ഹംസ ബിൻ ലാദൻ കൊല്ലപ്പെട്ടു: യുഎസ് സൈനിക ഓപ്പറേഷൻ വാർത്ത സ്ഥിരീകരിച്ച് ട്രംപ്

Last Updated:
ജിഹാദിന്‍റെ കിരീടാവകാശി എന്ന് വരെ വിശേഷിപ്പിക്കപ്പെട്ട ഹംസയുടെ തലയ്ക്ക് പത്ത് ലക്ഷം ഡോളറാണ് യുഎസ് വിലയിട്ടിരുന്നത്.
1/7
 അൽ ഖായ്ദ തലവനും ഒസാമ ബിൻ‌ ലാദന്റെ മകനുമായ ഹംസ ബിൻ ലാദൻ അമേരിക്ക നടത്തിയ സൈനിക ഓപ്പറേഷനിൽ കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്
അൽ ഖായ്ദ തലവനും ഒസാമ ബിൻ‌ ലാദന്റെ മകനുമായ ഹംസ ബിൻ ലാദൻ അമേരിക്ക നടത്തിയ സൈനിക ഓപ്പറേഷനിൽ കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്
advertisement
2/7
 പാക്ക്– അഫ്ഗാൻ മേഖലയിൽ നടത്തിയ ഭീകരവിരുദ്ധ പോരാട്ടത്തിനിടെയാണ് ഹംസ കൊല്ലപ്പെട്ടതെന്നാണ് വൈറ്റ് ഹൗസ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നത്. ഹംസയുടെ മരണം സംബന്ധിച്ച് ഇക്കഴിഞ്ഞ ആഗസ്റ്റിൽ തന്നെ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നുവെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഇപ്പോഴാണെത്തുന്നത്.
പാക്ക്– അഫ്ഗാൻ മേഖലയിൽ നടത്തിയ ഭീകരവിരുദ്ധ പോരാട്ടത്തിനിടെയാണ് ഹംസ കൊല്ലപ്പെട്ടതെന്നാണ് വൈറ്റ് ഹൗസ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നത്. ഹംസയുടെ മരണം സംബന്ധിച്ച് ഇക്കഴിഞ്ഞ ആഗസ്റ്റിൽ തന്നെ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നുവെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഇപ്പോഴാണെത്തുന്നത്.
advertisement
3/7
 വിവിധ ഭീകരസംഘടനകളെ ഏകോപിപ്പിക്കുന്നതിൽ പ്രധാനിയാണ് ഹംസ. അയാളുടെ മരണത്തിലൂടെ അൽ ഖായിദയുടെ ഭീകരപ്രവർത്തനങ്ങൾ ദുർബലപ്പെടുമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്.
വിവിധ ഭീകരസംഘടനകളെ ഏകോപിപ്പിക്കുന്നതിൽ പ്രധാനിയാണ് ഹംസ. അയാളുടെ മരണത്തിലൂടെ അൽ ഖായിദയുടെ ഭീകരപ്രവർത്തനങ്ങൾ ദുർബലപ്പെടുമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്.
advertisement
4/7
 ബിൻ ലാദന്റെ മൂന്നാമത്തെ ഭാര്യയിലെ മകനാണ് ഹംസ. ഇരുപത് മക്കളിൽ പതിനഞ്ചാമത്തെയാളും. ജിഹാദിന്‍റെ കിരീടാവകാശി എന്ന് വരെ വിശേഷിപ്പിക്കപ്പെട്ട ഹംസയുടെ തലയ്ക്ക് പത്ത് ലക്ഷം ഡോളറാണ് യുഎസ് വിലയിട്ടിരുന്നത്.
ബിൻ ലാദന്റെ മൂന്നാമത്തെ ഭാര്യയിലെ മകനാണ് ഹംസ. ഇരുപത് മക്കളിൽ പതിനഞ്ചാമത്തെയാളും. ജിഹാദിന്‍റെ കിരീടാവകാശി എന്ന് വരെ വിശേഷിപ്പിക്കപ്പെട്ട ഹംസയുടെ തലയ്ക്ക് പത്ത് ലക്ഷം ഡോളറാണ് യുഎസ് വിലയിട്ടിരുന്നത്.
advertisement
5/7
 ഉസാമ ബിൻ ലാദനെ നേരത്തെ വധിച്ചെങ്കിലും ഹംസയുടെ നേതൃത്വത്തിൽ അൽ ഖായിദ വീണ്ടും കരുത്താർജ്ജിക്കുന്നതായി കണ്ടെത്തിയിരുന്നു. സംഘടനയുടെ നിലവിലെ നേതാവ് അയ്മന്‍ അൽ സവാഹിരിയുടെ സഹായത്തോടെയായിരുന്നു നേതൃസ്ഥാനത്തേക്കുള്ള ഹംസയുടെ വളർച്ച
ഉസാമ ബിൻ ലാദനെ നേരത്തെ വധിച്ചെങ്കിലും ഹംസയുടെ നേതൃത്വത്തിൽ അൽ ഖായിദ വീണ്ടും കരുത്താർജ്ജിക്കുന്നതായി കണ്ടെത്തിയിരുന്നു. സംഘടനയുടെ നിലവിലെ നേതാവ് അയ്മന്‍ അൽ സവാഹിരിയുടെ സഹായത്തോടെയായിരുന്നു നേതൃസ്ഥാനത്തേക്കുള്ള ഹംസയുടെ വളർച്ച
advertisement
6/7
 സിറിയയിലെ ഭീകരസംഘടനകളോട് ഒരുമിച്ചുനിന്ന് പോരാടാൻ ആഹ്വാനം ചെയ്യുന്ന ഹംസയുടെ വിഡിയോ 2015 ൽ പുറത്തിറങ്ങിയിരുന്നു. ഈ പോരാട്ടം പലസ്തീന്റെ മോചനത്തിനു വഴിയൊരുക്കുമെന്നായിരുന്നു സന്ദേശം. 2016ൽ മറ്റൊരു വിഡിയോയിൽ സൗദി ഭരണകൂടത്തെ പുറത്താക്കാനും ആഹ്വാനമുണ്ടായി
സിറിയയിലെ ഭീകരസംഘടനകളോട് ഒരുമിച്ചുനിന്ന് പോരാടാൻ ആഹ്വാനം ചെയ്യുന്ന ഹംസയുടെ വിഡിയോ 2015 ൽ പുറത്തിറങ്ങിയിരുന്നു. ഈ പോരാട്ടം പലസ്തീന്റെ മോചനത്തിനു വഴിയൊരുക്കുമെന്നായിരുന്നു സന്ദേശം. 2016ൽ മറ്റൊരു വിഡിയോയിൽ സൗദി ഭരണകൂടത്തെ പുറത്താക്കാനും ആഹ്വാനമുണ്ടായി
advertisement
7/7
 യുഎസ് കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ ഹംസ കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരണം വന്നെങ്കിലും ഇതിന്റെ വിശദാംശങ്ങൾ ഇതുവരെ പുറത്ത് വിട്ടിട്ടില്ല
യുഎസ് കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ ഹംസ കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരണം വന്നെങ്കിലും ഇതിന്റെ വിശദാംശങ്ങൾ ഇതുവരെ പുറത്ത് വിട്ടിട്ടില്ല
advertisement
'സമൂഹമാധ്യമത്തിലൂടെ അധിക്ഷേപം ദീപക്കിനെ മാനസികമായി തളർത്തി'; നിയമനടപടിക്കൊരുങ്ങി കുടുംബം
'സമൂഹമാധ്യമത്തിലൂടെ അധിക്ഷേപം ദീപക്കിനെ മാനസികമായി തളർത്തി'; നിയമനടപടിക്കൊരുങ്ങി കുടുംബം
  • യുവതിയുടെ 18 സെക്കൻഡ് വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചതിന് ശേഷം ദീപക് ആത്മഹത്യ ചെയ്തു

  • ദീപക്കിന് നീതി കിട്ടാനായി കുടുംബവും സുഹൃത്തുക്കളും നിയമനടപടികൾക്ക് ഒരുങ്ങുന്നുവെന്ന് അറിയിച്ചു

  • സോഷ്യൽമീഡിയയിലൂടെ അധിക്ഷേപം ദീപക്കിനെ മാനസികമായി തളർത്തിയെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു

View All
advertisement