TRENDING:

'ഇങ്ങനെ തുടരാൻ കഴിയില്ല; ഞങ്ങൾക്ക് ഉത്തരങ്ങൾ വേണം': മസ്തിഷ്കജ്വര മരണങ്ങളിൽ ബിഹാർ സർക്കാരിനോട് വിശദീകരണം തേടി കോടതി

Last Updated:
മസ്തിഷ്കജ്വരം ബാധിച്ച് ഇതുവരെ 130 കുട്ടികൾ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്കുകൾ
advertisement
1/4
'ഇങ്ങനെ തുടരാൻ കഴിയില്ല; ഞങ്ങൾക്ക് ഉത്തരങ്ങൾ വേണം': മസ്തിഷ്കജ്വര മരണങ്ങളിൽ ബിഹാർ സർക്കാരിനോട് വിശദീകരണം തേടി കോടതി
ബിഹാറിൽ മസ്തിഷ്ക ജ്വരം ബാധിച്ച് മരണ സംഖ്യ ഉയരുന്നതിൽ ആശങ്ക അറിയിച്ച് സുപ്രീം കോടതി. ഇങ്ങനെ തുടർന്നു പോകാനാകില്ലെന്നും ഞങ്ങൾക്ക് ഉത്തരങ്ങൾ വേണമെന്നും വ്യക്തമാക്കിയ കോടതി, ഒരാഴ്ചയ്ക്കുള്ളിൽ വിശദീകരണം നൽകാണമെന്ന് ബിഹാർ സർക്കാരിനോട് ആവശ്യപ്പെട്ടു.
advertisement
2/4
മരുന്നുകളുടെ ലഭ്യത, പോഷകാഹാരം, ശുചിത്വം എന്നീ വിഷയങ്ങളില്‍ കോടതി സർക്കാരിനോട് മറുപടി ആവശ്യപ്പെട്ടിരുന്നു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് വ്യക്തമാക്കിയ ബിഹാർ സര്‍ക്കാർ വിശദീകരണത്തിന് പത്ത് ദിവസത്തെ സമയമാണ് ആവശ്യപ്പെട്ടത്. എന്നാൽ കോടതി ഇത് ഏഴ് ദിവസമാക്കി കുറച്ചു.
advertisement
3/4
നേരത്തെ വിഷയം രാജ്യസഭയിലും ചർച്ചയായിരുന്നു. മസ്തിഷ്കജ്വരം ബാധിച്ച് 130 കുട്ടികൾ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്കുകളെങ്കിലും ഇത് 180ലധികം വരുമെന്ന് ചൂണ്ടിക്കാട്ടി സിപിഐ എംപി ബിനോയ് വിശ്വമാണ് വിഷയം രാജ്യസഭയിൽ അവതരിപ്പിച്ചത്.
advertisement
4/4
മസ്തിഷകജ്വര ബാധിതരായ കുട്ടികളെ ചികിത്സിക്കുന്നതിന് ആവശ്യമായ മരുന്നുകളോ അടിസ്ഥാന സൗകര്യങ്ങളോ മിക്ക ആശുപത്രികളിൽ ഇല്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു. പോഷകാഹാരക്കുറവും ശുദ്ധജല ദൗർലഭ്യവുമാണ് അസുഖത്തിനിടയാക്കുന്നതെന്നാണ് സിപിഐ വാദം
മലയാളം വാർത്തകൾ/Photogallery/India/
'ഇങ്ങനെ തുടരാൻ കഴിയില്ല; ഞങ്ങൾക്ക് ഉത്തരങ്ങൾ വേണം': മസ്തിഷ്കജ്വര മരണങ്ങളിൽ ബിഹാർ സർക്കാരിനോട് വിശദീകരണം തേടി കോടതി
Open in App
Home
Video
Impact Shorts
Web Stories