Also Read- തുടർച്ചയായ അഞ്ചാംദിനവും 90000 കടന്ന് കോവിഡ് രോഗികൾ; ആകെ രോഗബാധിതർ 49 ലക്ഷത്തിലേക്ക്
''നമ്മുടെ സൈനികര്‍ അവരുടെ മാതൃരാജ്യത്തെ സംരക്ഷിക്കാനുള്ള അഭിനിവേശത്തോടെയും ധൈര്യത്തോടെയും ശക്തമായ ദൃഢനിശ്ചയത്തോടുംകൂടി അതിര്‍ത്തിയില്‍ പ്രയാസകരമായ സാഹചര്യങ്ങളിലും ഉറച്ച് നില്‍ക്കുകയാണ്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മഞ്ഞ് വീഴ്ചയും ഉണ്ടാകും.''- പ്രധാനമന്ത്രി പറഞ്ഞു. ''നാം ഓരോരുത്തർക്കും പ്രതിജ്ഞ എടുക്കാം, എല്ലാ പാർലമെന്റംഗങ്ങളും പൗരന്മാരും രാജ്യം ഒറ്റക്കെട്ടായി തന്നെയും അവർക്കൊപ്പം ഉണ്ടെന്ന ശക്തമായ സന്ദേശം നൽകാൻ കഴിയണം''- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
advertisement
Also Read- ദൃശ്യം 2 ആയുർവേദ ചികിത്സയ്ക്ക് ശേഷം മാത്രം; മോഹൻലാലിൻറെ പുതിയ ചിത്രങ്ങൾ വൈറൽ
''തീർച്ചയായും നമ്മളെല്ലാവരും സൈനികർക്ക് പിന്നിൽ പിന്തുണയുമായുണ്ട്. പക്ഷേ, സർക്കാർ എന്തുകൊണ്ടാണ് ചൈനീസ് അതിർത്തിയിൽ എന്താണ് നടക്കുന്നത് എന്നതിനെ കറിച്ച് ഒന്നും പറയാത്തത്''- കോൺഗ്രസ് എം പി ശശി തരൂർ ചോദിച്ചു. ഇന്ത്യ- ചൈന വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്നാണ് പ്രതിപക്ഷ എംപിമാരുടെ ആവശ്യം. എന്നാൽ ഞായറാഴ്ച നടന്ന കാര്യോപദേശക സമിതി യോഗത്തിൽ ഇതു സംബന്ധിച്ച് യാതൊരു ഉറപ്പും സർക്കാർ നൽകിയിട്ടില്ല. നിലവിലെ സാഹചര്യത്തിൽ വിശദമായ ചർച്ചക്ക് സാധ്യതയില്ലെന്നും എന്നാൽ, ചിലപ്പോൾ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പ്രസ്താവന നടത്തിയേക്കുമെന്നും സർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു.
ലോകത്തിന്റെ ഏത് കോണില്‍ നിന്നും ഒരു വാക്‌സിന്‍ എത്രയും വേഗം വികസിപ്പിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. നമ്മുടെ ശാസ്ത്രജ്ഞര്‍ അതില്‍ വിജയിക്കുമെന്നും കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട് മോദി പറഞ്ഞു.