അക്ഷയകുമാറിന്റെയും പൃഥ്വിരാജിന്റെയും സിനിമയെടുത്ത് മുടിഞ്ഞ നിര്‍മാതാവ് 250 കോടി കടം വീട്ടാന്‍ ഓഫീസ് വിറ്റു
- Published by:Rajesh V
- trending desk
Last Updated:
250 കോടി രൂപയുടെ കടം വീട്ടാനായി വാഷു ഭഗ്‌നാനി തന്റെ 7 നിലകളുള്ള ഓഫീസ് വിറ്റു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ സ്ഥലം വാങ്ങിയ ബിൽഡറെ കുറിച്ചോ ഓഫീസ് വിറ്റ തുക സംബന്ധിച്ചോ വ്യക്തതയില്ല.
advertisement
1/8

സമീപകാലത്ത് ബോളിവുഡിലിറങ്ങിയ ഏറ്റവും വലിയ പരാജയ ചിത്രങ്ങളിലൊന്നായിരുന്നു 'ബഡേ മിയാന്‍ ഛോട്ടേ മിയാന്‍'. ഇപ്പോഴിതാ ചിത്രത്തിന്റെ നിർമാതാവായ വാഷു ഭഗ്‌നാനിയുടെ ഉടമസ്ഥതയിലുള്ള പൂജാ എൻ്റർടെയ്ൻമെന്റ്സ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ആണെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്.
advertisement
2/8
250 കോടി രൂപയുടെ കടം വീട്ടാനായി വാഷു ഭഗ്‌നാനി തന്റെ 7 നിലകളുള്ള ഓഫീസ് വിറ്റു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ സ്ഥലം വാങ്ങിയ ബിൽഡറെ കുറിച്ചോ ഓഫീസ് വിറ്റ തുക സംബന്ധിച്ചോ വ്യക്തതയില്ല.
advertisement
3/8
നിലവിൽ പ്രൊഡക്ഷൻ ഹൗസിന്റെ 80 ശതമാനം ജീവനക്കാരെയും പിരിച്ചുവിട്ടതായും ഓഫീസ് മറ്റൊരു സ്ഥലത്തേക്ക് മാറ്റിയതായും ബോളിവുഡ് ഹംഗാമ റിപ്പോർട്ട് ചെയ്തു. ജനുവരിയിലാണ് ജീവനക്കാരെ പിരിച്ചുവിടാന്‍ ആരംഭിച്ചത്. ടൈഗര്‍ ഷ്‌റോഫ് നായകനായി എത്തുന്ന ഒരു ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാന്‍ കഴിയാത്തതും നിര്‍മ്മാണ കമ്പനിയ്ക്ക് വെല്ലുവിളി തീര്‍ത്തിരുന്നു.
advertisement
4/8
അക്ഷയ് കുമാറും ടൈഗർ ഷ്രോഫും പൃഥ്വിരാജും ഒന്നിച്ച് അഭിനയിച്ചബഡേ മിയാൻ ഛോട്ടേ മിയാൻ എന്ന ചിത്രം തിയേറ്ററിൽ റിലീസ് ചെയ്തതിനുശേഷം ഏപ്രിലിലും ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.
advertisement
5/8
2021ൽ ബെൽബോട്ടം എന്ന ചിത്രം റിലീസ് ചെയ്തതു മുതൽ, പൂജാ എൻ്റർടെയ്ൻമെന്റ്സ് ബോക്സ്ഓഫിൽ തുടർച്ചയായി പരാജയങ്ങൾ ഏറ്റുവാങ്ങാൻ തുടങ്ങിയിരുന്നു. അക്ഷയ് കുമാറിനെ നായകനാക്കി പൂജ എന്റർടൈൻമെന്റ്സ് നിര്‍മ്മിച്ച ചിത്രമാണ് ബെല്‍ബോട്ടം. കോവിഡിന് ശേഷം പ്രൊഡക്ഷൻ കമ്പനിയുടെതായി തിയേറ്ററുകളിൽ എത്തിയ ആദ്യ സിനിമ കൂടിയായിരുന്നു ഇത്.
advertisement
6/8
എന്നാൽ ചിത്രം ബോക്‌സ് ഓഫീസിൽ വൻ പരാജയമായി മാറുകയായിരുന്നു. അടുത്ത ചിത്രമായ മിഷൻറാണിഗഞ്ചും പരാജയപ്പെട്ടതോടെ നിര്‍മ്മാണ കമ്പനി നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു.
advertisement
7/8
'ബഡേ മിയാന്‍ ഛോട്ടേ മിയാന്‍' തങ്ങളുടെ തലവര മാറ്റുമെന്ന് കമ്പനി പ്രതീക്ഷിച്ചിരുന്നുവെങ്കിലും ചിത്രത്തിൻ്റെ പരാജയം കമ്പനിയെ സാമ്പത്തിക നഷ്ടത്തിലാക്കുകയായിരുന്നു എന്ന് നിർമ്മാണ കമ്പനിയുമായി ബന്ധപ്പെട്ട ഒരാൾ വെളിപ്പെടുത്തി.
advertisement
8/8
അതേസമയം പ്രതിഫലം നൽകാത്തതിനെ തുടർന്ന് കമ്പനിക്കെതിരെ ജീവനക്കാരും രംഗത്തെത്തിയിട്ടുണ്ട്. ഒട്ടും പ്രൊഫഷണൽ അല്ലാത്ത രീതിയിലാണ് കമ്പനി പ്രവർത്തിക്കുന്നതെന്നും വാഷു ഭഗ്നാനിയുടെയും ഉടമസ്ഥതയിലുള്ള പ്രൊഡക്ഷൻ ഹൗസില്‍ ആരും പ്രവർത്തിക്കരുതെന്നും ജീവനക്കാർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു പോസ്റ്റിൽ പറയുന്നു.
മലയാളം വാർത്തകൾ/Photogallery/Film/
അക്ഷയകുമാറിന്റെയും പൃഥ്വിരാജിന്റെയും സിനിമയെടുത്ത് മുടിഞ്ഞ നിര്‍മാതാവ് 250 കോടി കടം വീട്ടാന്‍ ഓഫീസ് വിറ്റു