കശ്മീരിൽ യുവമോർച്ച ജനറൽ സെക്രട്ടറിയെയും രണ്ടു ബിജെപി പ്രവർത്തകരെയും ഭീകരർ വെടിവെച്ചു കൊന്നു

Last Updated:

അടുത്തിടെ, ഭരണകക്ഷിയായ ബിജെപിയുമായി ബന്ധപ്പെട്ട നിരവധി നേതാക്കൾ കശ്മീർ താഴ്വരയിൽ ആക്രമിക്കപ്പെട്ടു.

ശ്രീനഗർ: ബിജെപിയുടെ യുവജനവിഭാഗമായ യുവമോർച്ചയുടെ ജനറൽ സെക്രട്ടറി ഫിദ ഹുസൈനെ തീവ്രവാദികൾ വെടിവച്ചു കൊന്നു. കശ്മീരിലെ കുൽഗാമിലാണ് സംഭവം. മറ്റൊരു ബിജെപി പ്രവർത്തകനും ഒരു സാധാരണക്കാരനും ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ബിജെപി പ്രവർത്തകനായ ഉമർ ഹജാമിനെയും പാർട്ടി അനുഭാവിയായ ഹാരൂൺ ബെയ്ഗിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നു.
അടുത്തിടെ, ഭരണകക്ഷിയായ ബിജെപിയുമായി ബന്ധപ്പെട്ട നിരവധി നേതാക്കൾ താഴ്വരയിൽ ആക്രമിക്കപ്പെട്ടു. ജൂലൈയിൽ ജമ്മു കശ്മീരിലെ ബന്ദിപോര ജില്ലയിൽ തീവ്രവാദികൾ വെടിയുതിർത്തതിനെ തുടർന്ന് ബിജെപി നേതാവ് ഷെയ്ഖ് വസീം ബാരിയും കുടുംബത്തിലെ രണ്ട് പേരും കൊല്ലപ്പെട്ടു. ബാരി നേരത്തെ പാർട്ടിയുടെ ജില്ലാ പ്രസിഡന്റായിരുന്നു.
advertisement
ഇന്നു നടന്ന ആക്രമണത്തെ നാഷണൽ കോൺഫറൻസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുല്ല അപലപിച്ചു. "തീവ്രവാദ ആക്രമണത്തിൽ 3 ബിജെപി പ്രവർത്തകരെ ലക്ഷ്യമിട്ട് കൊലപ്പെടുത്തിയതിനെ നിശിതമായി അപലപിക്കുന്നു. അല്ലാഹു അവർക്ക് ജന്നത്തിൽ സ്ഥാനം നൽകട്ടെ, ഈ ദുഷ്‌കരമായ സമയത്ത് അവരുടെ കുടുംബങ്ങൾക്ക് ശക്തി ലഭിക്കട്ടെ, ”അദ്ദേഹം പറഞ്ഞു.
Updating...
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
കശ്മീരിൽ യുവമോർച്ച ജനറൽ സെക്രട്ടറിയെയും രണ്ടു ബിജെപി പ്രവർത്തകരെയും ഭീകരർ വെടിവെച്ചു കൊന്നു
Next Article
advertisement
ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവിനും കോടതി നോട്ടീസ്; നടപടി രാത്രിയിൽ കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍
ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവിനും കോടതി നോട്ടീസ്; നടപടി രാത്രിയിൽ കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍
  • കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവിനും കോടതി നോട്ടീസ് അയച്ചു.

  • ഡ്രൈവർ യദു നൽകിയ സ്വകാര്യ അന്യായത്തെ തുടർന്ന് ഇരുവരെയും കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കിയതിൽ നടപടി.

  • കേസിൽ ആര്യയുടെ സഹോദരൻ മാത്രം പ്രതിയായപ്പോൾ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയിട്ടില്ലെന്ന് പൊലീസ്.

View All
advertisement