കനത്ത മഴ മൂലം കഴിഞ്ഞ വാരം വരെ വെള്ളക്കെട്ട് മാറാതെയിരുന്ന ആലപ്പുഴയിലെ വിദ്യാഭ്യാസ സ്ഥാപനൾങ്ങളുടെ സ്ഥിതി ആശങ്ക ഉയർത്തിയിരുന്നു. എന്നാൽ ഇന്ന് ആലപ്പുഴയിൽ സ്‌കൂളുകൾ തുറക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായിരുന്നു. കായംകുളത്തിനടുത്തുള്ള പത്തിയൂർ പഞ്ചായത്ത് ഹൈസ്‌കൂളിൽ നവാഗതരെ സ്വാഗതം ചെയ്യുന്നതിനായി വിദ്യാഭ്യാസ വകുപ്പ് ജില്ലാതല 'പ്രവേശനോത്സവം' സംഘടിപ്പിക്കുുകയും യു.പ്രതിഭ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ മുഴുവൻ സ്‌കൂളുകളിലും പ്രവേശനോത്സവം നടത്തി.
കഴിഞ്ഞയാഴ്ച ജില്ലാ കലക്ടർ അലക്‌സ് വർഗീസിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ക്രമീകരണങ്ങൾ അവലോകനം ചെയ്‌തിരുന്നു. “പുസ്തകങ്ങളുടെ വിതരണം പൂർത്തിയായി. സ്കൂൾ യൂണിഫോം വിതരണം അന്തിമഘട്ടത്തിലാണ്. സ്കൂൾ കെട്ടിടങ്ങളുടെ പരിശോധനയും സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനയും പൂർത്തിയായി. സ്കൂൾ കോമ്പൗണ്ടുകളിലെ വിദ്യാർത്ഥികൾക്ക് ഭീഷണിയായ മരങ്ങൾ വെട്ടിമാറ്റി”- ഉദ്യോഗസ്ഥൻ അറിയ്യിച്ചു. വിദ്യാർഥികൾക്കിടയിലെ മയക്കുമരുന്ന് ദുരുപയോഗം തടയാൻ, ലഹരിവിരുദ്ധ സ്ക്വാഡുകൾ നിരീക്ഷണം ശക്തമാക്കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപമുള്ള കടകളിൽ സ്ഥിരമായി പരിശോധന നടത്തുകയും ചെയും.
advertisement
756 വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി 1,24,000 ഓളം വിദ്യാർത്ഥികളാണ് 2024-25 അധ്യായന വർഷത്തിലേക്ക് പ്രവേശിക്കുന്നത്. കൊച്ചുകുട്ടികളെ ആകർഷിക്കുവാനായി ട്രെയിൻ മാതൃകയിൽ ക്ലാസ് മുറികളും പെയിന്റ് ചെയ്തിട്ടുണ്ട്.കൊച്ചുകുട്ടികളെ ആകർഷിക്കുവാനായി ട്രെയിൻ മാതൃകയിൽ ക്ലാസ് മുറികളും പെയിന്റ് ചെയ്തിട്ടുണ്ട്.