കഴിഞ്ഞദിവസം പേരാവൂർ എം എൽ എ സണ്ണി ജോസഫിനും ബാലുശ്ശേരി എം എൽ എ പുരുഷൻ കടലുണ്ടിക്കും കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിരുന്നു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് പുരുഷൻ കടലുണ്ടി എം എൽ എയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം അദ്ദേഹത്തിന്റെ ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടർന്നാണ് എം എൽ എയ്ക്കും കോവിഡ് പരിശോധന നടത്തിയത്.
You may also like:'യുവതിക്ക് ഫ്ളാറ്റെടുത്ത് നൽകിയതിന് പൊലീസുകാരന് സസ്പെൻഷൻ'; ഐജി അന്വേഷിക്കണമെന്ന് ഡിജിപിയുടെ ഉത്തരവ് [NEWS] സഞ്ജു മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മാത്രമല്ല, മികച്ച യങ് ബാറ്റ്സ്മാൻ കൂടിയാണ്; തർക്കിക്കാനുണ്ടോ എന്ന് ഗംഭീർ [NEWS] ഏഴ് മാസത്തിനു ശേഷം ഉംറയ്ക്ക് അനുമതിയുമായി സൗദി അറേബ്യ; രാജ്യത്തുളളവർക്ക് ഒക്ടോബർ 4 മുതൽ തീർത്ഥാടനം [NEWS]
advertisement
തനിക്ക് കോവിഡ് പോസിറ്റീവ് ആയ കാര്യം ഫേസ്ബുക്കിലൂടെയാണ് പേരാവൂർ എം എൽ എ സണ്ണി ജോസഫ് ചൊവ്വാഴ്ച അറിയിച്ചത്. ആന്റിജൻ പരിശോധനയിലാണ് തനിക്ക് കോവിഡ് സ്ഥിരീകരിച്ചതെന്നും താനുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർ സ്വയം നിരീക്ഷണത്തിൽ പോകണമെന്നും എം എൽ എ അഭ്യർത്ഥിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ആദ്യമായി കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ച മന്ത്രി തോമസ് ഐസക്ക് ആയിരുന്നു. പത്തു ദിവസത്തെ ആശുപത്രിവാസത്തിനു ശേഷം കോവിഡ് ഫലം നെഗറ്റീവ് ആയതിനെ തുടർന്ന് സെപ്റ്റംബർ 15ന് അദ്ദേഹം ആശുപത്രി വിട്ടിരുന്നു. തോമസ് ഐസക്കിന് പിന്നാലെ വ്യവസായമന്ത്രി ഇ.പി ജയരാജനും ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂരിലെ വസതിയിൽ നിരീക്ഷണത്തിൽ ഇരിക്കെയാണ് മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇരുവരും കോവിഡ് ഫലം നെഗറ്റീവ് ആയതിനെ തുടർന്ന് കഴിഞ്ഞദിവസം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയി.
എൻ.കെ പ്രേമചന്ദ്രൻ എം.പിക്ക് ഞായറാഴ്ച ഉച്ചയോടെ ആയിരുന്നു കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്. പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ ഡൽഹിയിൽ എത്തിയത് ആയിരുന്നു അദ്ദേഹം. ഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട എം.പി നിലവിൽ അവിടെ ചികിത്സയിലാണ്. പനിയും തൊണ്ടവേദനയും അടക്കമുള്ള ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് കോവിഡ് പരിശോധനയ്ക്ക് വിധേയനാകുകയായിരുന്നു. അടൂർ എം എൽ എ ചിറ്റയം ഗോപകുമാറിനും കുടുംബാംഗങ്ങൾക്കും കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു.
