Also Read-കുഞ്ഞാലിക്കുട്ടിയ്ക്ക് മത്സരിക്കാന്‍ പാണക്കാട് തങ്ങള്‍ പണം നല്‍കട്ടെയെന്ന് കെ സുരേന്ദ്രന്‍
പൂവാർ സഹകരണ ബാങ്ക്, കരമന ആക്സിസ് ബാങ്ക്, മുട്ടത്തറ സർവ്വീസ് സഹകരണ ബാങ്ക്, കേരള ഗ്രാമിൺ ബാങ്ക് എന്നിവിടങ്ങളിലായിരുന്നു പ്രതികളുടെ നിക്ഷേപമുണ്ടായിരുന്നത്. ശിവശങ്കറിൻ്റെ കുറ്റപത്രത്തിലും ഇക്കാര്യങ്ങൾ ഇ.ഡി.സൂചിപ്പിക്കും. മാത്രമല്ല സ്വർണ്ണക്കടത്തിലെ ഗൂഢാലോചനയിൽ അടക്കം ശിവശങ്കറിൻ്റെ പങ്കാളിത്തം സംബന്ധിച്ച തെളിവുകളും കുറ്റപത്രത്തിൽ ഉണ്ടാകും.
Also Read-മൃഗക്കൊഴുപ്പുണ്ടെങ്കിലും കോവിഡ് വാക്സിൻ ഹലാൽ; മുസ്ലിങ്ങൾക്ക് ഉപയോഗിക്കാമെന്ന് UAE ഫത്വാ കൗൺസിൽ
advertisement
ശിവശങ്കർ അറസ്റ്റിലായി 60 ദിവസം പൂർത്തിയാകുന്നതിന് മുൻപ് കുറ്റപത്രം നൽകാനാണ് എൻഫോഴ്സ്മെന്റ് നീക്കം. കുറ്റപത്രം സമർപ്പിക്കുന്നതോടെ സ്വാഭാവിക ജാമ്യത്തിന് ശിവശങ്കറിന് അർഹത ഉണ്ടാകില്ല. കഴിഞ്ഞ ഒക്ടോബർ 28 നായിരുന്നു ചോദ്യംചെയ്യലിന് പിന്നാലെ ശിവശങ്കർ അറസ്റ്റിൽ ആയത്.
ലൈഫ് മിഷന്‍ കോഴ ഇടപാട് അടക്കമുള്ളവയിലൂടെ 14 കോടിയോളം രൂപയുടെ അനധികൃത സ്വത്ത് ശിവശങ്കർ സമ്പാദിച്ചുവെന്നാണ് ഇ.ഡിയുടെ നിഗമനം. എന്നാല്‍ ശിവശങ്കരന്‍റേതായി സ്വപ്നയുടെ പേരിലുണ്ടായിരുന്ന ബാങ്ക് അക്കൌണ്ടുകളില്‍ നിന്നും ലോക്കറില്‍ നിന്നും ലഭിച്ച പണവും സ്വർണവും മാത്രമാണ് ഇ.ഡിക്ക് തെളിവായി ലഭിച്ചിട്ടുള്ളു. ഈ സാഹചര്യത്തിൽ ശിവശങ്കറിന്‍റെ പേരിലുളള പരമ്പരാഗതമായി കിട്ടിയത് ഒഴികെയുള്ള സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ ഇ. ഡി നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
ബിനാമി പേരുകളിലേക്ക് അടക്കം കമ്മീഷന് തുക മാറ്റിയിട്ടുണ്ടാകാം എന്നാണ് ഇഡിയുടെ സംശയം. ഇക്കാര്യങ്ങളും വിശദമായി അന്വേഷിക്കുന്നുണ്ട്.
