Also Read- കശ്മീരിൽ എന്‍കൗണ്ടറിൽ രണ്ട് തീവ്രവാദികളെ വധിച്ചു
ഡിസംബർ 17ന് പെൺകുട്ടിയുടെ പിതാവ് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഏത്തയിലെ ജലേസർ പൊലീസാണ് കേസെടുത്തത്. മകളെ മതം മാറ്റിയതായും വിവാഹം നടത്തിയതായും മഹമ്മദ് ജാവേദിന്റെ അഭിഭാഷകനാണ് കത്തിലൂടെ തന്നെ അറിയിച്ചതെന്ന് ബിസിനസുകാരനായ ഇയാൾ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
Also Read- ആദ്യം വാക്കുതർക്കം; പിന്നാലെ ബൈക്ക് യാത്രികനെ ഇടിച്ചിട്ട് ഓട്ടോ ഡ്രൈവർ
advertisement
ജാവേദും അടുത്ത ബന്ധുക്കളും ഒളിവിലാണെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറയുന്നു. കാണാതായ അഞ്ചുപേരെ കുറിച്ച് വിവരം നൽകുന്നവർക്ക് 25,000 രൂപ വീതം പാരിതോഷികവും പൊലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. ജാവേദിന്റെ അയൽവാസിയായ യുവതിയെ നവംബർ 17 മുതൽ കാണാനില്ലായിരുന്നു.14പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവതിയെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
നംവബർ 28നാണ് യോഗി സർക്കാർ നിർബന്ധിത മതപരിവർത്തനത്തിനെതിരെ നിയമം കൊണ്ടു വന്നത്. നിർബന്ധിച്ച് മതപരിവർത്തനം നടത്തിയാൽ ഒന്നു മുതൽ അഞ്ചുവർഷം വരെ തടവും 15,000 രൂപ പിഴയുമാണ് ശിക്ഷയായി ഓർഡിനൻസിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്.
Also Read- നവവധുവിനെ ഭർതൃ വീട്ടിൽ നിന്ന് വിളിച്ചിറക്കാൻ നോക്കിയ കാമുകൻ മര്‍ദനമേറ്റ് മരിച്ചു
പ്രായപൂർത്തിയാകാത്തവർ, സ്ത്രീകൾ, പട്ടികജാതി, പട്ടിക വർഗ വിഭാഗത്തിൽപ്പെട്ടവർ എന്നിവരെ മതപരിവർത്തനം നടത്തിയാൽ മൂന്നു മുതൽ പത്തുവർഷം വരെ തടവും 25,000 രൂപ പിഴയുമാണ് ലഭിക്കുക. നിർബന്ധിത മതപരിവർത്തത്തിന് ഇരയായ ആൾക്ക് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരവും നൽകണം. മതം മാറി വിവാഹം കഴിക്കുന്നതിന് രണ്ട് മാസം മുൻപ് അധികൃതരെ അറിയിക്കണമെന്നും ഓർഡിനൻസിൽ വ്യവസ്ഥയുണ്ട്.
ഉത്തർപ്രദേശിനെ കൂടാതെ, മധ്യപ്രദേശ്, കർണാടക, ഹരിയാന, അസം സർക്കാരുകളും സമാനമായ നിയമം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ രാജ്യത്ത് കേന്ദ്ര ഏജൻസികൾ ഒരു ലവ് ജിഹാദ് കേസുപോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര സർക്കാർ ഫെബ്രുവരിയിൽ ലോക്സഭയിൽ വ്യക്തമാക്കിയിരുന്നു.
