ലോകത്തിലെ തന്നെ മികച്ച ഓഫ് സ്പിന്നർമാരിൽ ഒരാളായ അശ്വിൻ, പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും കളിച്ചിരുന്നില്ല. പേസിനെ പിന്തുണയ്ക്കുന്ന പിച്ചിൽ നാല് പേസർമാരും ഒരു സ്പിന്നറെയും ഇന്ത്യ കളിപ്പിക്കാൻ തീരുമാനിച്ചപ്പോൾ അശ്വിനെ മറികടന്ന് രവീന്ദ്ര ജഡേജയാണ് ടീമിൽ സ്ഥാനം പിടിച്ചത്. ലീഡ്‌സിൽ സ്പിന്നർമാർ തിളങ്ങിയ ചരിത്രമുള്ളതിനാൽ അശ്വിൻ ചിലപ്പോൾ പ്ലെയിങ് ഇലവനിൽ സ്ഥാനം നേടിയേക്കും.