മൂന്നു ഭീകരരാണ് ആക്രമണം നടത്തിയത്. ഇവരില്‍ ഒരാള്‍ ചാവേറായി പൊട്ടിത്തെറിക്കുകയായിരുന്നു. ഏറ്റുമുട്ടലില്‍ മറ്റു രണ്ടുപേര്‍ കൊല്ലപ്പെട്ടതായും സർക്കാർ വക്താവ് താരിഖ് അരിയാന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. തിങ്കളാഴ്ച രാവിലെ 11.30 ഓടെയായിരുന്നു ആക്രമണം. യൂണിവേഴ്‌സിറ്റി ഗേറ്റിലാണ് ആദ്യം ആക്രമണമുണ്ടായത്. ഇവിടെ സ്‌ഫോടനം നടത്തുകയും പിന്നീട് കാമ്പസില്‍ കടന്ന ഭീകരര്‍ വിദ്യാര്‍ഥികള്‍ക്കുനേരെ വെടിയുതിര്‍ക്കുകയുമായിരുന്നു.
അതേസമയം ആക്രമണത്തിന് പിന്നില്‍ തങ്ങളല്ലെന്ന് താലിബാൻ വ്യക്തമാക്കി. കൊല്ലപ്പെട്ടവരിലേറെയും വിദ്യാർത്ഥികളാണെന്നാണ് വിവരം. കാമ്പസിൽ സംഘടിപ്പിച്ച ഇറാനിയൻ പുസ്തകമേളയുടെ ഉദ്ഘാടനത്തിനായി സർക്കാർ ഉദ്യോഗസ്ഥർ എത്തുമ്പോഴാണ് ആക്രമണം ആരംഭിച്ചത്.
advertisement
കഴിഞ്ഞയാഴ്ച പടിഞ്ഞാറൻ കാബൂളിലെ വിദ്യാഭ്യാസ കേന്ദ്രത്തിലുണ്ടായ ചാവേർ ആക്രമണത്തിൽ 24 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്നു. 2018ൽ കാബൂൾ സർവകലാശാലയ്ക്ക് മുന്നിൽ ഐഎസ് ഭീകരർ നടത്തിയ ചാവേറ്‍ ആക്രമണത്തിൽ നിരവധി യുവാക്കൾ കൊല്ലപ്പെട്ടിരുന്നു. 2016ൽ കാബൂളിലെ അഫ്ഗാനിസ്ഥാൻ യൂണിവേഴ്സിറ്റിയിലെ അമേരിക്കൻ സർവകലാശാലയിൽ ഉണ്ടായ ആക്രമണത്തിൽ 16 പേർ കൊല്ലപ്പെട്ടിരുന്നു.