Also Read-'കുട്ടികളുണ്ടാകുന്നതിനായി ആചാരം' നിലത്തുകിടക്കുന്ന സ്ത്രീകളുടെ മുകളിലൂടെ നടന്ന് പൂജാരിമാർ
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. വീടിന് പുറത്തു കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞാണ് അയൽവാസി കൂടിയായ ലാലു രാജു കൂട്ടിക്കൊണ്ടു പോയത്. തുടർന്ന് സമീപത്തെ ഒരു പൊതു ശൗചാലയത്തിലെത്തിച്ച് ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു. ഇവിടെ നിന്നും കുട്ടി കരഞ്ഞു കൊണ്ടിറങ്ങി വരുന്നതും രാജു പിറകെ വരുന്നതും രാജുവിന്‍റെ അമ്മയുടെ ശ്രദ്ധയിലാണ് പെട്ടത്. ഇവർ കുട്ടിയെ തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോൾ സ്വകാര്യഭാഗങ്ങളിൽ നിന്നും രക്തസ്രാവം ഉണ്ടാകുന്നതായി കണ്ടു. ഇതോടെ ഇവർക്ക് കാര്യം മനസിലാവുകയും ചെയ്തു.
advertisement
Also Read 'അച്ഛനേയും സഹോദരിയേയും സംശയം; കുടുംബം തകരുമെന്ന ഭയത്താൽ അമ്മയോട് പറയാനും കഴിയുന്നില്ല'
Also Read-Viral Video | സ്ത്രീകൾക്ക് നേരെ ലൈംഗിക അതിക്രമം; യുവാക്കളെ നടുറോഡിൽ ഏത്തമിടീച്ച് പൊലീസ്
തുടർന്ന് ഇവര്‍ കുറ്റക്കാരനായ മകനെയും ഇരയായ കുട്ടിയെയും കൂട്ടി പെൺകുട്ടിയുടെ അച്ഛന്‍റെ അരികിലെത്തി. കാര്യങ്ങളെല്ലാം വെളിപ്പെടുത്തി. തന്‍റെ മകൾക്ക് നേരേയുണ്ടായ ക്രൂര അതിക്രമം അറിഞ്ഞ് നിയന്ത്രണം വിട്ട ആ പിതാവ് രാജുവിനെ മർദ്ദിക്കുകയായിരുന്നു. കമ്പുപയോഗിച്ചുള്ള മർദ്ദനത്തിന് പുറമെ സ്വകാര്യഭാഗത്ത് തുടർച്ചയായി തൊഴിക്കുകയും ചെയ്തു. മർദ്ദനത്തിൽ അബോധാവസ്ഥയിലായ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അടുത്ത ദിവസം മരിച്ചു.
Also Read-പൂച്ചകൾ പലരീതിയിൽ കരഞ്ഞ് എന്താണ് പറയാൻ ശ്രമിക്കുന്നത്? കരച്ചില്‍ പരിഭാഷപ്പെടുത്താനുള്ള ആപ്പ് റെഡി!
സംഭവം സ്ഥിരീകരിച്ച ബറൂച്ച് ഡെപ്യൂട്ട് സൂപ്രണ്ടന്‍റ് ചിരാഗ് ദേശായി,ബലാത്സംഗത്തിനും കൊലപാതകത്തിനുമായി രണ്ട് വ്യത്യസ്ത കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് അറിയിച്ചത്. കുട്ടിയുടെ പിതാവിന്‍റെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
