Asia Cup 2023: പാകിസ്ഥാനെ 228 റണ്‍സിന് തകർത്ത് ഇന്ത്യൻ വിജയം; കുല്‍ദീപിന് 5 വിക്കറ്റ്

Last Updated:
India vs Pakistan: പാകിസ്ഥാനെതിരെ ഇന്ത്യയുടെ ഏറ്റവും വലിയ വിജയ മാർജിനാണിത് (Images courtesy: AP/AFP)
1/10
India defeated Pakistan by 228 runs to register their largest ever win by runs margin over their arch-rivals and go top of the Asia Cup 2022 Super 4 points table on Monday, September 11.
കൊളംബോ: ഏഷ്യാകപ്പ് ക്രിക്കറ്റ് സൂപ്പർ ഫോറിൽ പാക്കിസ്ഥാനെ തകർത്ത് ഇന്ത്യൻ വിജയം. 228 റൺസിനാണ് ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയർത്തിയ 357 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാൻ 32 ഓവറിൽ 128 റൺസിന് പുറത്തായി. പാകിസ്ഥാനെതിരെ ഇന്ത്യയുടെ വലിയ വിജയ മാർജിനാണിത്.
advertisement
2/10
Earlier, Rohit Sharma and Shubman Gill smashed fifties, stitching together a 121-run stand as India were invited to bat first by Babar Azam.
ഇന്ത്യയ്ക്കായി 8 ഓവറിൽ 25 റൺസ് മാത്രം വഴങ്ങി കുൽദീപ് യാദവ് 5 വിക്കറ്റ് വീഴ്ത്തി. 50 പന്തിൽ 27 റൺസെടുത്ത ഓപ്പണർ ഫഖർ സമാനാണ് പാക്കിസ്ഥാന്റെ ടോപ് സ്കോറർ. കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാൻ തുടക്കം മുതൽ പ്രതിരോധത്തിലായിരുന്നു. തുടക്കത്തിൽ അധികം വിക്കറ്റുകൾ വീണില്ലെങ്കിലും റൺ നേടാൻ പാക്ക് ബാറ്റർമാർ കഷ്ടപ്പെട്ടു.
advertisement
3/10
Virat Kohli and KL Rahul began the rebuild as rain halted proceedings on Sunday at the Premadasa Stadium and the match was pushed to Monday.
ഇമാം ഉൾ ഹഖിനെ ശുഭ്മൻ ഗില്ലിന്റെ കൈകളിലെത്തിച്ച് ജസ്പ്രീത് ബുമ്രയാണ് ഇന്ത്യയുടെ വിക്കറ്റ് വേട്ടയ്ക്കു തുടക്കമിട്ടത്. ബാബർ അസം (24 പന്തിൽ 10), മുഹമ്മദ് റിസ്‍വാൻ (അഞ്ച് പന്തിൽ രണ്ട്) എന്നിവർ വലിയ സ്കോർ കണ്ടെത്താനാകാതെ പോയതും പാക്കിസ്ഥാനു തിരിച്ചടിയായി.
advertisement
4/10
Virat Kohli and KL Rahul resumed action on 147/2 after the day's play began two hours late due to rain but the fans got their money's worth as the pair stitched together a 223-run stand to power India to a total of 356/2.
കുൽദീപ് യാദവ് താളം കണ്ടെത്തിയതോടെ പാക്ക് മധ്യനിര ബാറ്റർമാർ കുഴങ്ങി. ആഗ സൽമാന്‍ (32 പന്തിൽ 23), ഇഫ്തിക്കർ അഹമ്മദ് (35 പന്തിൽ 23), ശതാബ് ഖാൻ (10 പന്തിൽ ആറ്), ഫഹീം അഷറഫ് (നാല്), ഫഖർ സമാൻ (50 പന്തിൽ 27) എന്നിവരാണ് കുൽദീപിന്റെ പന്തുകൾ പിടികിട്ടാതെ പുറത്തായത്. പരിക്ക് കാരണം നസീം ഷാ, ഹാരിസ് റൗഫ് എന്നിവർ ബാറ്റിങ്ങിന് ഇറങ്ങിയില്ല.
advertisement
5/10
Virat Kohli won the Player of the Match award for his unbeaten 122-run inning in 94 balls including 9 boundaries and three sixes.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 50 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 356 റൺസാണ് അടിച്ചുകൂട്ടിയത്. ഞായറാഴ്ച ക്യാപ്റ്റൻ രോഹിത് ശർമയും ശുഭ്മാൻ ഗില്ലും അർധ സെഞ്ചറി പ്രകടനങ്ങളുമായി ഓപ്പണിങ് വിക്കറ്റിൽ സെഞ്ചറി കൂട്ടുകെട്ടുയർത്തിയപ്പോൾ, രണ്ടാം ദിവസത്തെ വെടിക്കെട്ട് കോഹ്ലിയും കെ എൽ രാഹുലും ചേർന്നായിരുന്നു.
advertisement
6/10
It was a day full of records for Kohli who scored his 47th ODI ton, became the fastest to cross the 13,000 ODI runs mark and he also went past the 1000-runs mark in international cricket in the year 2023.
 കോഹ്ലിയും രാഹുലും പാകിസ്ഥാനെതിരെ സെഞ്ചുറി തികച്ചു പുറത്താകാതെ നിന്നു. 94 പന്തുകൾ നേരിട്ട വിരാട് കോഹ്ലി 122 റൺസാണെടുത്തത്. 9 ഫോറും 3 സിക്സും താരം പറത്തി. ഏകദിന ക്രിക്കറ്റിൽ 13,000 റൺസെന്ന നേട്ടത്തിലും കോഹ്ലിയെത്തി.106 പന്തുകളിൽനിന്ന് രാഹുൽ നേടിയത് 111 റൺസ്.
advertisement
7/10
KL Rahul last played an ODI for India on March 22, he may not have played the game if Shreyas Iyer was fit, the latter got back spasms and Rahul was included in India's playing XI and the Karataka batter smashed his 6th ODI ton on his comeback.
 ഐപിഎല്ലിനിടെ പരിക്കേറ്റ് മാസങ്ങളോളം പുറത്തിരുന്ന രാഹുല്‍ തിരിച്ചുവരവിലെ ആദ്യ മത്സരത്തിൽ തന്നെ സെഞ്ചുറി തികച്ച് ഫോം തെളിയിച്ചു. താരത്തിന് ഏഷ്യാ കപ്പ് ടീമിലേക്കും ലോകകപ്പ് ടീമിലേക്കും നേരിട്ടു പ്രവേശനം നൽകിയതിന് ബിസിസിഐയ്ക്കെതിരെ ഉയരുന്ന വിമർശനങ്ങളും ഇതോടെ അവസാനിക്കും.
advertisement
8/10
 ഏഷ്യാ കപ്പിലെ ഇന്ത്യയുടെ ആദ്യ 2 മത്സരങ്ങളിലും രാഹുൽ കളിച്ചിരുന്നില്ല. ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ പരിശീലനത്തിനു ശേഷം ദിവസങ്ങൾക്കു മുൻപാണ് താരം ശ്രീലങ്കയിലെത്തി ടീമിനൊപ്പം ചേർന്നത്.
ഏഷ്യാ കപ്പിലെ ഇന്ത്യയുടെ ആദ്യ 2 മത്സരങ്ങളിലും രാഹുൽ കളിച്ചിരുന്നില്ല. ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ പരിശീലനത്തിനു ശേഷം ദിവസങ്ങൾക്കു മുൻപാണ് താരം ശ്രീലങ്കയിലെത്തി ടീമിനൊപ്പം ചേർന്നത്.
advertisement
9/10
An Indian bowler picked up a five-wicket haul against Pakistan only the fifth time, and the figures of 5/25 are the 8th all time best in India vs Pakistan games.
രോഹിത് 49 പന്തിൽ 56 റൺസും, ശുഭ്മാൻ ഗിൽ 52 പന്തിൽ 58 റണ്‍സും നേടി പുറത്തായി. ഷഹീൻ അഫ്രീദിയും ഷദാബ് ഖാനും പാകിസ്ഥാനുവേണ്ടി ഓരോ വിക്കറ്റുകൾ വീഴ്ത്തി. മഴയെ തുടർന്ന് ഒരു മണിക്കൂറിലേറെ വൈകിയാണ് റിസര്‍വ് ദിവസമായ തിങ്കളാഴ്ച കളി തുടങ്ങിയത്.
advertisement
10/10
Apart from Kuldeep's five-wicket haul, Jasprit Bumrah got the early wicket of Imam-ul-Haq, Hardik Pandya removed Babar Azam and Shardul Thakur got Mohammad Rizwan.
ഞായറാഴ്ച 24.1 ഓവറിൽ 2ന് 147 എന്ന നിലയിൽ ഇന്ത്യ നിൽക്കുമ്പോഴായിരുന്നു മഴ തുടങ്ങിയത്. തുടർന്ന് കളി റിസർവ് ദിവസത്തിലേക്കു മാറ്റിവയ്ക്കുകയായിരുന്നു. സൂപ്പർ ഫോറിലെ രണ്ടാം മത്സരത്തിൽ ശ്രീലങ്കയാണ് ഇന്ത്യയുടെ എതിരാളികൾ.
advertisement
Gold Price Today| ചരിത്രമെഴുതി സ്വർണവില; പവന് 90,000 കടന്നു; രാജ്യാന്തരവില 4000 ഡോളര്‍ പിന്നിട്ടു
ചരിത്രമെഴുതി സ്വർണവില; പവന് 90,000 കടന്നു; രാജ്യാന്തരവില 4000 ഡോളര്‍ പിന്നിട്ടു
  • സ്വർണവില ചരിത്രത്തിലാദ്യമായി പവന് 90,000 രൂപ കടന്നു, ഗ്രാമിന് 105 രൂപയും പവന് 840 രൂപയുമാണ് വർധിച്ചത്.

  • 2025 ഒക്ടോബർ 8ന് സ്വർണവില 4000 ഡോളർ മറികടന്ന് 4015 ഡോളറിലെത്തി.

  • സ്വർണത്തിന് 3% ജിഎസ്ടിയും, 5% പണിക്കൂലിയും, ഹോൾമാർക്ക് ചാർജും ചേർത്ത് ഒരു പവൻ വാങ്ങാൻ ഏകദേശം 1 ലക്ഷം രൂപ.

View All
advertisement