TRENDING:

#BoycottChina | ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കുന്നത് എളുപ്പമാണോ? ഒരു തിരിഞ്ഞുനോട്ടം

Last Updated:

ചൈനീസ് ഉത്പന്നങ്ങളുടെ ബഹിഷ്കരണം ഉടനടി സാധ്യമോ? ഇന്ത്യയിലേക്ക് ചൈനയിൽ നിന്നു ഇറക്കുമതി ചെയ്യുന്നവ എന്തൊക്കെയാണ്?

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ലഡാക്കിലെ ഗാൽവൻ താഴ്‌വരയിൽ ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യുവരിച്ചത് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വഷളാക്കിയിരിക്കുകയാണ്. ഇതിന് പിന്നാലെ ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്‌കരിക്കണമെന്ന ആവശ്യം ഇന്ത്യയിൽ വർധിച്ചുവരികയാണ്.
advertisement

കുറച്ച് കാലം കഴിഞ്ഞാണെങ്കിൽ ഇപ്പോൾ പറയുന്ന ബഹിഷ്കരണം സാധ്യമായേക്കാം. എന്നാൽ ഉടനടി ഇതു സാധ്യമല്ല, കാരണം ഇന്ത്യ ചൈനയെ ആശ്രയിക്കുന്നത് പൂർണ ഉത്പന്നങ്ങൾക്ക് മാത്രമല്ല, പ്രാദേശിക ഉത്പാദനത്തിനാവശ്യമായ അസംസ്കൃത ഉത്പന്നങ്ങൾക്ക് കൂടിയാണെന്ന് മനസ്സിലാക്കണം.

ഇന്ത്യയിൽ വിൽക്കുന്ന സ്മാർട്ട്‌ഫോണുകളിൽ 75 ശതമാനവും നിർമിക്കുന്നത് ചൈനീസ് കമ്പനികളാണ്. 4 ജി വന്നതോടെ രാജ്യത്തെ സ്ഥാപനങ്ങൾ പലതും പിന്നോട്ട് പോയി. ഇന്ത്യയിലെ സ്മാർട്ട്‌ഫോൺ ഉപയോഗിക്കുന്നവരുടെ എണ്ണം 2017ലെ 468 ദശലക്ഷത്തിൽ നിന്ന് 2022 ഓടെ 84 ശതമാനം ഉയർന്ന് 859 ദശലക്ഷമായി ഉയരുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

advertisement

Related News - ചൈനീസ് ബഹിഷ്കരണ ആഹ്വാനം ശക്തം; പക്ഷേ, വൺ പ്ലസ് 8 പ്രോ വിറ്റു തിർന്നത് നിമിഷങ്ങൾക്കുള്ളിൽ

ഐഫോൺ 'ലോകത്തെല്ലായിടത്തും നിർമ്മിച്ചതാണ്' എന്ന് ആപ്പിൾ പറയുന്നു. എന്നാൽ ഫോണിന്റെ പല ഘടകങ്ങളും ഇപ്പോഴും ചൈനയിൽ നിന്നാണ്. ഇന്ത്യയിലും ചില മോഡലുകൾ നിർമിക്കാൻ തുടങ്ങിയിട്ടുണ്ടെങ്കിലും വിദഗ്ധരായ തൊഴിലാളികളുടെയും മതിയായ അടിസ്ഥാന സൗകര്യങ്ങളുടെയും ആവശ്യകത ഉള്ളതിനാൽ മുൻനിര മോഡലുകൾ പലതും നിർമ്മിക്കുന്നില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു.

advertisement

ഇലക്ട്രോണിക് അനുബന്ധഘടകങ്ങളുടെ ഇറക്കുമതിയുടെ 67 ശതമാനവും ചൈനയിൽ നിന്നാണ്. വിപണി വലുപ്പം ഏകദേശം 5300 ബില്യൺ രൂപയുടേതാണ്. ആധുനിക ഇലക്ട്രോണിക് ഉപകരണങ്ങളായ ലാപ്ടോപ്പുകൾ, ഫോണുകൾ എന്നിവയുടെ ഹൃദയഭാഗമായ സെമി കണ്ടക്ടറുകളും ഇന്റഗ്രേറ്റഡ് സർക്യൂട്ടുകളും ഇന്ത്യ ചൈനയിൽ നിന്ന് വാങ്ങുന്ന ഘടകങ്ങളിൽപെടുന്നു.

ഇന്ത്യയിലെ ഫാർമസ്യൂട്ടിക്കൽ ചേരുവകളിൽ 67 ശതമാനവും ചൈനയിൽ നിന്നാണ്. 2019 ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ഇന്ത്യ 2.6 ബില്യൺ ഡോളർ വിലവരുന്ന രാസവസ്തുക്കളാണ് ഇറക്കുമതി ചെയ്തത്. ഇതിൽ 1.8 ബില്യൺ ഡോളർ മൂല്യമുള്ള എപിഐകൾ ചൈനയിൽ നിന്നാണ് വന്നത്.

advertisement

ലോകത്തെ ഫാക്ടറി എന്ന് പലപ്പോഴും വിളിക്കപ്പെടുന്ന ചൈനയ്ക്ക് നമ്മുടെ നിത്യ ജീവിതത്തിൽ വലിയ സാന്നിധ്യമുണ്ട്. ഫോൺ, ടിവി, ഇൻറർനെറ്റ് എന്നിവയിലൂടെ ലോകത്തെ അവർ വീടുകളിലേക്ക് എത്തിക്കുന്നു. സെൽഫി സെഷനുകൾ മുതൽ അത്താഴത്തിന് ശേഷമുള്ള വർത്തമാനങ്ങൾ വരെയുള്ള കാര്യങ്ങളിൽ ചൈനയുടെ പാദമുദ്ര പതിഞ്ഞിട്ടുണ്ടെന്നതാണ് യാഥാർത്ഥ്യം.

ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന വീട്ടുപകരണങ്ങളിൽ 45 ശതമാനവും ചൈനയിൽ നിന്നാണ്. ഈ മേഖലയിലെ വിപണി മൂല്യം 763 ബില്യൺ രൂപയായിരിക്കുമെന്നാണ് കണക്കാക്കുന്നത് (ഈ സാമ്പത്തിക വർഷം 11.2 ബില്യൺ ഡോളർ). എസി, റഫ്രിജറേറ്ററുകൾ, ടെലിവിഷനുകൾ എന്നിവയാണ് ഇവയിൽ മുൻപിൽ നിൽക്കുന്നത്.

advertisement

ഇന്ത്യയിൽ വിൽക്കുന്ന സ്മാർട്ട് ടിവികളിൽ 45 ശതമാനവും ചൈനീസ് ആണ്. ഇവയ്ക്ക് പകരമുള്ള ടിവി സെറ്റുകൾ വാങ്ങുമ്പോൾ വിലയിൽ 20-45% വരെ വർധനവുണ്ടാകും.

TRENDING:ADIEU DEAR SACHY | ചലച്ചിത്രലോകം സച്ചിയെ ഓർക്കുമ്പോൾ [VIDEO] Rajya Sabha Election: വോട്ട് ചെയ്യാൻ കോവിഡ് രോഗിയായ കോൺഗ്രസ് എംഎൽഎയും; എത്തിയത് പിപിഇ കിറ്റ് ധരിച്ച് [NEWS]Indo China Face off| ഇന്ത്യയുടെ ഒരിഞ്ച് ഭൂമി ആർക്കും വിട്ടുകൊടുക്കില്ല; ചൈനക്ക് ശക്തമായ മറുപടി നൽകി: പ്രധാനമന്ത്രി [NEWS]

ഇറക്കുമതി ചെയ്ത തുകൽ വസ്തുക്കളുടെ 38 ശതമാനം ചൈനയിൽ നിന്നാണ്. ലെതർ, ലെതർ ഗുഡ്സ് വ്യവസായത്തിന്റെ വിപണി വലുപ്പം 780 ബില്യൺ രൂപയാണ് (ഈ സാമ്പത്തിക വർഷം 11.5 ബില്യൺ ഡോളർ).

ഇന്ത്യയുടെ 18 ശതമാനം ഓട്ടോ ഘടകങ്ങളും ചൈനയിൽ നിന്നാണ്. ഇന്ത്യയുടെ ഓട്ടോ ഘടക വിപണിയുടെ മൂല്യം 3590 ബില്യൺ (53 ബില്യൺ ഡോളർ) ആണ്. ഇന്ത്യൻ കമ്പനികൾ മുന്നേറുന്നുണ്ടെങ്കിലും ഉയർന്ന ചെലവ് ചൈനയ്ക്ക് അനുകൂലമായ ഒരു വലിയ ഘടകമാണ്.

ചൈനയിൽ നിന്ന് പ്രതിവർഷം 460 മില്യൺ ഡോളർ മൂല്യമുള്ള സിന്തറ്റിക് നൂലും 360 മില്യൺ ഡോളർ മൂല്യമുള്ള സിന്തറ്റിക് തുണിത്തരങ്ങളും ഇന്ത്യ ഇറക്കുമതി ചെയ്യുന്നു. ബട്ടണുകൾ, സിപ്പറുകൾ, ഹാംഗറുകൾ, സൂചികൾ എന്നിവ പോലുള്ള 140 മില്യൺ ഡോളർ വിലവരുന്ന ആക്‌സസറികളും ഇറക്കുമതി ചെയ്യുന്നുവെന്നാണ് ഇക്കണോമിക് ടൈംസിന്റെ റിപ്പോർട്ട്.

ഹാർഡ്‌വെയർ മാത്രമല്ല, ചൈനീസ് ആപ്ലിക്കേഷനുകളും ഇന്ത്യൻ വിപണികളിൽ ആധിപത്യം പുലർത്തുന്നു.

ഇന്ത്യയിലെ ഏറ്റവും ജനപ്രിയ ചൈനീസ് അപ്ലിക്കേഷനാണ് ടിക് ടോക്ക്. ചെറു വീഡിയോകൾ അപ്ലോഡ് ചെയ്യാനുള്ള ഈ അപ്ലിക്കേഷന് ആഗോളതലത്തിൽ ഒരു ബില്ല്യണിലധികം ഡൗൺലോഡുകൾ ഉണ്ട്. ഇന്ത്യ അതിന്റെ ഏറ്റവും വലിയ വിപണിയാണെന്ന് പറയപ്പെടുന്നു. വ്യവസായ കണക്കനുസരിച്ച് പ്രതിമാസ ഉപയോക്താക്കൾ 120 ദശലക്ഷമാണ്.

ടിക് ടോക്കുമായി മത്സരിക്കുന്ന ഹലോയ്ക്ക് ആഗോളതലത്തിൽ 100 ​​ദശലക്ഷത്തിലധികം ഡൗൺലോഡുകൾ ഉണ്ടായിരുന്നു. ടിക് ടോക്ക് ഉടമ ബൈറ്റ്ഡാൻസാണ് ഇന്ത്യൻ വിപണി ലക്ഷ്യമിട്ട് ഹലോ അവതരിപ്പിച്ചത്.

ഇന്ത്യയിലെ സ്മാർട്ട്‌ഫോൺ ഉപയോക്താക്കൾക്കിടയിൽ പബ്ജി കൊടുങ്കാറ്റുപോലെ ആഞ്ഞടിക്കുകയായിരുന്നു. ആളുകൾ ഈ ഗെയിമിന് അടിമകളായതോടെ പൊതുസ്ഥലത്ത് ഇത് കളിക്കുന്നത് നിരോധിക്കേണ്ട സാഹചര്യംപോലുമുണ്ടായി.

യു‌സി ബ്രൗസർ‌, ഷെയറിറ്റ്, കാംസ്‌കാനർ എന്നിവ ഇന്ത്യയിലെ ജനപ്രിയ യൂട്ടിലിറ്റി അപ്ലിക്കേഷനുകളാണ്.

(ഉറവിടം: കെയർ റേറ്റിംഗുകൾ, ക്രിസിൽ, കൗണ്ടർപോയിന്റ് റിസർച്ച്, വ്യവസായ കണക്കുകൾ)

മണികൺട്രോളിൽ വന്ന ഈ ലേഖനം ഇംഗ്ലീഷിൽ വായിക്കാം

മലയാളം വാർത്തകൾ/ വാർത്ത/India-China/
#BoycottChina | ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കുന്നത് എളുപ്പമാണോ? ഒരു തിരിഞ്ഞുനോട്ടം
Open in App
Home
Video
Impact Shorts
Web Stories