ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് കൂടാതെ, സുഡാൻ, ലെബനൻ, ദക്ഷിണാഫ്രിക്ക, ബ്രസീൽ, നൈജീരിയ, ടാൻസാനിയ, ഘാന, ഗ്വിനിയ, സിയറ ലിയോൺ, എത്യോപ്യ, യുകെ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കും ഇന്ത്യ പ്രവേശനവിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
ചിരിയുടെ തിരുമേനി ഇനിയില്ല; ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രൊപ്പൊലീത്ത കാലം ചെയ്തു
ഇത് കൂടാതെ, ഈജിപ്തിൽ നിന്നും ഫിലിപ്പീൻസിൽ നിന്നും വരുന്ന എല്ലാ ആളുകളും ഒമാനിലേക്ക് പ്രവേശിക്കുന്നത് വിലക്കുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവർ 14 ദിവസത്തിനുള്ളിൽ ഈ രാജ്യത്തു കൂടെ യാത്ര ചെയ്തിട്ടുണ്ടെങ്കിൽ അവരും നിരോധനത്തിൽ ഉൾപ്പെടുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
advertisement
കോവിഡ് - 19 കൈകാര്യം ചെയ്യുന്നതിനുള്ള സുപ്രീം കമ്മിറ്റിയുടെ അറിയിപ്പ് അനുസരിച്ച്, 2021 മെയ് ഏഴു വെള്ളിയാഴ്ച മുതൽ കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതു വരെ നിരോധനം പ്രാബല്യത്തിൽ വരും. ഒമാനി പൗരന്മാർ, നയതന്ത്രജ്ഞർ, ആരോഗ്യ പ്രവർത്തകർ, അവരുടെ കുടുംബങ്ങൾ എന്നിവരെ ഈ തീരുമാനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ, സുൽത്താനേറ്റിലേക്ക് പ്രവേശിക്കുമ്പോൾ സ്വീകരിക്കുന്ന നടപടിക്രമങ്ങൾക്ക് ഇവർ വിധേയമായിരിക്കും.
നേരത്തെ യു എ ഇയും സമാനമായ രീതിയിൽ തിരുമാനം കൈക്കൊണ്ടിരുന്നു. ഇന്ത്യയിൽ നിന്ന് നേരിട്ട് യു എ ഇയിലേക്ക് പ്രവേശിക്കുന്നതിനുള്ള വിലക്കും വീണ്ടും നീട്ടിയിരുന്നു. മെയ് 14ന് പ്രവേശനവിലക്ക് അവസാനിക്കാനിരിക്കേയാണ് അനിശ്ചിതകാലത്തേക്ക് നീട്ടിയത്. യു എ ഇയിലെ ദേശീയ ദുരന്ത നിവാരണ വകുപ്പും വ്യോമയാന വകുപ്പുമാണ് പ്രവേശനവിലക്ക് ഏർപ്പെടുത്തിയത്.