ഒരു നൂറു രൂപ നോട്ട് എങ്ങനെയാണ് പോലീസുകാർ ഉൾപ്പെടെയുള്ളവരെ സ്നേഹത്താൽ വികാരാധീനരാക്കുക? ഇത് മലയാളിയുടെ ഇനിയും വറ്റാത്ത കനിവിന്റെ കരുതലിന്റെ പ്രതീകമാണ്. കൊറോണയും കടലാക്രമണവും മൂലം നട്ടം തിരിയുന്ന ചെല്ലാനത്തിന്റെ ചുമതലയുള്ള കണ്ണമാലി പോലീസിനാണ്.
കഴിഞ്ഞ കുറെ നാളുകളായി സി ഐ, പി എസ് ഷിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അവിടെ ഭക്ഷണവും പലചരക്കു സാധനകളുമെല്ലാം വിതരണം ചെയ്യുന്നുണ്ട്. മറ്റു പല സംഘടനകളും ജന പ്രതിനിധികളും ഇതേ രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. പോലീസുകാർ അവരുടെ ദൈനം ദിന ഡ്യൂട്ടിയ്‌ക്കൊപ്പമാണ് ഇതും ചെയ്യുന്നത്.
advertisement
You may also like:ഇഐഎ സമയപരിധി നാളെ അവസാനിക്കും; എതിർപ്പുമായി ഓൺലൈൻ ക്യാമ്പയിൻ ശക്തം [NEWS]അമിത് ഷാ കോവിഡ് നെഗറ്റീവായെന്ന് ബിജെപി എംപി മനോജ് തിവാരി; പുതിയ പരിശോധനയൊന്നും നടന്നില്ലെന്ന് ആഭ്യന്തര മന്ത്രാലയം [NEWS] Menstrual Leave | 'ആർത്തവ അവധി'യുമായി സൊമാറ്റോ; വനിതാ ജീവനക്കാർക്ക് ഒരു വർഷം പത്ത് അവധി [NEWS]
കടൽ രൂക്ഷമായ ഈ ദിവസങ്ങളിൽ സി ഐ മുന്നിട്ടിറങ്ങി സുഹൃത്തുക്കൾ വഴി ഭക്ഷണ വിതരണം നടത്തിയിരുന്നു. അതിൽ ഒരു ദിവസം വിതരണം ചെയ്ത പൊതിച്ചോറിലായിരുന്നു ഈ നൂറു രൂപ നോട്ട്.
ഓരോരോ വീടുകളിൽ നിന്നും അഞ്ചും പത്തും പൊതികൾ വീതം ശേഖരിച്ചവയായിരുന്നു വിതരണം ചെയ്തത്. എന്തൊക്കെ വിഭവങ്ങൾ ഉണ്ടെന്നറിയാൻ ഒരെണ്ണം തുറന്നു നോക്കിയപ്പോഴാണ് ഊണ് പൊതിഞ്ഞ കവറിൽ കറികൾക്കിടയിൽ പ്ലാസ്റ്റിക് കൊണ്ട് ഭദ്രമായി പൊതിഞ്ഞ ഒരു നൂറു രൂപ നോട്ട് കണ്ടത്.
ഒരു പഴം കൊടുത്താൽ പോലും അത് ഫോട്ടോയെടുത്ത് സോഷ്യൽ മീഡിയയിലും പത്രത്തിലും കൊടുക്കുന്ന ഇക്കാലത്ത്, വാങ്ങുന്നവന്റെ ആത്മാഭിമാനത്തെ വ്രണപ്പെടുത്താതെ ആ പൊതിച്ചോറിൽ 100 രൂപ കൂടി കരുതി വെച്ച ആ മനസിന് മുമ്പിൽ നമിക്കുന്നുവെന്ന് സി ഐ ഷിജു ഫേസ്ബുക്കിൽ കുറിച്ചു.