പ്രതികൾ കാമുകിയുടെ സോഷ്യൽമീഡിയ അക്കൗണ്ടിലൂടെ പ്രണവിന് സന്ദേശങ്ങൾ അയച്ചതായും പൊലീസ് കണ്ടെത്തി. കേസിലെ ഒന്നാംപ്രതിയായ ശരത് മറ്റൊരു വധശ്രമ കേസിലെ പ്രതിയാണ്. ഇയാൾ ജാമ്യത്തിലായിരുന്നു.
You may also like:'യുവതിക്ക് ഫ്ളാറ്റെടുത്ത് നൽകിയതിന് പൊലീസുകാരന് സസ്പെൻഷൻ'; ഐജി അന്വേഷിക്കണമെന്ന് ഡിജിപിയുടെ ഉത്തരവ് [NEWS] സഞ്ജു മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മാത്രമല്ല, മികച്ച യങ് ബാറ്റ്സ്മാൻ കൂടിയാണ്; തർക്കിക്കാനുണ്ടോ എന്ന് ഗംഭീർ [NEWS] ഏഴ് മാസത്തിനു ശേഷം ഉംറയ്ക്ക് അനുമതിയുമായി സൗദി അറേബ്യ; രാജ്യത്തുളളവർക്ക് ഒക്ടോബർ 4 മുതൽ തീർത്ഥാടനം [NEWS]
advertisement
കഴിഞ്ഞദിവസം പുലർച്ചെ നാലരയോടെയാണ് വൈപ്പിൻ കുഴുപ്പിള്ളി ബീച്ചിലേക്ക് പോകും വഴി ട്രാൻസ്ഫോർമറിന് സമീപത്തായി പ്രണവിന്റെ മൃതദേഹം കണ്ടെത്തിയത്. മത്സ്യബന്ധനത്തിനായി എത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്.
ദേഹമാസകലം മർദ്ധനമേറ്റ പാടുകളും മുറിവുകളും ഉണ്ടായിരുന്നു. തലയ്ക്കും കൈയ്ക്കും അടിയേറ്റിട്ടുണ്ട്. തലപൊട്ടി രക്തം വാർന്ന നിലയിലായിരുന്നു. ആദ്യഘട്ടത്തില്‍ പൊലീസിനും നാട്ടുകാര്‍ക്കും മൃതദേഹം തിരിച്ചറിയാനായില്ല. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് പ്രണവാണെന്ന് കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്നും മർദ്ദിക്കാൻ ഉപയോഗിച്ച വടിയുടെ കഷണങ്ങളും പൊട്ടിയ ട്യൂബ് ലൈറ്റ് കഷണങ്ങളും കണ്ടെത്തിയിരുന്നു.
കൊലപാതകത്തിലെ പ്രതികളുടെ പേരില്‍ മറ്റു നിരവധി കേസുകള്‍ ഉണ്ടെന്ന് മുനമ്പം പൊലീസ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു.