'അദ്ദേഹം (സച്ചിൻ) ഷൊയ്ബിനെ ഭയപ്പെട്ടിരുന്നു. ഇത് ഞാൻ നേരിട്ട് കണ്ടതാണ്. സ്ക്വയർ ലെഗിൽ ഞാൻ ഫീൽഡ് ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ മുട്ടിടിക്കുന്നത് നേരിട്ട് കണ്ടതാണ്''- അഫ്രീദി പറഞ്ഞു. തീർച്ചയായും സച്ചിൻ ഒരിക്കലും 'അദ്ദേഹം പേടിച്ചിരുന്നു' എന്ന് പറയില്ല. അക്തറിന്റെ ചില സ്പെല്ലുകൾ, സച്ചിനെ മാത്രമല്ല ലോകത്തെ പ്രമുഖ ബാറ്റ്സ്മാൻമാരെയെല്ലാം വിറപ്പിക്കുന്നതായിരുന്നുവെന്നും അഫ്രീദി നേരത്തെ പറഞ്ഞിരുന്നു.
''നിങ്ങൾ കവറിലോ മിഡ് ഓഫിലോ ഫീൽഡ് ചെയ്യുമ്പോൾ ഇത് കാണാനാകും. കളിക്കാരന്റെ ശരീരഭാഷ മണത്തറിയാനാകും. ഏറ്റവും നല്ല ഫോമിൽ അല്ലാത്ത സമയത്ത് ബാറ്റ്സ്മാൻ സമ്മർദത്തിലാണോ എന്ന് എളുപ്പം മനസ്സിലാക്കാനാകും. എല്ലായ്പ്പോഴും അക്തറിനെ സച്ചിൻ പേടിച്ചിരുന്നുവെന്നല്ല ഞാൻ പറയുന്നത്. എന്നാൽ ചില സ്പെല്ലുകൾ സച്ചിനെ മാത്രമല്ല, ലോകത്തെ യാതൊരു മികച്ച ബാറ്റ്സ്മാനെയും ബാക്ക്ഫുട്ടിലേക്ക് നീങ്ങാൻ സമ്മർദത്തിലാക്കുന്നതായിരുന്നു''- ടെലിവിഷൻ അവതാരകനായ സൈനാബ് അബ്ബാസിനോട് നടത്തിയ സംഭാഷണത്തിൽ അഫ്രീദി പറഞ്ഞു.
advertisement
TRENDING: Swapna Suresh | എയർ പോർട്ട് പിആർഒയെ കുടുക്കാൻ 'പാർവതി'യായി; സ്വപ്ന സുരേഷിനെതിരെ ക്രൈംബ്രാഞ്ച് റിപ്പോർട്ട് [NEWS]Kerala Gold Smuggling | 'സ്വർണക്കടത്തിൽ എന്റെ പേര് വലിച്ചിഴയ്ക്കരുത്; നിയമ നടപടി സ്വീകരിക്കും': ശശി തരൂർ [NEWS]'ഷേക് ഹാന്‍ഡ് കൊടുക്കുന്നതും ഒന്നു തട്ടുന്നതും വലിയ പ്രശ്‌നമായി ആരെങ്കിലും കാണാറുണ്ടോ': സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ [NEWS]
അക്തറിനെ മാത്രമല്ല, 2011ലെ ലോകകപ്പിൽ ഓഫ് സ്പിന്നർ സായീദ് അജ്മലിനെയും സച്ചിൻ ഭയപ്പെട്ടിരുന്നുവെന്നാണ് അഫ്രീദി ആരോപിക്കുന്നത്. '' ലോകകപ്പിലുടനീളം അജ്മലിനെ പേടിച്ചുനിൽക്കുന്ന സച്ചിനെയാണ് കാണാൻ കഴിഞ്ഞത്'' - അഫ്രീദി പറഞ്ഞു. 'ഇത് വലിയ കാര്യമല്ല, കളിക്കാർ പലപ്പോഴും സമ്മർദത്തിലായിരിക്കും. ഈ സമയം കാര്യങ്ങളെല്ലാം പ്രയാസകരമായി മാറും'' - അഫ്രീദി കൂട്ടിച്ചേർത്തു.
ഒൻപത് ടെസ്റ്റുകളിൽ മൂന്നു തവണയും 19 ഏകദിനങ്ങളിൽ അഞ്ചുതവണയും സച്ചിനെ ഷൊയ്ബ് അക്തർ പുറത്താക്കിയിട്ടുണ്ട്.
