മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഉദ്ധവ് താക്കറെയുടെ ഒരു കാർട്ടൂൺ വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് അയച്ചതിനാണ് വിരമിച്ച നേവി ഉദ്യോഗസ്ഥനായ മദന്‍ ശര്‍മ്മ (65) എന്നയാളെ സേനാപ്രവർത്തകർ ക്രൂരമായി മർദ്ദിച്ചത് എന്നാണ് ആരോപണം. സബര്‍ബൻ കണ്ഡിവാലിയിലുള്ള ലോഖണ്ഡ്വാല കോംപ്ലക്സിലെ ഇയാളുടെ താമസസ്ഥലത്തെത്തിയായിരുന്നു അതിക്രമം. കഴിഞ്ഞ ദിവസം രാവിലെ 11.30ഓടെ നടന്ന സംഭവത്തിന്‍റെ സിസിറ്റിവി ദൃശ്യങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു.
You may also like:Covid 19 | സംസ്ഥാനത്ത് കോവിഡ് രോഗികൾ ഒരു ലക്ഷം കടന്നു; 400 കടന്ന് മരണസംഖ്യ [NEWS]IPL 2020| ഇത് 'ട്രെയിലർ' മാത്രം; വലുത് പിന്നാലെ; യുഎഇയിൽ പ്രാക്ടീസ് മത്സരം കളിച്ച് മുംബൈ ഇന്ത്യൻസ് [NEWS] KT Jaleel | മന്ത്രിയുടെ കാർ വ്യവസായിയുടെ വീട്ടിൽ ഒതുക്കി; ജലീൽ ചോദ്യം ചെയ്യലിന് എത്തിയത് സ്വകാര്യ വാഹനത്തിൽ [NEWS]
advertisement
'റിട്ടയേർഡ് നേവി ഉദ്യോഗസ്ഥനായ മദന്‍ ശർമ്മ വാട്സ് ആപ്പ് ഗ്രൂപ്പിലേക്ക് ഉദ്ധവ് താക്കറെയുടെ ഒരു കാർട്ടൂൺ അയച്ചിരുന്നു. ഇതിന് പിന്നാലെ സേനാ പ്രവർത്തകർ അദ്ദേഹത്തെ വീട്ടിലെത്തി മർദ്ദിക്കുകയായിരുന്നു. കണ്ണിന് പരിക്കേറ്റ ശർമ്മ ചികിത്സയിൽ തുടരുകയാണ്' എന്നാണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്.
അതേസമയം സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ താക്കറെ സർക്കാരിനെതിരെ മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് രംഗത്തെത്തിയിട്ടുണ്ട്. സർക്കാര്‍ ഗുണ്ടാരാജ് അവസാനിപ്പിക്കണമെന്നാണ് ഫഡ്നവിസിന്‍റെ വിമർശനം. ' തീർത്തും ഞെട്ടിക്കുന്നതും വേദനയുളവാക്കുന്നതുമായ സംഭവം. വെറും ഒരു വാട്സ് ആപ്പ് ഫോര്‍വേഡിന്‍റെ പേരിൽ റിട്ടയേര്‍ഡ് നേവല്‍ ഓഫീസറെ ഗുണ്ടകൾ മർദ്ദിച്ചിരിക്കുന്നു.. ഈ ഗുണ്ടാരാജ് അവസാനിപ്പിക്കു ഉദ്ധവ് താക്കറെ ജീ' കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് ഫഡ്നവിസ് ട്വിറ്ററിൽ കുറിച്ചു.