'രാ' രാഹുൽ ദ്രാവിഡിന്റെ; 'ചിൻ' സച്ചിന്റെ; ഇംഗ്ലണ്ടിനെ വിറപ്പിച്ച ന്യൂസിലന്റ് താരത്തിന്റെ പേര് ഇങ്ങനെ

Last Updated:
രാഹുൽ ദ്രാവിഡിന്റെയും സച്ചിന്റെയും പേര് ചേർന്നപ്പോൾ രചിനായി
1/6
 ഇംഗ്ലണ്ടിനെ വിറപ്പിച്ച രചിൻ രവീന്ദ്രയുടെ വിശദാംശങ്ങൾ തേടുകയാണ് ഇപ്പോൾ ക്രിക്കറ്റ് ലോകം. കഴിഞ്ഞ ലോക കപ്പിന്റെ ഫൈനലിൽ ഇംഗ്ലണ്ടിനോട് ന്യുസീലൻഡ് തോൽക്കുന്നത് ബെംഗളൂരുവിലിരുന്ന് കണ്ട് കണ്ണ് കലങ്ങിയ ആളാണ് രചിൻ.
ഇംഗ്ലണ്ടിനെ വിറപ്പിച്ച രചിൻ രവീന്ദ്രയുടെ വിശദാംശങ്ങൾ തേടുകയാണ് ഇപ്പോൾ ക്രിക്കറ്റ് ലോകം. കഴിഞ്ഞ ലോക കപ്പിന്റെ ഫൈനലിൽ ഇംഗ്ലണ്ടിനോട് ന്യുസീലൻഡ് തോൽക്കുന്നത് ബെംഗളൂരുവിലിരുന്ന് കണ്ട് കണ്ണ് കലങ്ങിയ ആളാണ് രചിൻ.
advertisement
2/6
 ഇന്ത്യൻ വംശജനായ രചിന്റെ പേരിലുമുണ്ട് ഒരു ഇന്ത്യൻ ക്രിക്കറ്റ് ബന്ധം. കഴിഞ്ഞ ലോകകപ്പിൽ ബെംഗളൂരുവിലെ ഒരു പബ്ബിൽ നിന്ന് കലങ്ങിയ കണ്ണുമായി മടങ്ങിയ പത്തൊമ്പതുകാരൻ ഇന്ന് ന്യുസീലൻഡ് ടീമിന്റെ വീരനായകനായ കഥയുടെ പേരാണ് രചിൻ രവീന്ദ്ര.
ഇന്ത്യൻ വംശജനായ രചിന്റെ പേരിലുമുണ്ട് ഒരു ഇന്ത്യൻ ക്രിക്കറ്റ് ബന്ധം. കഴിഞ്ഞ ലോകകപ്പിൽ ബെംഗളൂരുവിലെ ഒരു പബ്ബിൽ നിന്ന് കലങ്ങിയ കണ്ണുമായി മടങ്ങിയ പത്തൊമ്പതുകാരൻ ഇന്ന് ന്യുസീലൻഡ് ടീമിന്റെ വീരനായകനായ കഥയുടെ പേരാണ് രചിൻ രവീന്ദ്ര.
advertisement
3/6
 ബെംഗളൂരുവിൽ നിന്നുള്ള മാതാപിതാക്കളുടെ മകനായി വെല്ലിംഗ്ടണിൽ ജനിച്ച രചിന്റെ പേര് വന്നതും ക്രിക്കറ്റിൽ നിന്ന് തന്നെ. രാഹുൽ ദ്രാവിഡിന്റെയും സച്ചിന്റെയും പേര് ചേർന്നപ്പോൾ രചിനായി.
ബെംഗളൂരുവിൽ നിന്നുള്ള മാതാപിതാക്കളുടെ മകനായി വെല്ലിംഗ്ടണിൽ ജനിച്ച രചിന്റെ പേര് വന്നതും ക്രിക്കറ്റിൽ നിന്ന് തന്നെ. രാഹുൽ ദ്രാവിഡിന്റെയും സച്ചിന്റെയും പേര് ചേർന്നപ്പോൾ രചിനായി.
advertisement
4/6
 2 വർഷം മുമ്പ് കാൺപൂരിലായിരുന്നു ടെസ്റ്റ് അരങ്ങേറ്റം. സന്തോഷം ഇരട്ടിയാക്കി ഇന്ത്യയിൽ തന്നെ ലോകകപ്പ് അരങ്ങേറ്റവും. വെല്ലിംഗ്ടണിന് വേണ്ടി ഓപ്പണറാകാറുള്ള രചിൻ ഇതുവരെ കിവീസ് ടീമിലെ മധ്യനിരക്കാരനാണ്. ‌‌
2 വർഷം മുമ്പ് കാൺപൂരിലായിരുന്നു ടെസ്റ്റ് അരങ്ങേറ്റം. സന്തോഷം ഇരട്ടിയാക്കി ഇന്ത്യയിൽ തന്നെ ലോകകപ്പ് അരങ്ങേറ്റവും. വെല്ലിംഗ്ടണിന് വേണ്ടി ഓപ്പണറാകാറുള്ള രചിൻ ഇതുവരെ കിവീസ് ടീമിലെ മധ്യനിരക്കാരനാണ്. ‌‌
advertisement
5/6
 ഇന്നലെ സാക്ഷാൽ കെയ്ൻ വില്യംസണിന് പകരമെന്നോണം വൺഡൗണായി രചിൻ എത്തി. പാകിസ്താനെതിരായ സന്നാഹമത്സരത്തിൽ ഓപ്പണറായി എത്തി 97 റൺസ് നേടിയത് ഇരട്ടിയോഗ്യതയായി. കിട്ടിയ അവസരം അറിഞ്ഞ് പയോഗിച്ചു രചിൻ.
ഇന്നലെ സാക്ഷാൽ കെയ്ൻ വില്യംസണിന് പകരമെന്നോണം വൺഡൗണായി രചിൻ എത്തി. പാകിസ്താനെതിരായ സന്നാഹമത്സരത്തിൽ ഓപ്പണറായി എത്തി 97 റൺസ് നേടിയത് ഇരട്ടിയോഗ്യതയായി. കിട്ടിയ അവസരം അറിഞ്ഞ് പയോഗിച്ചു രചിൻ.
advertisement
6/6
 ഹാരി ബ്രൂക്കിന്റെ വിക്കറ്റ് വീഴ്ത്തി സ്പിൻ മികവും രചിൻ പ്രകടമാക്കി. സോഫ്റ്റ്‌വെയർ എഞ്ചിനീയറെങ്കിലും ക്രിക്കറ്റ് പരിശീലകനായ അച്ഛൻ രവി കൃഷ്ണമൂർത്തി എല്ലാ വർഷവും രചിനെ ബെംഗളൂരുവിൽ കൊണ്ടുവരും. കുടുംബ വേരുകൾ ഉറപ്പോടെ തന്നെ ആഴ്ന്ന് നിൽക്കാൻ.
ഹാരി ബ്രൂക്കിന്റെ വിക്കറ്റ് വീഴ്ത്തി സ്പിൻ മികവും രചിൻ പ്രകടമാക്കി. സോഫ്റ്റ്‌വെയർ എഞ്ചിനീയറെങ്കിലും ക്രിക്കറ്റ് പരിശീലകനായ അച്ഛൻ രവി കൃഷ്ണമൂർത്തി എല്ലാ വർഷവും രചിനെ ബെംഗളൂരുവിൽ കൊണ്ടുവരും. കുടുംബ വേരുകൾ ഉറപ്പോടെ തന്നെ ആഴ്ന്ന് നിൽക്കാൻ.
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement