#CourageInKargil | കാർഗിലിനുവേണ്ടി പോരാടിയത് മൈനസ് 30 ഡിഗ്രിയിൽ; ഇന്ത്യയുടെ അഭിമാനം കാക്കാൻ ഇറങ്ങിയത് 30000 സൈനികർ

Last Updated:

എത്രകൂരമായാണ് പാകിസ്താൻ സൈന്യം പെരുമാറിയത് എന്നതിന്റെ സൂചനയായിരുന്നു കണ്ടെടുത്ത അഞ്ചുപേരുടേയും ജഡങ്ങൾ. കൈകാലുകൾ ഛേദിക്കപ്പെട്ടു, കണ്ണുകൾ ചൂഴ്‌ന്നെടുത്തു, ജനനേന്ദ്രിയങ്ങൾ ഛേദിച്ചു.

ന്യൂഡൽഹി: മൈനസ് 30 ഡിഗ്രി വരെ തണുപ്പ് താഴുന്ന കാലാവസ്ഥയിലായിരുന്നു കാർഗിൽ യുദ്ധം. മുപ്പതിനായിരം സൈനികരാണ് ഇന്ത്യയുടെ അഭിമാനം കാക്കാൻ യുദ്ധത്തിന് ഇറങ്ങിയത്. ജാട്ട് റജിമെന്റിലെ വീരനായകനായിരുന്ന ക്യാപ്റ്റൻ സൗരഭ് കാലിയയേയും നാലു സഹപ്രവർത്തകരേയും പാകിസ്താൻ റാഞ്ചിയതോടെയാണ് ഇന്ത്യ യുദ്ധം പ്രഖ്യാപിക്കുന്നത്.
അഞ്ചുപേരായിരുന്നു അവർ. ക്യാപ്റ്റൻ സൗരഭ് കാലിയ, സൈനികരായ അർജുൻ റാം ബസ്വാന, മുലാ റാം, നരേഷ് സിങ് സിൻസിൻവാർ, ഭൻവാർ ലാൽ ബഗാരിയ, പിന്നെ ഭിക്കാ റാമും. 1999 മേയിൽ കാർഗിൽ യുദ്ധത്തിന്റെ തുടക്കം ഇവരിൽ നിന്നായിരുന്നു. കാലിമേയ്ക്കാൻ പോയവരാണ് പാകിസ്താൻ സൈന്യം ഇന്ത്യൻ മേഖലയിൽ കടന്നുകയറുന്നതായി വിവരം കൈമാറിയത്. കേട്ടറിഞ്ഞ് പോയതായിരുന്നു അഞ്ചുപേരും.
Also Read-  #CourageInKargil | സർവസൈന്യാധിപനായി കെ.ആർ നാരായണൻ; കാർഗിൽ യുദ്ധം ഇന്ത്യ ജയിച്ചത് അസാധാരണ രാഷ്ട്രീയ സാഹചര്യത്തിൽ
എത്രകൂരമായാണ് പാകിസ്താൻ സൈന്യം പെരുമാറിയത് എന്നതിന്റെ സൂചനയായിരുന്നു കണ്ടെടുത്ത അഞ്ചുപേരുടേയും ജഡങ്ങൾ. കൈകാലുകൾ ഛേദിക്കപ്പെട്ടു, കണ്ണുകൾ ചൂഴ്‌ന്നെടുത്തു, ജനനേന്ദ്രിയങ്ങൾ ഛേദിച്ചു.
advertisement
advertisement
ജനീവാ കൺവൻഷന്റെ ചട്ടങ്ങളെല്ലാം കാറ്റിൽപ്പറത്തിയുള്ള ആ ആക്രമണത്തിന് ഇന്ത്യ നൽകിയ തിരിച്ചടിയായിരുന്നു കാർഗിൽ യുദ്ധം. ജൂലൈ 26ന് വിജയദിനമെത്തുമ്പോൾ ഏറ്റവും ആദ്യം ഓർമിക്കപ്പെടുന്ന പേരാണ് ക്യാപ്റ്റൻ സൗരഭ് കാലിയയുടേത്.
മലയാളം വാർത്തകൾ/ വാർത്ത/India/
#CourageInKargil | കാർഗിലിനുവേണ്ടി പോരാടിയത് മൈനസ് 30 ഡിഗ്രിയിൽ; ഇന്ത്യയുടെ അഭിമാനം കാക്കാൻ ഇറങ്ങിയത് 30000 സൈനികർ
Next Article
advertisement
ശാന്തി നിയമനം: ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം
ശാന്തി നിയമനം: ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം
  • ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം, തെറ്റായ വസ്തുതകൾ പ്രചരിപ്പിച്ചെന്ന് ആരോപണം.

  • തന്ത്രിമാർക്ക് സർട്ടിഫിക്കറ്റ് നൽകാനുള്ള അവകാശം നിലനിർത്തണമെന്ന് തന്ത്രി സമാജം ഹൈക്കോടതിയെ സമീപിച്ചു.

  • തന്ത്രിമാരുടെ അവകാശം നിഷേധിക്കപ്പെട്ടതിനെ ചോദ്യം ചെയ്യുക മാത്രമാണ് തന്ത്രി സമാജം ചെയ്തതെന്ന് പ്രസ്താവന.

View All
advertisement