സ്ഥലം സന്ദർശിച്ച വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം ആടിനെ കൊന്നത് പുള്ളിപ്പുലിയാണെന്നാണ്. കൂട്ടിന് സമീപത്ത് പുലിയുടേതെന്ന് സംശയിക്കുന്ന കാല്പാടുകൾ കണ്ടെത്തി.
സ്ഥലം സന്ദർശിച്ച വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം ആടിനെ കൊന്നത് പുള്ളിപ്പുലിയാണെന്നാണ്. കൂട്ടിന് സമീപത്ത് പുലിയുടേതെന്ന് സംശയിക്കുന്ന കാല്പാടുകൾ കണ്ടെത്തി.
advertisement
3/5
 ചാക്കോയുടെ വീടിന് പിൻവശത്തെ കൂട്ടിലാണ് എട്ട് ആടുകളെ കെട്ടിയിരുന്നത്. ഇതിൽ മൂന്നെണ്ണത്തിനെ കഴുത്തിന് കടിച്ചു കൊന്നു. മറ്റൊരാടിന് ഗുരുതര പരിക്കുകളുണ്ട്. കെട്ടിയിട്ടതിനാലാണ് ആടുകളെ കൊണ്ടുപോവാൻ കഴിയാതിരുന്നതെന്ന് വീട്ടുകാർ പറഞ്ഞു.
ചാക്കോയുടെ വീടിന് പിൻവശത്തെ കൂട്ടിലാണ് എട്ട് ആടുകളെ കെട്ടിയിരുന്നത്. ഇതിൽ മൂന്നെണ്ണത്തിനെ കഴുത്തിന് കടിച്ചു കൊന്നു. മറ്റൊരാടിന് ഗുരുതര പരിക്കുകളുണ്ട്. കെട്ടിയിട്ടതിനാലാണ് ആടുകളെ കൊണ്ടുപോവാൻ കഴിയാതിരുന്നതെന്ന് വീട്ടുകാർ പറഞ്ഞു.
advertisement
4/5
 ബഹളം കേട്ട് വീട്ടുകാർ പുറത്തിറങ്ങുമ്പോഴേക്കും മൃഗം ഓടി മറഞ്ഞിരുന്നു. അടുത്ത ദിവസം വനം വകുപ്പ് അധികൃതർ കൂടുതൽ പരിശോധന നടത്തും. ആവശ്യമെങ്കിൽ ക്യാമറകൾ സ്ഥാപിക്കുമെന്നും അധികൃതർ പറഞ്ഞു.
ബഹളം കേട്ട് വീട്ടുകാർ പുറത്തിറങ്ങുമ്പോഴേക്കും മൃഗം ഓടി മറഞ്ഞിരുന്നു. അടുത്ത ദിവസം വനം വകുപ്പ് അധികൃതർ കൂടുതൽ പരിശോധന നടത്തും. ആവശ്യമെങ്കിൽ ക്യാമറകൾ സ്ഥാപിക്കുമെന്നും അധികൃതർ പറഞ്ഞു.
advertisement
5/5
 വനമേഖലയോട് ചേർന്നു കിടക്കുന്ന പ്രദേശത്ത് വന്യജീവിയുടെ സാന്നിധ്യം ആളുകൾക്കിടയിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. കൂട് സ്ഥാപിച്ചു വന്യജീവിയെ പിടികൂടണമെന്ന് സംയുക്ത കർഷക സമിതി ആവശ്യപ്പെട്ടു.
വനമേഖലയോട് ചേർന്നു കിടക്കുന്ന പ്രദേശത്ത് വന്യജീവിയുടെ സാന്നിധ്യം ആളുകൾക്കിടയിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. കൂട് സ്ഥാപിച്ചു വന്യജീവിയെ പിടികൂടണമെന്ന് സംയുക്ത കർഷക സമിതി ആവശ്യപ്പെട്ടു.
advertisement
'കൊറിയൻ ജീവിതമായിരുന്നു ഞങ്ങളുടെയെല്ലാം';മരണത്തിനു മുമ്പുള്ള മാനസിക വിഷമവും ഒറ്റപ്പെടലും വെളിപ്പെടുത്തി സഹോദരിമാരുടെ ഡയറി
'കൊറിയൻ ജീവിതമായിരുന്നു ഞങ്ങളുടെയെല്ലാം';മരണത്തിനു മുമ്പുള്ള മാനസിക വിഷമം വെളിപ്പെടുത്തി സഹോദരിമാരുടെ ഡയറി
  • ഗാസിയാബാദിൽ 16, 14, 12 വയസ്സുള്ള മൂന്ന് സഹോദരിമാർ ഫ്ലാറ്റിൽ നിന്ന് ചാടി ജീവനൊടുക്കി

  • കൊറിയൻ സംസ്കാരത്തോടും കെ-പോപ്പിനോടും കടുത്ത ആരാധനയും മാനസിക വിഷമവും ഡയറിയിൽ വെളിപ്പെടുത്തി

  • മാതാപിതാക്കളുടെ നിയന്ത്രണവും വിവാഹത്തെക്കുറിച്ചുള്ള ഭയവും കുട്ടികളുടെ ഒറ്റപ്പെടലും മരണത്തിൽ പങ്കുവച്ചു

View All
advertisement