Lasith Malinga| ആ തീപാറും യോർക്കറുകൾ ഇനിയില്ല; ടി20യും മതിയാക്കി ശ്രീലങ്കൻ താരം ലസിത് മലിംഗ

Last Updated:
ശ്രീലങ്കൻ താരം ലസിത് മലിംഗ എക്കാലത്തെയും മികച്ച ഫാസ്റ്റ് ബൗളർമാരിൽ ഒരാളാണ്. ഗാലേയിൽ ജനിച്ച മലിംഗ തന്റെ കരിയറിൽ ഉടനീളം പന്തു കൊണ്ട് നിരവധി മാന്ത്രിക പ്രകടനങ്ങൾ കാഴ്ച്ച വച്ചിട്ടുണ്ട്. 2014ലെ ടി20 ലോകകപ്പിൽ ശ്രീലങ്ക കിരീടം ഉയർത്തുമ്പോൾ മലിംഗ ആയിരുന്നു ടീമിന്റെ ക്യാപ്റ്റൻ
1/9
 എക്കാലത്തെയും മികച്ച ശ്രീലങ്കൻ പേസർമാരിൽ ഒരാളാണ് ലസിത് മലിംഗ. ഇപ്പോൾ ടി 20 മത്സരങ്ങളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ് യോർക്കർ രാജാവ്. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും മലിംഗ വിരമിച്ചു. 2014ൽ ശ്രീലങ്കയുടെ ടി 20 ലോകകപ്പ് നേട്ടത്തിൽ മലിംഗ പ്രധാന പങ്കുവഹിച്ചിരുന്നു. 2019ൽ തന്നെ ഏകദിന ക്രിക്കറ്റിൽ നിന്നും താരം വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.
എക്കാലത്തെയും മികച്ച ശ്രീലങ്കൻ പേസർമാരിൽ ഒരാളാണ് ലസിത് മലിംഗ. ഇപ്പോൾ ടി 20 മത്സരങ്ങളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ് യോർക്കർ രാജാവ്. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും മലിംഗ വിരമിച്ചു. 2014ൽ ശ്രീലങ്കയുടെ ടി 20 ലോകകപ്പ് നേട്ടത്തിൽ മലിംഗ പ്രധാന പങ്കുവഹിച്ചിരുന്നു. 2019ൽ തന്നെ ഏകദിന ക്രിക്കറ്റിൽ നിന്നും താരം വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.
advertisement
2/9
 സമൂഹ മാധ്യമങ്ങളിലൂടെയാണ് മലിംഗ വിരമിക്കൽ പ്രഖ്യാപിച്ചത്. ഈ യാത്രത്തിൽ പിന്തുണയുമായെത്തിയ എല്ലാവർക്കും മലിംഗ നന്ദി പറഞ്ഞു. വരുംവർഷങ്ങളിൽ യുവതാരങ്ങൾക്ക് തന്റെ അനുഭവം പങ്കുവെക്കാൻ ഒപ്പമുണ്ടാകുമെന്ന് മലിംഗ പറഞ്ഞു. - അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
സമൂഹ മാധ്യമങ്ങളിലൂടെയാണ് മലിംഗ വിരമിക്കൽ പ്രഖ്യാപിച്ചത്. ഈ യാത്രത്തിൽ പിന്തുണയുമായെത്തിയ എല്ലാവർക്കും മലിംഗ നന്ദി പറഞ്ഞു. വരുംവർഷങ്ങളിൽ യുവതാരങ്ങൾക്ക് തന്റെ അനുഭവം പങ്കുവെക്കാൻ ഒപ്പമുണ്ടാകുമെന്ന് മലിംഗ പറഞ്ഞു. - അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
advertisement
3/9
 മുൻ ശ്രീലങ്കൻ ക്യാപ്റ്റൻ കൂടിയായ മലിംഗ ബൗളിംഗ് ആക്ഷന് പേരുകേട്ടതാണ്. മലിംഗയുടെ യോർക്കറിൽ വിക്കറ്റുകൾ തെറിക്കുന്നത് എത്രയോ തവണ നാം കണ്ടിരിക്കുന്നു. ലോകം അടക്കിവാണ സച്ചിൻ അടക്കമുള്ള ബാറ്റ്സ്മാൻമാരുടെ വിക്കറ്റുകൾ പോലും മലിംഗ പലതവണ സ്വന്തമാക്കി. 1983 ൽ ശ്രീലങ്കയിലെ ഗാലേയിലാണ് മലിംഗ ജനിച്ചത്. 2014 ൽ ടി 20 ലോകകപ്പ് കിരീടത്തിലേക്ക് ശ്രീലങ്കയെ നയിച്ചത് മലിംഗയാണ്. (ഫോട്ടോ-എ പി)
മുൻ ശ്രീലങ്കൻ ക്യാപ്റ്റൻ കൂടിയായ മലിംഗ ബൗളിംഗ് ആക്ഷന് പേരുകേട്ടതാണ്. മലിംഗയുടെ യോർക്കറിൽ വിക്കറ്റുകൾ തെറിക്കുന്നത് എത്രയോ തവണ നാം കണ്ടിരിക്കുന്നു. ലോകം അടക്കിവാണ സച്ചിൻ അടക്കമുള്ള ബാറ്റ്സ്മാൻമാരുടെ വിക്കറ്റുകൾ പോലും മലിംഗ പലതവണ സ്വന്തമാക്കി. 1983 ൽ ശ്രീലങ്കയിലെ ഗാലേയിലാണ് മലിംഗ ജനിച്ചത്. 2014 ൽ ടി 20 ലോകകപ്പ് കിരീടത്തിലേക്ക് ശ്രീലങ്കയെ നയിച്ചത് മലിംഗയാണ്. (ഫോട്ടോ-എ പി)
advertisement
4/9
 സാധാരണ ഒരു കുടുംബത്തിലാണ് മലിംഗ ജനിച്ചത്. ഗാലിയിൽ നിന്ന് 12 കിലോമീറ്റർ അകലെയുള്ള രത്ഗാമയിലാണ് അദ്ദേഹം ജനിച്ചത്. അച്ഛൻ ഒരു ബസ് മെക്കാനിക്കായിരുന്നു. ഗാലിലെ ഒരു ബസ് ഡിപ്പോയിലായിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത്. (ഫോട്ടോ-എ പി)
സാധാരണ ഒരു കുടുംബത്തിലാണ് മലിംഗ ജനിച്ചത്. ഗാലിയിൽ നിന്ന് 12 കിലോമീറ്റർ അകലെയുള്ള രത്ഗാമയിലാണ് അദ്ദേഹം ജനിച്ചത്. അച്ഛൻ ഒരു ബസ് മെക്കാനിക്കായിരുന്നു. ഗാലിലെ ഒരു ബസ് ഡിപ്പോയിലായിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത്. (ഫോട്ടോ-എ പി)
advertisement
5/9
 മലിംഗ കുട്ടിക്കാലത്ത് കടൽത്തീരങ്ങളിൽ ടെന്നീസ് ബോൾ ഉപയോഗിച്ച് ക്രിക്കറ്റ് കളിക്കാറുണ്ടായിരുന്നു, അദ്ദേഹത്തിന്റെ ബൗളിംഗ് ആക്ഷൻ തുടക്കം മുതൽ വിചിത്രമായിരുന്നു. അത് തന്റെ ശൈലിയായി മലിംഗ മാറ്റി. 2001 -ൽ നെറ്റ്സിൽ പരിശീലിക്കാൻ ബാറ്റ്സ്മാന്മാർക്ക് മലിംഗ പന്തെറിഞ്ഞു. ശ്രീലങ്കയിലെ മികച്ച താരങ്ങൾക്ക് മലിംഗയുടെ പന്തുകൾ കളിക്കാൻ കഴിഞ്ഞില്ല. ഈ കളിക്കാരിൽ അരവിന്ദ് ഡി സിൽവയും ഉൾപ്പെടുന്നു. (ഫയൽ ഫോട്ടോ)
മലിംഗ കുട്ടിക്കാലത്ത് കടൽത്തീരങ്ങളിൽ ടെന്നീസ് ബോൾ ഉപയോഗിച്ച് ക്രിക്കറ്റ് കളിക്കാറുണ്ടായിരുന്നു, അദ്ദേഹത്തിന്റെ ബൗളിംഗ് ആക്ഷൻ തുടക്കം മുതൽ വിചിത്രമായിരുന്നു. അത് തന്റെ ശൈലിയായി മലിംഗ മാറ്റി. 2001 -ൽ നെറ്റ്സിൽ പരിശീലിക്കാൻ ബാറ്റ്സ്മാന്മാർക്ക് മലിംഗ പന്തെറിഞ്ഞു. ശ്രീലങ്കയിലെ മികച്ച താരങ്ങൾക്ക് മലിംഗയുടെ പന്തുകൾ കളിക്കാൻ കഴിഞ്ഞില്ല. ഈ കളിക്കാരിൽ അരവിന്ദ് ഡി സിൽവയും ഉൾപ്പെടുന്നു. (ഫയൽ ഫോട്ടോ)
advertisement
6/9
 മലിംഗ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിരവധി റെക്കോർഡുകൾ സ്വന്തം പേരിലാക്കി. ആകെ 546 വിക്കറ്റുകൾ നേടി. 30 ടെസ്റ്റുകളിൽ നിന്ന് 101 വിക്കറ്റും 226 ഏകദിനങ്ങളിൽ 338 ഉം 84 ടി 20 മത്സരങ്ങളിൽ 107 വിക്കറ്റുകളും മലിംഗ നേടി. അന്താരാഷ്ട്ര ക്രിക്കറ്റിൽ 5 തവണ മലിംഗ ഹാട്രിക്ക് നേടിയിട്ടുണ്ട്, ഇത് ഒരു റെക്കോർഡാണ്. ഏകദിന ക്രിക്കറ്റിൽ മൂന്ന് തവണ ഹാട്രിക്ക് നേടിയ ലോക റെക്കോർഡ് അദ്ദേഹം സ്വന്തമാക്കി. ഇതിനുപുറമെ, ടി 20 അന്താരാഷ്ട്ര ക്രിക്കറ്റിൽ രണ്ടുതവണ അദ്ദേഹം ഹാട്രിക്ക് നേടിയിട്ടുണ്ട്. ഏകദിന, ടി 20 അന്താരാഷ്ട്ര ക്രിക്കറ്റിൽ നാല് പന്തിൽ തുടർച്ചയായി നാല് വിക്കറ്റ് വീഴ്ത്തിയ ഏക കളിക്കാരനും അദ്ദേഹമാണ്.
മലിംഗ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിരവധി റെക്കോർഡുകൾ സ്വന്തം പേരിലാക്കി. ആകെ 546 വിക്കറ്റുകൾ നേടി. 30 ടെസ്റ്റുകളിൽ നിന്ന് 101 വിക്കറ്റും 226 ഏകദിനങ്ങളിൽ 338 ഉം 84 ടി 20 മത്സരങ്ങളിൽ 107 വിക്കറ്റുകളും മലിംഗ നേടി. അന്താരാഷ്ട്ര ക്രിക്കറ്റിൽ 5 തവണ മലിംഗ ഹാട്രിക്ക് നേടിയിട്ടുണ്ട്, ഇത് ഒരു റെക്കോർഡാണ്. ഏകദിന ക്രിക്കറ്റിൽ മൂന്ന് തവണ ഹാട്രിക്ക് നേടിയ ലോക റെക്കോർഡ് അദ്ദേഹം സ്വന്തമാക്കി. ഇതിനുപുറമെ, ടി 20 അന്താരാഷ്ട്ര ക്രിക്കറ്റിൽ രണ്ടുതവണ അദ്ദേഹം ഹാട്രിക്ക് നേടിയിട്ടുണ്ട്. ഏകദിന, ടി 20 അന്താരാഷ്ട്ര ക്രിക്കറ്റിൽ നാല് പന്തിൽ തുടർച്ചയായി നാല് വിക്കറ്റ് വീഴ്ത്തിയ ഏക കളിക്കാരനും അദ്ദേഹമാണ്.
advertisement
7/9
 ഇന്ത്യൻ പ്രീമിയർ ലീഗിലെ മിക്ക മത്സരങ്ങളും മുംബൈ ഇന്ത്യൻസിനായി ലസിത് മലിംഗ കളിച്ചിട്ടുണ്ട്. 122 മത്സരങ്ങളിൽ നിന്ന് 170 വിക്കറ്റുകളും നേടിയിട്ടുണ്ട്. ഐപിഎൽ കരിയറിൽ ഒരു മത്സരത്തിൽ 6 തവണ മലിംഗ 4 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്, ഒരിക്കൽ 13 റൺസിന് 5 വിക്കറ്റ് വീഴ്ത്തി. (ഫയൽ ഫോട്ടോ)
ഇന്ത്യൻ പ്രീമിയർ ലീഗിലെ മിക്ക മത്സരങ്ങളും മുംബൈ ഇന്ത്യൻസിനായി ലസിത് മലിംഗ കളിച്ചിട്ടുണ്ട്. 122 മത്സരങ്ങളിൽ നിന്ന് 170 വിക്കറ്റുകളും നേടിയിട്ടുണ്ട്. ഐപിഎൽ കരിയറിൽ ഒരു മത്സരത്തിൽ 6 തവണ മലിംഗ 4 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്, ഒരിക്കൽ 13 റൺസിന് 5 വിക്കറ്റ് വീഴ്ത്തി. (ഫയൽ ഫോട്ടോ)
advertisement
8/9
 സച്ചിൻ ടെൻഡുൽക്കറെപ്പോലെയുള്ള ഒരു ബാറ്റ്സ്മാനെ ലസിത് മലിംഗ വളരെയധികം ബുദ്ധിമുട്ടിച്ചു. സച്ചിനെ കൂടാതെ വീരേന്ദർ സേവാഗ്, ഷെയ്ൻ വാട്സൺ തുടങ്ങിയ ബാറ്റ്സ്മാൻമാരെ 6 തവണ പുറത്താക്കിയിട്ടുണ്ട്. (ഫയൽ ഫോട്ടോ)
സച്ചിൻ ടെൻഡുൽക്കറെപ്പോലെയുള്ള ഒരു ബാറ്റ്സ്മാനെ ലസിത് മലിംഗ വളരെയധികം ബുദ്ധിമുട്ടിച്ചു. സച്ചിനെ കൂടാതെ വീരേന്ദർ സേവാഗ്, ഷെയ്ൻ വാട്സൺ തുടങ്ങിയ ബാറ്റ്സ്മാൻമാരെ 6 തവണ പുറത്താക്കിയിട്ടുണ്ട്. (ഫയൽ ഫോട്ടോ)
advertisement
9/9
 ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയവരിൽ മലിംഗ 9ാം സ്ഥാനത്താണ് (338 ). ശ്രീലങ്കൻ ടീമിൽ മുത്തയ്യ മുരളീധരൻ (534), ചമിന്ദ വാസ് (400) എന്നിവർക്ക് പിന്നിലാണ് ലസിത് മലിംഗ. (ഫയൽ ഫോട്ടോ)
ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയവരിൽ മലിംഗ 9ാം സ്ഥാനത്താണ് (338 ). ശ്രീലങ്കൻ ടീമിൽ മുത്തയ്യ മുരളീധരൻ (534), ചമിന്ദ വാസ് (400) എന്നിവർക്ക് പിന്നിലാണ് ലസിത് മലിംഗ. (ഫയൽ ഫോട്ടോ)
advertisement
ട്രംപ് കുടിയേറ്റ നയം കര്‍ശനമാക്കിയതോടെ യുഎസിലേക്കുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥി വിസകളില്‍ 44% കുറവ്
ട്രംപ് കുടിയേറ്റ നയം കര്‍ശനമാക്കിയതോടെ യുഎസിലേക്കുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥി വിസകളില്‍ 44% കുറവ്
  • ട്രംപിന്റെ കുടിയേറ്റ നയങ്ങള്‍ കര്‍ശനമാക്കിയതോടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വിസ 44% കുറച്ചു.

  • 2024 ഓഗസ്റ്റിനെ അപേക്ഷിച്ച് 19.1% കുറവാണ് യുഎസ് വിദ്യാര്‍ത്ഥി വിസകളുടെ എണ്ണത്തില്‍ ഉണ്ടായത്.

  • ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ കൂടുതലായി ഉപയോഗിക്കുന്ന എച്ച്-1ബി വിസ ഫീസും യുഎസ് അടുത്തിടെ ഉയര്‍ത്തി.

View All
advertisement